ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ഏഴുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നാളെ രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് വിവരം. വിവാഹം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും വിവരമുണ്ട്.
അവീവ ബെയ്ഗും കുടുംബവും ഡല്‍ഹിയിലാണ് താമസിക്കുന്നത്. അച്ഛന്‍ ഇമ്രാന്‍ ബെയ്ഗ് ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഇന്റീരിയര്‍ ഡിസൈനറുമാണ്. പ്രിയങ്ക ഗാന്ധി വാദ്രയും നന്ദിത ബെയ്ഗും പഴയ സുഹൃത്തുക്കളാണെന്നും വിവരമുണ്ട്.
25 കാരനായ റൈഹാന്‍ ഫോട്ടോഗ്രാഫറാണ്. മുൻ ദേശീയ ഫുട്ബോൾ പ്ലെയറാണ് അവീവ. ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവീവ പിന്നീട് ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേര്‍ണലിസത്തിൽ ബിരുദം നേടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവംബറിലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഏതെങ്കിലും നിര്‍ദേശമോ കോടതി ഉത്തരവോ നടപ്പിലാക്കുന്നതിന് മുമ്പ് നിഷ്പക്ഷവും സ്വതന്ത്രവുമായ വിദഗ്ദാഭിപ്രായം തേടണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി, എ ജി മസിഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പുതുക്കിയ നിര്‍വചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. സര്‍വേയ്ക്കും പഠനത്തിനും പുതിയ കമ്മിറ്റിയെ രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവംബറിലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഏതെങ്കിലും നിര്‍ദേശമോ കോടതി ഉത്തരവോ നടപ്പിലാക്കുന്നതിന് മുമ്പ് നിഷ്പക്ഷവും സ്വതന്ത്രവുമായ വിദഗ്ദാഭിപ്രായം തേടണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി, എ ജി മസിഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
പുതുക്കിയ നിര്‍വചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. സര്‍വേയ്ക്കും പഠനത്തിനും പുതിയ കമ്മിറ്റിയെ രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും മലനിരകൾ ഉൾപ്പെടുന്ന നാല് സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. പുതിയ നിര്‍വചന പ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ സുപ്രീം കോടതി തന്നെ സ്വമേധയാ രജിസ്റ്റര്‍ കേസിലാണ് ഇടപെടല്‍.
കോടതി എന്ത് തീരുമാനിച്ചാലും അത് അനുസരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. നവംബറിലാണ് സുപ്രീം കോടതി ആരവല്ലിയുടെ നിര്‍വചനം പുതുക്കിയ വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ച് പരിസ്ഥിതി-വന-കാലാവസ്ഥാ വകുപ്പ് മന്ത്രാലയത്തിന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍വചനം അംഗീകരിക്കുകയായിരുന്നു.
രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ച് നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലനിരകളില്ലൊന്നാണ് ആരവല്ലി മലനിരകള്‍. ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ, 500 മീറ്ററിനുള്ളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് ആരവല്ലി കുന്നുകളായി കണക്കാക്കുയെന്നതായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിര്‍വചനം. ഈ നിര്‍വചനത്തില്‍ പെടാത്തവയെ ആരവല്ലി കുന്നുകളായി കണക്കാക്കില്ല.
ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 12,081 കുന്നുകള്‍ ഉണ്ട്. 1048 കുന്നുകള്‍ മാത്രമേ 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളു. ഇങ്ങനെ വരുമ്പോള്‍ പുതിയ നിര്‍വചനം പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. അതുകൊണ്ട് പുതിയ നിര്‍വചനം പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമടക്കം ഉയര്‍ത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നല്‍കി. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി. പുതിയ കമ്പനികള്‍ കൂടെ സർവ്വീസ് നടത്തുന്നതോടെ ഇതോടെ ഇന്ത്യ-യു.എ.ഇ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോയുടെ സമീപകാല പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. നിലവിൽ ഇന്ത്യയിൽ 9 ഷെഡ്യൂൾഡ് ആഭ്യന്തര വിമാനക്കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതില്‍ തന്നെ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് 90 ശതമാനത്തിലധികം വിപണി പങ്കാളിത്തം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്.
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാകും അൽഹിന്ദ് എയറിന്റേത്. കൊച്ചി ആസ്ഥാനമാക്കി എടിആർ ടർബോപ്രോപ്പ് വിമാനങ്ങൾ ഉപയോഗിച്ച് തെക്കൻ ഇന്ത്യൻ നഗരങ്ങളിലേക്ക് (കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയവ) സർവീസ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ അന്താരാഷ്ട്ര സർവീസുകളിലേക്ക് വ്യാപിക്കും. യുഎഇ ആദ്യ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാകുമെന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.സമാനമായ രീതിയിലാണ് ഫ്ലൈ എക്സ്പ്രസിന്റെയും പദ്ധതി . പ്രാദേശിക സർവീസുകൾക്ക് ശേഷം അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കടക്കും. എന്നാൽ ഇരു കമ്പനികളും ഫ്ലീറ്റ് വിശദാംശങ്ങളോ സർവീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ച ശേഷം മാത്രമേ വാണിജ്യ സർവീസുകൾ ആരംഭിക്കാനാകൂ. 2026ൽ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
പുതിയ കമ്പനികളുടെ വരവോടെ സീറ്റുകളുടെ എണ്ണം കൂടുമെന്നും ഇത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കുമെന്നുമാണ് വിലയിരുത്തൽ. പ്രത്യേകിച്ച് യുഎഇ-ഇന്ത്യ റൂട്ടുകളിൽ നിലവിൽ ഉയർന്ന നിരക്കാണ്. ഇത് കാരണം ക്രിസ്മസ്-ന്യൂ ഇയർ അവധിക്ക് നാട്ടിലേക്ക് വരാതെ പോയ പ്രവാസികളും ഏറെയാണ്. നിലവിൽ ഈ റൂട്ടുകളിൽ 10ഓളം വിമാനക്കമ്പനികൾ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്.
എന്നാൽ ട്രാവൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് സർവീസുകൾ ആരംഭിച്ച ശേഷം മാത്രമേ നിരക്കിൽ കാര്യമായ മാറ്റമുണ്ടാകൂ എന്നാണ്. എത്രത്തോളം കുറവുണ്ടാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ല. അതേസമയം പുതിയ കമ്പനികളുടെ വരവ് വ്യോമയാന മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നത് തീർച്ച. പ്രവാസികൾക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: അസമിലെ കാച്ചര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 വയസ്സുള്ള യുവാവിനെതിരെ കേസ്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയും പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമായിരുന്നു പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പാര്‍ത്ഥ പ്രതിം ദാസ് പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഡിസംബര്‍ 15 നാണ് സില്‍ച്ചറിലെ മാലുഗ്രാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എട്ട് മാസത്തിനിടെ പ്രതി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡൽഹിയിൽ പാതിരാത്രിയിൽ സ്കൂട്ടറിൽ ഇന്ധനം തീർന്ന് പെരുവഴിയിലായ യുവാവിന് സഹായഹസ്തവുമായി അപരിചിതർ. രാത്രി പന്ത്രണ്ടേകാലോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. പെട്ടെന്ന് സ്കൂട്ടറിലെ പെട്രോൾ തീരുകയായിരുന്നു. അടുത്തുള്ള പെട്രോൾ പമ്പിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു. റോഡിലൂടെ വണ്ടി തള്ളിക്കൊണ്ടുപോകുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെ ആയിരുന്നു.ഈ സമയത്താണ് ആ വഴി ഒരു ബൈക്ക് യാത്രക്കാരൻ വന്നത്. യുവാവിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം വണ്ടി നിർത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അയാൾ വണ്ടിയിലിരുന്നുകൊണ്ട് യുവാവിന്റെ സ്കൂട്ടർ തള്ളി അടുത്തുള്ള പെട്രോൾ പമ്പ് വരെ അദ്ദേഹത്തെ എത്തിക്കാൻ സഹായിച്ചു. എന്നാൽ, യുവാവിന് നന്ദി പറയാൻ പോലും അവസരം നൽകാതെ അയാൾ അവിടെ നിന്നും വേഗത്തിൽ യാത്ര തുടർന്നു. പമ്പിലെത്തിയപ്പോഴാണ് മറ്റൊരു കാര്യം സംഭവിച്ചത്. അവിടെ പണമോ കാർഡോ മാത്രമേ ഉപയോഗിക്കാനാവൂ. യുപിഐ പേയ്മെന്റുകൾ ഉപയോഗിക്കാൻ കഴിയില്ല. അതോടെ യുവാവ് വീണ്ടും പ്രതിസന്ധിയിലായി.
