Showing posts with label Triruvanthapuram. Show all posts
Showing posts with label Triruvanthapuram. Show all posts

Friday, 17 July 2026

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ  കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു

മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ കിളിമാനൂരിൽ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ചു


 
തിരുവനന്തപുരം∙ കിളിമാനൂരില്‍ മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് സുധീഷ് എന്നയാള്‍ അനില്‍കുമാറിന്റെ മകളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. 

എന്നാല്‍ അനില്‍കുമാര്‍ ഇതു സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ സുധീഷും സുഹൃത്തുക്കളും ആസൂത്രിതമായി അനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി.


കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പണി തീരാത്ത കെട്ടിടം. ഇവിടെ എത്തിയപ്പോള്‍ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകള്‍ ചേര്‍ത്തുകെട്ടി.

തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചു മര്‍ദിച്ചുവെന്നും സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേയ്ക്കു വിളിച്ചു വരുത്തി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു


 
തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
​പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
​കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 July 2026

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു


 
തിരുവനന്തപുരം: തമ്പാനൂരിലെ ഹൈലാൻഡ് ഹോട്ടലിൽ തീപ്പിടിത്തം. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ പടർന്നത്. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ

 

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; 

                                                                         

നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 


തിരുവന്തപുരം : സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.

സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല.



                 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 July 2026

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

*അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

 



ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു.

2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006-ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പ്ലാനിംഗ് വിഭാഗത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ടാഗോർ തിയേറ്റർ മാനേജർ, വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, എറണാകുളം, കൊല്ലം മേഖലകളിലെ ഡപ്യൂട്ടി ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക