Showing posts with label Triruvanthapuram. Show all posts
Showing posts with label Triruvanthapuram. Show all posts

Thursday, 2 April 2026

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം


 
തിരുവനന്തപുരം: വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്ന എഫ്സിആർഎ നിയമത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യസുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ ഈ നിയമം നിർണായകമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

1976-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് കൊണ്ടുവന്ന എഫ്സിആർഎ നിയമം വിദേശത്തുനിന്നുള്ള ധനസഹായം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടതാണെന്നും, പിന്നീട് നിരവധി ഭേദഗതികൾ വഴിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂടുതൽ കർശനമായ നിയമപരിഷ്കരണങ്ങൾ പാർലമെന്റിൽ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണങ്ങൾ തെറ്റാണെന്ന് ജയസൂര്യൻ വ്യക്തമാക്കി. ഈ നിയമം എല്ലാ മത-സാമൂഹിക സംഘടനകൾക്കും ഒരുപോലെ ബാധകമാണെന്നും, ഹിന്ദു, മുസ്ലിം, സിഖ്, ബൗദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘടനകളും വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, പ്രത്യേകിച്ച് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചില മതനേതാക്കളുടെ പ്രതികരണങ്ങളും ഇതിന് വഴിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും, ആർട്ട് ഓഫ് ലിവിങ്, ബ്രഹ്മകുമാരീസ്, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമലംഘനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ഫണ്ടുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നതാണ് പ്രധാന ആരോപണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, നിയമം കർശനമാക്കിയതോടെ ഇത്തരം പ്രവർത്തനങ്ങൾ കുറയാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ ഏകദേശം 22,000 എഫ്സിആർഎ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതായും, വിശദീകരണം നൽകാനാകാത്ത അക്കൗണ്ടുകൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എഫ്സിആർഎ നിയമത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണമെന്നും, തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 18 January 2026

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 17വിദ്യാർഥികൾക്ക് പരിക്ക്

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 17വിദ്യാർഥികൾക്ക് പരിക്ക്


 

തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.


ദേശീയപാതയിൽ ബൈപാസിന്‍റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്‍റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 25 October 2025

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്‌ ആരംഭിച്ചു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ്‌ ആരംഭിച്ചു

 



l

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്  കമ്പനിയുടെ നേതൃത്വത്തിൽ എം ഡി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എം എസ് സി അക്കിറ്റേറ്റ കപ്പലിലാണ് വെരി ലോ സഫർ ഫ്യൂവൽ ഓയിൽ  (VLSFO) നിറച്ചത്. ഇതോടെ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാൻ വിദേശത്തുരുമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും എന്ന് ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായി വിഴിഞ്ഞം അധികം വൈകാതെ മാറുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.


 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും രണ്ടു മുതൽ നാലുവരെയുള്ള ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക 2028 ഡിസംബറിനകം  പൂർത്തീകരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 October 2025

കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

 


കേരള ഹോട്ടൽ & റെസ്റ്ററെന്റ് അസോസിയേഷൻ കോവളം യൂണിറ്റ് സമ്മേളണം സംസ്ഥാന ജനറൽ സെക്രട്ടറി  ശ്രീ. ജയപാൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന രക്ഷധികാരി ശ്രീ സുധിഷ് കുമാർ, സംസ്ഥാന ജില്ലാ ഭാരവാഹികൾ  തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി  ശ്രീ. ഉദയരാജ് യൂണിറ്റ് പ്രസിഡന്റ്, ശ്രീ. സിബി സെക്രട്ടറി, ശ്രീ. അജിത് സുധാകരൻ, ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 September 2025

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

വനിതാ ക്രിക്കറ്റ് ലീഗുമായി കെ.സി.എ; പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബിൽ

 


തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റർമാർക്ക് ഒരു പ്രൊഫഷണൽ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദർശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.
സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും കൂടുതൽ പെൺകുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് പ്രദർശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 'കെ.സി.എ ഏഞ്ചൽസും' 'കെ.സി.എ ക്വീൻസും' ഏറ്റുമുട്ടും. കെ.സി.എ ഏഞ്ചൽസിനെ ഷാനി ടി.യും, കെ.സി.എ ക്വീൻസിനെ സജന എസുമാണ് നയിക്കുക.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.