അപ്പോഴാണ് അവിടെയുണ്ടായിരുന്ന ഒരാൾ യുവാവിന്റെ അരികിലെത്തിയത്. സ്ഥിതിഗതികൾ മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ തന്റെ കാർഡുപയോഗിച്ച് യുവാവിനെ ഇന്ധനം വാങ്ങാൻ അനുവദിക്കുകയായിരുന്നു. ആ പണവും തിരികെ നൽകി, ഇത്തവണ നന്ദിയും പറഞ്ഞിട്ടാണ് താൻ വീട്ടിലേക്ക് മടങ്ങിയത് എന്നാണ് യുവാവ് കുറിക്കുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഈ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രശംസയ്ക്കും വഴിതുറന്നു. സമാനമായ അനുഭവങ്ങളും ആളുകള്‍ കമന്‍റില്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം പെരുവഴിയിലായിപ്പോകുമ്പോള്‍ നമുക്ക് സഹായത്തിനായി എത്തുന്നത് തീര്‍ത്തും അപരിചിതരായ ആരെങ്കിലും ആയിരിക്കാം എന്ന് കൂടി തെളിയിക്കുന്നതാണ് ഈ സംഭവം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തിൽ അധികം ഇന്ത്യക്കാരെയാണ് 2025ൽ സൗദി അറേബ്യ നാടുകടത്തിയത്. ഈ പട്ടികയിൽ അമേരിക്കയാണ് രണ്ടാമത്. 2025ൽ 3800ൽ അധികം ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്.
അമേരിക്ക നാടുകടത്തിയവരിൽ ഭൂരിപക്ഷവും സ്വകാര്യ ജീവനക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് റിപ്പോർട്ട്. ഡോണൾഡ് ട്രംപ് ഭരണകൂടം അടുത്തിടെ ആവിഷ്കരിച്ച കർശന നടപടികളും രേഖകളുടെ പരിശോധനയും, വിസ സ്റ്റാറ്റസ്, വർക്ക് ഓതറൈസേഷൻ, ഓവർസ്റ്റേകൾ തുടങ്ങിയവയും ഇന്ത്യക്കാരുടെ നാടുകടത്തലിന് കാരണമായി. വാഷിംഗ്ടൺ ഡിസിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത്. 3,414 പേരെയാണ് വാഷിംഗ്ടൺ ഡിസിയിൽ നിന്നും നാടുകടത്തിയത്. ഹ്യൂസ്റ്റണിൽ നിന്നും 234 ഇന്ത്യക്കാരെ നാടുകടത്തി.നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മ്യാൻമാറാണ്. 1591 ഇന്ത്യക്കാരെയാണ് മ്യാൻമാർ നാടുകടത്തിയത്. നാലാമതുള്ള മലേഷ്യ 1,485 ഇന്ത്യക്കാരെ നാടുകടത്തി. യുഎഇ 1469, ബഹ്‌റൈൻ 764, തായ്‌ലൻഡ് 481, കംബോഡിയ 305 തുടങ്ങിയ രാജ്യങ്ങളാണ് ഗണ്യമായ തോതിൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യങ്ങൾ. ബ്രിട്ടനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തൽ നിരക്കും ഉയർന്നിട്ടുണ്ട്. 2025 ൽ 170 പേരെയാണ് നാടുകടത്തിയത്. ഓസ്‌ട്രേലിയ 114, റഷ്യ 82, അമേരിക്ക 45 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് നാടുകടത്തിയ വിദ്യാർത്ഥികളുടെ എണ്ണം. വിസ അല്ലെങ്കിൽ റെസിഡൻസി കാലാവധി കഴിഞ്ഞിട്ടും തുടരുക, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുക, തൊഴിൽ ചട്ടങ്ങളുടെ ലംഘനം, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടൽ, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ ഏർപ്പെടൽ എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തലിനുള്ള പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ നാടുകടത്തൽ. ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ ആകർഷിക്കുകയും പിന്നീട് അവരെ കുടുക്കുകയും നിയമവിരുദ്ധമായ സൈബർ പ്രവർത്തനങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഒടുവിൽ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തുകയും ചെയ്യുന്നതാണ് ഇവിടങ്ങളിലെ രീതി. കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടക്കുന്ന സൈബർ കുറ്റകൃത്യ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഈ രാജ്യങ്ങൾ മാറിയതാണ് ഇത്തരം സാഹചര്യത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സേംഗറിന് ജാമ്യം നല്‍കിയതിന് പിന്നാലെ രാജ്യ തലസ്ഥാനം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ മാതാവിനെ അര്‍ദ്ധസൈനിക വിഭാഗം