Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

Wednesday, 14 January 2026

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?

എയർപ്ലെയിൻ മോഡിൽ ഫോൺ പെട്ടെന്ന് ചാർജാകുമോ?


 

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നത് എയർപ്ലെയിൻ മോഡിൽ ഫോൺ ചാർജ് ചെയ്താൽ ഫോൺ പെട്ടെന്ന് ചാർജാകുമെന്നാണ്. ടെക് എക്‌സ്‌പേർട്ടെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുന്ന പലരും പറയുന്ന ടിപ്പുകളിൽ ഒന്നാണ് ഇത്. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാൻ ഉള്ളതെന്ന് നോക്കാം.

എയർപ്ലെയിൻ മോഡ് എനേബിൾ ചെയ്താൽ, എല്ലാ വയർലെസ് കണക്ഷനിൽ നിന്നും ഫോൺ ഡിസ്‌കണ്ക്ട് ആകും. മൊബൈൽ ഡാറ്റ, കോളുകൾ, വൈ ഫൈ, ബ്ലൂടൂത്ത്, ബാക്ക്ഗ്രൗണ്ട് സിംഗിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിന്റെ ഫലമായി ഫോൺ നെറ്റ്‌വർക്ക് സിഗ്നൽ സെർച്ച് ചെയ്യുന്നത് അവസാനിപ്പിക്കും മാത്രമല്ല ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റികളും നിശ്ചലമാകും. ഇവയെല്ലാം പവർ ഉപയോഗിക്കുന്ന പ്രവർത്തനങ്ങളാണ്. കുറച്ച് ഫംഗ്ഷനുകൾ മാത്രം റണ്ണിങ് ആയതിനാൽ ചാർജ് ചെയ്യുമ്പോൾ കുറച്ച് ഊർജം മാത്രമേ ഫോണിന് ഉപയോഗിക്കേണ്ടി വരുന്നുള്ളു.

അപ്പോൾ ചോദ്യമിതാണ്, ഫ്‌ളൈറ്റ്‌മോഡ് അല്ലെങ്കിൽ എയർപ്ലെയിൻ മോഡ് ചാർജിങ് വേഗത്തിലാക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ അത് വളരെ വേഗത്തിൽ ഫോൺ ചാർജ് ആകുമെന്ന് പറയാൻ കഴിയില്ല. നെറ്റ്‌വർക്ക് കണക്ഷൻ മൂലം ബാറ്ററി ഡ്രെയിനാകുന്ന അവസ്ഥ സംഭവിക്കില്ല മാത്രമല്ല ബാക്ക്ഗ്രൗണ്ട് പ്രവർത്തനും നടക്കാത്തതിനാൽ ഫോണ്‍ ചാർജിങ്ങിനായി ഇടുമ്പോൾ ലഭിക്കുന്ന മുഴുവൻ ചാർജും ബാറ്ററി ചാർജിങിന് തന്നെയാണ് ഉപയോഗിക്കുന്നത്.

ഇതോടെ ചാർജിങിന്റെ വേഗത പെട്ടെന്ന് അങ്ങ് വർധിക്കുകയല്ല. പഠനങ്ങളും ബാറ്ററി എക്‌സ്‌പേർട്ടുകളും പറയുന്നത് ചില സമയങ്ങളില്‍ വളരെ കുറച്ച് നിമിഷങ്ങൾ മുതൽ 15 ശതമാനം വരെ മാത്രമേ ചാർജിങ് വേഗത കൂടുകയുള്ളു. ഇത് ഫോണിന്റെ മോഡൽ, ബാറ്ററി ഹെൽത്ത്, ഉപയോഗിക്കുന്ന ചാർജർ എന്നിവയെ ആശ്രയിച്ചിരിക്കും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 January 2026

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ

മൊബൈലുകളില്‍ സിനിമയും, വിഡിയോയും കാണാന്‍ ഇന്റര്‍നെറ്റും, വൈഫൈയും ആവശ്യമില്ല; ഡി2എം പരീക്ഷണവുമായി ഇന്ത്യ


 
Direct-to-Mobile Service India: ഇന്ത്യന്‍ ടെക്‌നോളജി ചരിത്രത്തിലെ പുതിയ ഏട് ആരംഭിക്കുന്നു. അധികം വൈകാതെ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റോ, വൈഫൈയോ കൂടാതെ സ്വന്തം മൊബൈലുകളില്‍ സിനിമകള്‍, ലൈവ് ടിവി, വിഡിയോ കണ്ടന്റുകള്‍ എന്നിവ ആസ്വദിക്കാന്‍ കഴിയും. പറഞ്ഞുവരുന്നത് ഇന്ത്യയുടെ D2M ബ്രോഡ്കാസ്റ്റ് ടെക്നോളജിയെ പറ്റി തന്നെ. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ ടെലികോം കമ്പനികള്‍ക്കും മറ്റും വലിയ തലവേദനയാണ്.

പരീക്ഷണം ആരംഭിച്ചു

സര്‍ക്കാര്‍ രാജ്യത്ത് ഡയറക്ട്- ടു- മൊബൈല്‍' (D2M) സാങ്കേതികവിദ്യയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വിപ്ലവകരമായ ഒരു പ്രക്ഷേപണ നിലവാരമാണ്. സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ (ഡാറ്റ അല്ലെങ്കില്‍ വൈഫൈ) കൂടാതെ ഉപയോക്താക്കളെ തത്സമയ ടിവി, വീഡിയോകള്‍, മറ്റ് മള്‍ട്ടിമീഡിയ ഉള്ളടക്കം എന്നിവയിലേയ്ക്ക് ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

മഹത്തായ കൂട്ടുകെട്ട്

ഐഐടി കാണ്‍പൂര്‍, സാങ്ക്യ ലാബ്സ്, ഇന്ത്യയിലെ പൊതു പ്രക്ഷേപകനായ പ്രസാര്‍ ഭാരതി എന്നിവയുടെ സഹകരണത്തിലാന് ഡി2എം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എഫ്എം റേഡിയോയുടെ അതേ തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വായുവിലൂടെ പ്രക്ഷേപണം ചെയ്യുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ ഫോണില്‍ ഒരു സമര്‍പ്പിത ചിപ്പ് മാത്രമാണ് ഇതിനാവശ്യം.



ഇന്ത്യയ്ക്ക് വളരെ പ്രധാനം

ഇന്ത്യയെ സംബന്ധിച്ച് ഡി2എം ഒരു ഗെയിം ചേയ്ഞ്ചര്‍ ആയിരിക്കും. ടെലികോം കമ്പനികളുടെ പിഴിയലിന് തടയിടാന്‍ സാങ്കേതികവിദ്യ സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദേശ മേഖലകളില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. ഇവിടെ വാര്‍ത്തകള്‍, വിനോദം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി എത്തിക്കാന്‍ കഴിയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഡാറ്റ ട്രാഫിക്കിന്റെ 70% ത്തിലധികവും വീഡിയോയാണ്. വീഡിയോ ട്രാഫിക് ഒരു പ്രക്ഷേപണ നെറ്റ്വര്‍ക്കിലേക്ക് മാറ്റുന്നതിലൂടെ 5ജി നെറ്റ്‌വര്‍ക്കിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും. ഇത് നിലവിലെ കോള്‍ ഡ്രോപ്പിംഗ് പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. കൂടാതെ മൊബൈല്‍ ഡാറ്റ വേഗം വര്‍ധിപ്പിക്കാനും സഹായിക്കും.

ദേശീയ സുരക്ഷ, അടിയന്തര മുന്നറിയിപ്പ് സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇവിടെ ഡി2എം സാങ്കേതികവിദ്യ സര്‍ക്കാരിന് വിശ്വസനീയ നിയന്ത്രിത പൈപ്പ്‌ലൈന്‍ ഉറപ്പു നല്‍കുന്നു.

സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ച് ലൈവ് ടിവി, സ്‌പോര്‍ട്‌സ് അപ്‌ഡേറ്റുകള്‍ എന്നിവ ഡാറ്റ നഷ്ടം കൂടാതെ കാണാന്‍ സാധിക്കും. ഇത് വിലയേറിയ ഡാറ്റ പായ്ക്കുകള്‍ക്ക് വിട പറയാനുള്ള അവസരമാണ്.

ഡി2എം സാങ്കേതികവിദ്യ ഹൈലൈറ്റുകള്‍

ടെറസ്ട്രിയല്‍ ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ വഴിയാണ് ഇവിടെ ഉള്ളടക്കം വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ് ഇവിടെ ഇന്റര്‍നെറ്റിന്റെയോ, വൈഫൈയുടെയോ ആവശ്യമില്ല. എന്തിന് ഒരു സിം കാര്‍ഡിന്റെ പോലും ആവശ്യമില്ല. ഇവിടെ ബഫറിംഗുകള്‍ ഉണ്ടാകില്ല. ഒരേസമയം എത്രപേര്‍ക്ക് വേണമെങ്കിലും കണ്ടന്റുകള്‍ ആസ്വദിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 470- 582 MHz ബാന്‍ഡിലാകും ഇതു പ്രവര്‍ത്തിക്കുക. മികച്ച ഇന്‍ഡോര്‍ കവറേജ് ഉറപ്പാക്കുന്നു. കണ്ടന്റുകളിലെ കുറഞ്ഞ ലേറ്റന്‍സി എടുത്തുപറയണം. ഡി2എം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഡിവൈസുകളില്‍ പ്രത്യേക ഡി2എം ചിപ്പ് ആവശ്യമാണ്. അതേസമയം പഴയ ഡിവൈസുകള്‍ക്കായി പ്രത്യേകം ഡി2എം ഡോംഗിളുകള്‍ എത്തുമെന്നാണ് വിവരം. ഇത് വിലകുറഞ്ഞ ഓപഷന്‍ ആയിരിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 7 January 2026