കൈയേറ്റം ചെയ്തതായി ആരോപണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാവ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് അര്‍ധസൈനിക വിഭാഗം അതിജീവിതയുടെ മാതാവിനെ വിലക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കൂടാതെ മാതാവിനോട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടാന്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം അതിജീവിതയും അമ്മയും അഭിഭാഷകരുമടക്കമുള്ളവര്‍ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അതിജീവിതയും മാതാവും മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും സിആര്‍പിഎഫ് ഇവരെ തിരിച്ചെത്തിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അനുവാദമില്ലെന്നും അതിനാല്‍ ഇവരെ തിരികെ വീട്ടില്‍ എത്തിക്കുന്നു എന്നായിരുന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓടിക്കൊണ്ടിരുന്ന ബസിനകത്ത് വച്ച് അതിജീവിതയുടെ മാതാവിനെ സിആര്‍പിഎഫ് ഉദ്യോസ്ഥര്‍ മര്‍ദിച്ചിരുന്നതായും ബസിനുള്ളില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി: വായു മലിനീകരണം ശക്തമായ സാഹചര്യത്തിലും എയർ പ്യൂരിഫയറുകൾ 18 ശതമാനം ജിഎസ്ടിയിൽ തുടരുന്നത് എന്തു കൊണ്ടെന്ന് ഡൽഹി ഹൈക്കോടതി. ഒരു ദിവസം നമ്മൾ 21000 തവണ ശ്വസിക്കുന്നു, അപകടം കണക്കാക്കി നോക്കു എന്ന പരാമർശത്തോടെയായിരുന്നു കോടതി സർക്കാരിനോട് ചോദ്യം ഉന്നയിച്ചത്. എയർ പ്യൂരിഫയറുകൾക്കുള്ള നികുതി ഉടനടി കുറയ്ക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. താൽക്കാലികമായെങ്കിലും ജിഎസ്ടി കുറയ്ക്കണമെന്ന പരാമർശവും കോടതി നടത്തി.
എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളായി പുനർവർഗ്ഗീകരിക്കണമെന്നും അവയെ അഞ്ച് ശതമാനം ജിഎസ്ടി സ്ലാബിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ അഭ്യർത്ഥനയെ ഡിവിഷൻ ബെഞ്ച് എതിർത്തു. 'ആയിരക്കണക്കിന് ആളുകൾ മരിക്കുമ്പോൾ എന്താണ് 'യഥാസമയം'? ഈ നഗരത്തിലെ ഓരോ പൗരനും ശുദ്ധവായു ആവശ്യമാണ്, പക്ഷേ നിങ്ങൾക്ക് അത് നൽകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് അവർക്ക് എയർ പ്യൂരിഫയറുകൾ ലഭ്യമാക്കുക എന്ന'താണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം കണക്കിലെടുത്ത് എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കപിൽ മദൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി ഇടപെടൽ. നിലവിൽ എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർ പ്യൂരിഫയറുകളെ ആഡംബരവസ്തുവായി കണക്കാക്കാൻ കഴിയില്ലെന്നും ആരോഗ്യത്തിനും അതിജീവനത്തിനും ശുദ്ധമായ ഇൻഡോർ വായുവിന്റെ ലഭ്യത അനിവാര്യമായി മാറിയിരിക്കുന്നുവെന്നുമാണ് കപിൽ മദൻ ഹർജിയിൽ വാദിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളി സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ 8.30 നാണ് പ്രധാനമന്ത്രി പള്ളിയിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചരിത്രപ്രസിദ്ധമായ ‘കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ’ പള്ളിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ മധ്യപ്രദേശിലുണ്ടായ അക്രമം ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭാനേതൃത്വം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ഒരു ബിജെപി വനിതാ നേതാവിന്റെ നേതൃത്വത്തിൽ കാഴ്ച പരിമിതിയുള്ള യുവതിയെയടക്കം കയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.
രാജ്യത്ത് സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരുകൾക്കും സിബിസിഐ കത്തയച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12