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി

ടെക് ലോകത്തെ ഡീപ്‌സീക്ക് തരംഗത്തിന് ഒരു വര്‍ഷമാകുന്നു; അന്വേഷണം അവസാനിപ്പിച്ച് ഇറ്റലി


 
റോം: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഇറ്റലി 2025 ജൂണ്‍ മാസത്തിലാരംഭിച്ച അന്വേഷണം അവസാനിപ്പിച്ചു. എഐ മോഡല്‍ തെറ്റായ വിവരങ്ങൾ നൽകിയേക്കാമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഡീപ്‌സീക്ക് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയുടെ ആന്‍റി‌ട്രസ്റ്റ് അതോറിറ്റി അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇറ്റാലിയൻ നിയന്ത്രണ ഏജന്‍സി കഴിഞ്ഞ ജൂണില്‍ ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.


വളരെ കുറഞ്ഞ ചെലവിൽ ചാറ്റ്‍ജിപിടിയുമായി മത്സരിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിച്ചതായി 2025 ജനുവരിയില്‍ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ‌്‌സീക്ക് അവകാശപ്പെടുകയായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്‌ ജിപിടി ഓ1-നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആ‌ർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ മൂല്യം ഇടിച്ചുതാഴ്‌ത്താന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ഒരുവേള മറികടക്കുകയും ചെയ്‌തു. എന്നാല്‍ ആ ചലനം തുടര്‍ന്നും നിലനിര്‍ത്താന്‍ ഡീപ്‌സീക്ക് എന്ന ചൈനീസ് എഐ കമ്പനിക്കായില്ല.

ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും കടുത്ത പരിശോധന നേരിട്ടിരുന്നു. ഡീപ്‍സീക്കിന്‍റെ സുരക്ഷാ നയങ്ങളെയും സ്വകാര്യതയെയും കുറിച്ചായിരുന്നു അന്താരാഷ്ട്ര ആശങ്കകൾ. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലെ സെർവറുകളിലാണ് ഡീപ്‍സീക്ക് സംഭരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍തന്നെ ദേശീയ സുരക്ഷയും പൗരന്മാരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിന് പല രാജ്യങ്ങളും ഡീപ്‌സീക്കിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സ് പിന്നാലെ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്


 

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ വർധനവ്. 5,000 കോടി ഡോളർ (4.51 ലക്ഷം കോടി രൂപ) ആണ് പിന്നിട്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ മേഖലയ്ക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎൽഐ സ്‌കീം (ഉത്പാദന അനുബന്ധ പദ്ധതി) ന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

അഞ്ചുവർഷത്തെ പിഎൽഐ സ്‌കീം അവസാനിക്കാൻ ഇനി മൂന്ന് മാസം ബാക്കിനിൽക്കേയാണ് ഈ നേട്ടം. 2021-22 മുതൽ ഇന്ത്യയിൽ ആരംഭിച്ച ഉത്പാദനത്തിന്റെ മൊത്തം കയറ്റുമതി മൂല്യമാണ് 5,000 കോടി ഡോളർ. ആപ്പിളിന്റെ ആഗോള എതിരാളികളായ സാംസങ് പിഎൽഐ പദ്ധതിക്ക് കീഴിലുള്ള കാലയളവിൽ 17 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടത്തിയത്.

നിലവിൽ ടാറ്റായുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നും ഫോക്സ്കോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ടും ഐഫോൺ പ്ലാന്റുകളാണ് ഇന്ത്യയിൽ ഉള്ളത്. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ ഒമ്പതുമാസക്കാലങ്ങളിൽ ആകെ 1,600 കോടി ഡോളറിന്റെ (1.44 ലക്ഷം കോടി രൂപ) ഐഫോൺ ആയിരുന്നു കയറ്റി അയച്ചിരുന്നത്. 2024-25 കാലത്തിൽ ഇത് 1,750 കോടി ഡോളർ വരെ എത്തിയിരുന്നു. ഇന്ത്യയിലെ സ്മാർട്ട് ഫോൺ കയറ്റുമതിയുടെ 75 ശതമാനവും ഇപ്പോൾ ആപ്പിൾ ആണ് നടത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 5 January 2026

‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് BSNL

‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് BSNL



ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വോയിസ് ഓവർ വൈ-ഫൈ (VoWiFi) സേവനം ഔദ്യോഗികമായി ലഭ്യമായിത്തുടങ്ങി. വോഡഫോൺ ഐഡിയ, ജിയോ, എയർടെൽ എന്നീ കമ്പനികൾ നേരത്തെ തന്നെ ഈ സേവനം നൽകുന്നുണ്ട്. ഇപ്പോൾ രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ഈ സേവനം അവതരിപ്പിച്ചിരിക്കുകയാണ്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക