Showing posts with label calicut. Show all posts
Showing posts with label calicut. Show all posts

Sunday, 11 January 2026

അന്തരിച്ച പത്രപ്രവർത്തകൻ സോമനാഥിന്റെ പേരിൽ അരുണാചലിൽനിന്ന് പുതിയ തവളവർഗം

അന്തരിച്ച പത്രപ്രവർത്തകൻ സോമനാഥിന്റെ പേരിൽ അരുണാചലിൽനിന്ന് പുതിയ തവളവർഗം

 
                                 ഫോട്ടോ: സത്യഭാമ ദാസ് ബിജു

കോഴിക്കോട്: അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര്. മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങൾക്കൊടുവിൽ പ്രശസ്ത ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ രണ്ട് തവളവർഗങ്ങളിൽ ഒന്നിനാണ് സോമനാഥിന്റെ പേര് നൽകിയിരിക്കുന്നത്. ലെപ്റ്റോബ്രാച്ചിയം സോമാനി (Leptobrachium somani) എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള തവള.

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഇ.സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിങ്ങിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന സ്നേഹത്തിനും അംഗീകാരമായാണ് ഈ പേര് നൽകിയതെന്ന് ഗവേഷകർ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റായിരുന്ന സോമനാഥ് 2022 ജനുവരി 28 നാണ് അന്തരിച്ചത്. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. 

അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. ക്രമരഹിതമായ ഇളം-ചാരനിറത്തിലുള്ള പാറ്റേണുകളും വെള്ളി-ചാരനിറം മുതൽ ഒരേപോലെ ചാരനിറത്തിലുള്ള-തവിട്ട് നിറമുള്ള ശരീരവുമുള്ള ഇതിന് ഇളം-നീല നിറമുള്ള കണ്ണുകളാണുള്ളത്. നിത്യഹരിതവനത്തിൽ കാണപ്പെടുന്ന ഇനമാണിത്. ആൺതവള സാധാരണയായി അരുവികളുടെ തീരങ്ങളിൽനിന്ന് ശബ്ദമുണ്ടാക്കാറുണ്ട്.

ലെപ്റ്റോബ്രാച്ചിയം മെച്ചുക (Leptobrachium mechuka) ആണ് കണ്ടെത്തിയ രണ്ടാമത്തെ പുതിയ ഇനം. ഏകദേശം 60 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. നിത്യഹരിത വനങ്ങളിലും പുൽമേടുകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ ആദ്യം കണ്ടെത്തിയ, അരുണാചൽ പ്രദേശിലെ ഒരു ചെറിയ പട്ടണമായ മെച്ചുകയുടെ പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്. എല്ലായിടത്തും ചുവപ്പ് കലർന്നൊരു തവിട്ട് നിറമുള്ള ശരീരമാണിതിന്. വെള്ളി-വെളുത്ത നിറമുള്ള കണ്ണുകളാണുള്ളത്. ഈ ഇനം അടുത്തിടെ ചൈനയിൽ നിന്ന് തെറ്റായ ഐഡന്റിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.


ബ്രഹ്‌മപുത്ര നദി ഒരു ജൈവ ഭൂമിശാസ്ത്ര മതിലായി പ്രവർത്തിക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ തവള ഇനങ്ങളുടെ കണ്ടെത്തൽ. രണ്ട് പുതിയ സ്പീഷീസുകൾ നദിയുടെ വടക്ക് ഭാഗത്ത് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അതേസമയം, ആ ജീനുസ്സിലെ മറ്റെല്ലാ അംഗങ്ങളും നദിയുടെ തെക്ക് ഭാഗത്ത് മാത്രമാണ് കാണപ്പെടുന്നത്.

അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഈ രണ്ട് പുതിയ തവള ഇനങ്ങളെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന്, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സീനിയർ പ്രൊഫസറായ ഡോ. ബിജു വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ അകലാബ്യയുടെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പഠനം നടന്നത്. യുഎസ് ആസ്ഥാനമായുള്ള ശാസ്ത്ര ജേണലായ 'പീയർജെ'യുട പുതിയ ലക്കത്തിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിപുലമായ ഫീൽഡ് വർക്കിനിടെ, ഗവേഷകർ നേർത്ത കൈകളുള്ള തവളകളുടെ നിരവധി ഇനങ്ങളെ രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ തുടർന്നുള്ള ലബോറട്ടറി വിശകലനങ്ങളിൽ ഡിഎൻഎ വിശകലനം, തവളകളുടെയും വാൽമാക്രികളുടെയും വിശദമായ രൂപാന്തര താരതമ്യങ്ങൾ, ബയോഅക്കോസ്റ്റിക് പഠനങ്ങൾ, അസ്ഥികൂടത്തിന്റെ ത്രിമാന മൈക്രോ-സിടി സ്‌കാനുകൾ എന്നിവ സംയോജിപ്പിച്ച ഒരു സംയോജിത ടാക്സോണമിക് സമീപനം ഉപയോഗിച്ച് ഈ തവളകൾ പുതിയ ഇനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. പുതിയ സ്പീഷീസുകളുടെ പരിണാമ ബന്ധങ്ങൾ മനസ്സിലാക്കാൻ, സംഘം അവയുടെ തന്മാത്രാ ഡാറ്റയെ ആ ജീനസ്സിലെ അറിയപ്പെടുന്ന എല്ലാ അംഗങ്ങളുടെയും ഡാറ്റയുമായി താരതമ്യം ചെയ്തു.

ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ്. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത അസാധാരണമായ സസ്യ-ജന്തു വൈവിധ്യവും ഉഭയജീവികളും ഇവിടെയുണ്ട്. ഈ ഉഭയജീവികളിൽ മെഗോഫ്രൈഡേ കുടുംബത്തിലെ അംഗങ്ങളുമുണ്ട്. കൊമ്പുള്ള ഏഷ്യൻ തവളകൾ ഉൾപ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ആഗോളതലത്തിൽ ഏറ്റവും വൈവിധ്യമാർന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഈ കുടുംബത്തിൽപ്പെട്ട നേർത്ത കൈകളുള്ള തവളകളിൽ (ലെപ്റ്റോബ്രാച്ചിയം) ഏകദേശം 40 ഇനം ഉൾപ്പെടുന്നു, തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 19 December 2025

‘രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട’; ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി കാലിക്കറ്റ് സർവകലാശാല വി സി

‘രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട’; ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി കാലിക്കറ്റ് സർവകലാശാല വി സി


 
കാലിക്കറ്റ് സർവകലാശാലയിൽ ഡി.എസ്.യു (ഡിപ്പാർട്മെൻറ്റ് സ്റ്റുഡന്റസ് യൂണിയൻ ) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്. ഈ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടയുകയായിരുന്നു. ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഇറങ്ങിപ്പോയി. ‘നവലോക ക്രമത്തിനായുള്ള പോരാട്ടങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു’ എന്ന വാചകം ചെയർമാൻ ടി.വി. അമർദേവ് വായിച്ചപ്പോൾ, നിയമവിരുദ്ധ നടപടിയെന്നു വ്യക്തമാക്കി ചടങ്ങു റദ്ദാക്കിയതായി അറിയിച്ച് വി സി വേദി വിട്ടിറങ്ങുകയായിരുന്നു. ഇതോടെ ചടങ്ങ് മുടങ്ങി.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 5 July 2025

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു..

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു..

 

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ബീച്ച് യൂണിറ്റ് രൂപീകരണ കൺവെൻഷൻ നടന്നു. ഷെഫ് പിള്ളൈ റെസ്റ്റോറന്റ്, ആസ്പിൻ കോർട്ട് യാർഡിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. സുഗുണൻ ഉദ്ഘാടനം ചെയ്തു. MLA അഹമ്മദ്‌ ദേവർകോവിൽ വീശിഷ്ടാഥിതിയായിരുന്നു. ജില്ലാ സെക്രട്ടറി യൂ എസ്സ് സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി. MDC ചെയർമാൻ പവിത്രൻ കുറ്റിയാടി സംഘടനാ വിശദീകരണം നടത്തി. സുരക്ഷ പദ്ധതിയെ പറ്റി, ജില്ലാ സുരക്ഷാ ചെയർമാൻ സാദിഖ് സഹാറ വിശദീകരിച്ചു. പ്രശസ്ത വ്ലോഗ്ഗർ ആശ്വൽ പുത്രൻ ലോഗോ പ്രകാശനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മിനി, ശക്തിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ഷഫീഖ് പട്ടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ്‌  രൂപേഷ് കോളിയോട്ട് അധ്യക്ഷനായിരുന്നു.

പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ:

രക്ഷാധികാരി: ശക്തിധരൻ

പ്രസിഡന്റ്‌:
ജുബിഷ്

വൈസ് പ്രസിഡന്റ്‌ :
ഷഹീർ
ഷഹീം

സെക്രട്ടറി:
ഹരിദാസ്

ജോയിന്റ് സെക്രട്ടറി:
ജവഹർ
ആമിർ
സുജിത്ത്

വർക്കിംഗ്‌ പ്രസിഡന്റ്‌ :
ശമൻ

ട്രെഷറർ:
റിയാസ്

യൂണിറ്റ് സെക്രട്ടറി ഹരിദാസ് നന്ദി പറഞ്ഞു.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Tuesday, 10 June 2025

അറബിക്കടലിലെ ‘’കപ്പലിന്റെ തീ! ഭൂരിഭാഗം കണ്ടെയ്നറുകളും അപകടകാരികൾ

അറബിക്കടലിലെ ‘’കപ്പലിന്റെ തീ! ഭൂരിഭാഗം കണ്ടെയ്നറുകളും അപകടകാരികൾ


കപ്പലിൽ ക്യാപ്റ്റൻ അടക്കം 22 പേർ 

കൊച്ചി ∙ അറബിക്കടലിൽ തീയാളുന്ന ചരക്കുകപ്പൽ വാൻഹയി 503 കേരള തീരത്ത് ഉയർത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.

 ഒരുമാസം രണ്ട് കപ്പൽ ദുരന്തം അട്ടിമറി ശ്രമങ്ങൾ അടക്കം അന്വേഷണം ദ്രുതഗതിയിൽ നടത്തണം

ഇതു സംഭവിച്ചാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെ. മൂന്നാഴ്ച മുൻപ് ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ അപകടകരമായ കണ്ടെയ്നറുകളും ഇന്ധനവും സുരക്ഷിതമായി നീക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ദിവസം തന്നെ വീണ്ടും ഒരു കപ്പലപകടം ഉണ്ടായതു കാര്യങ്ങൾ സങ്കീർണമാക്കുന്നു.

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതു കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇ‌ടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല. കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്.

അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത് എന്നല്ലാതെ ഏതു രാസവസ്തുക്കളാണിവ എന്നു വ്യക്തമല്ല. ഇതു കണ്ടെത്തിയാലേ ഈ രാസവസ്തുക്കൾ എത്രത്തോളം പരിസ്ഥിതിയെ ബാധിക്കുമെന്നു വിലയിരുത്താനാകൂ. മൂന്നാഴ്ച മുൻപു മുങ്ങിയ എംഎസ്‌സി എൽസ 3യിൽ അപകടകരമായ കുറച്ചു കണ്ടെയ്നറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ വാൻഹയിയിലെ ഭൂരിഭാഗം കണ്ടെയ്നറുകളും ഈ ഗണത്തിൽ പെടുന്നവയാണെന്നാണു വിവരം. 

20 കണ്ടെയ്നറുകൾ കടലിൽ വീണുവെന്നാണ് പ്രാഥമികവിവരം. കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എന്തൊക്കയാണ് അവശേഷിക്കുന്ന കണ്ടെയ്നറുകളിൽ ഉള്ളതെന്ന കൃത്യമായ വിവരം കിട്ടിയിട്ടില്ല.

രക്ഷാപ്രവർത്തനത്തിന് ഡച്ച് കമ്പനി വരുന്നു 

കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടായാൽ സമുദ്രത്തിൽ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണു കോസ്റ്റ്ഗാർഡ്. എണ്ണ നീക്കാൻ സൗകര്യമുള്ള ഐസിജിഎസ് സമുദ്രപ്രഹരിക്കു പുറമേ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സാൽവേജ് കമ്പനിയെ നിയോഗിക്കാൻ കപ്പൽക്കമ്പനിയോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. കപ്പൽ കമ്പനി നിയോഗിച്ച ഡച്ച് കമ്പനിയായ സ്മിറ്റ് സാൽവേജിന്റെ സംഘം വൈകാതെ സ്ഥലത്തെത്തും.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





Saturday, 24 May 2025

എടിഎമ്മുകളിൽ നിന്ന് പൈസ പിൻവലിക്കാറുണ്ടോ?; എടിഎം ഉപയോഗ നിരക്കുകള്‍ വർധിപ്പിച്ച ബാങ്കുകൾ

എടിഎമ്മുകളിൽ നിന്ന് പൈസ പിൻവലിക്കാറുണ്ടോ?; എടിഎം ഉപയോഗ നിരക്കുകള്‍ വർധിപ്പിച്ച ബാങ്കുകൾ

എടിഎം ഉപയോ​ഗ നിരക്കുകൾ വർധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നു. അതിന്റെ പിന്നാലെ ഉപഭോക്ത സേവനത്തിനുള്ള എടിഎം നിരക്കുകൾ ബാങ്കുകൾ വർധനവ് വരുത്തിയിട്ടുണ്ട്. സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഇടപാടുകളുടെ നിരക്കുകളാണ് ബാങ്കുകൾ വർധിപ്പിച്ചിരിക്കുന്നത്.

സൗജന്യ എടിഎം ഇടപാട് പരിധി കഴിഞ്ഞുള്ള അധിക സേവനത്തിന് 23 രൂപ വരെ ഈടാക്കാമെന്നാണ് ആർബിഐ സർക്കുലർ. മുമ്പ് 21 രൂപയായിരുന്നു പരിധി. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകൾ, സ്വന്തം ബാങ്കാണെങ്കിൽ അഞ്ചായും ഇത് മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎം ആണെങ്കിൽ മൂന്നും, മെട്രോ അല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ അഞ്ച് സൗജന്യ സേവനങ്ങളുമാണ് ലഭ്യമാകുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിൽ സൗജന്യ സേവനം കഴിഞ്ഞാൽ 23 രൂപയും അതിന്റെ നികുതിയുമാണ് ഇടാക്കുക. അതേസമയം എടിഎമ്മിൽ പണം പിൻവ‌ലിക്കുന്നതൊഴികെ ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍, പിന്‍ മാറ്റങ്ങള്‍ എന്നിവ സൗജന്യമാണ്.

ശരാശരി പ്രതിമാസ ബാലന്‍സ് അനുസരിച്ചാണ് എസ്ബിഐ എടിഎമ്മുകളിൽ സേവനം ലഭിക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ സേവനങ്ങളാണ് ലഭിക്കുന്നത്. അതേ സമയം ബാലൻസ് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഇടപാടുകൾ സൗജന്യമാണ്.

ഐസിഐസിഐ ബാങ്ക് അധിക ഇടപാടുകൾക്ക് ഈടാക്കുന്നത് 21 രൂപയും നികുതിയുമാണ്. സാമ്പത്തികേതര ഇടപാടുകള്‍ക്ക് ആണെങ്കിൽ 8.50 രൂപയും നികുതിയുമാണ് ഈടാക്കുന്നത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





Tuesday, 1 April 2025

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല "  എയർ ഇന്ത്യ "

എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല " എയർ ഇന്ത്യ "



 ഉദ്യോഗസ്ഥന്മാരുടെ മോശമായ പെരുമാറ്റവും, മോശമായ സേവന രീതികൾ കൊണ്ടും കുപ്രസിദ്ധി കേൾക്കുന്ന നാടാണ് നമ്മുടേത്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ, ഇന്ത്യയ്ക്ക് അകത്തുള്ളവരുടെയും  ഇപ്പോൾ പുറത്തുള്ളവരുടെയും നിരന്തരം പരാതികൾ കൊണ്ട് ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുകയാണ് എയർ ഇന്ത്യ.

 പരാതികൾ പറഞ്ഞാൽ പരാതി തീർക്കാൻ ഇതേ ഉദ്യോഗസ്ഥർക്ക് എവിടെയാണ് നേരം.
 പേരിന് മാത്രമായി തുടങ്ങിയ എയർ ഇന്ത്യയുടെ പരാതി പരിഹാര  സെക്ഷനിൽ ദിനംപ്രതി പരാതികൾ കൂടി വരുന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

 ഇന്നലെയും  ഫ്ലൈറ്റ് ക്യാൻസലായതായിട്ട് റിപ്പോർട്ട് ഉണ്ട്. ബോർഡിങ് പാസ് എടുത്തവർക്ക് ഫ്ലൈറ്റ് അപ്രതീക്ഷിതമായി  ക്യാൻസൽ ആയാൽ കൊടുക്കേണ്ട സൗകര്യങ്ങൾ എയർ ഇന്ത്യ ഒരിക്കലും കൊടുക്കാറില്ല.

 കണക്റ്റിംഗ് ഫ്ലൈറ്റിനായി എയർ ഇന്ത്യയെ വിശ്വസിച്ച് എങ്ങനെ കയറും എന്നാണ് സ്ഥിരം  ഫ്ലൈറ്റ് യാത്രകൾ നടത്തുന്ന യാത്രക്കാർ ചോദിക്കുന്നത്. 

കഴിഞ്ഞ ദിവസം ബാംഗ്ലൂരിന് ടിക്കറ്റ് എടുത്ത വ്യക്തിക്ക്  ഇന്ത്യ തന്നെ കറങ്ങാൻ അവസരം കിട്ടിയെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എയർ ഇന്ത്യയുടെ  വിമാന യാത്രികൻ KH ന്യൂസിനോട് പറഞ്ഞത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Saturday, 15 March 2025

ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്

ഏഷ്യയിലെ ടോപ് 10 ബീച്ചുകളിൽ ഒന്ന് ഇന്ത്യയിലാണ്



കോഴിക്കോട്: എഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് ബീച്ചുകളിൽ ഒരെണ്ണം ഇന്ത്യയിലാണ്. സഞ്ചാരികളുടെ പറുദീസയായ ഗോവയോ ഗോകർണമോ അല്ല, ആൻഡമാനിലെ സ്വരാജ് ദ്വീപിനോടു ചേർന്നുള്ള രാധാനഗർ ബീച്ചാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. ട്രിപ് അഡ്വൈസേഴ്സിന്‍റെ ട്രാവലേഴ്സ് ചോയ്സ് ബെസ്റ്റ് ഓഫ് ബെസ്റ്റ് 2025 റാങ്കിങ് ലിസ്റ്റിലാണ് രാധാനഗർ ബീച്ച് ഉൾപ്പെട്ടിരിക്കുന്നത്.

അതീവ ശാന്തമായ ബീച്ചാണ് ഇവിടത്തെ പ്രത്യേകത. പരന്നു കിടക്കുന്ന വെളുത്ത മണൽപ്പരപ്പിനോട് ചേർന്ന് ഇളം നീല നിറമുള്ള കടൽ... പശ്ചാത്തലത്തിലെ തെങ്ങുകളും കണ്ടൽക്കാടുകളും പ്രദേശത്തിന്‍റെ ഭംഗി കൂട്ടുന്നുണ്ട്. ഗോവയിൽ നിന്ന് വിഭിന്നമായി അധികം ആൾത്തിരക്കില്ലാത്ത ബീച്ചാണിത്.

ഇവിടെ എത്തുന്നവരെല്ലാം ഒരിക്കലും മറക്കാതെ മികച്ച അനുഭവങ്ങളുടെ കൂട്ടത്തിൽ കുറിച്ചിരുന്ന മനോഹരമായ ബീച്ച്. നീന്താനും വെയിൽ കായാനും വെറുതേ നടക്കാനുമെല്ലാം ചേരുന്ന വൃത്തിയുള്ള തീരമാണ് മറ്റൊരു പ്രത്യേകത. ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലെ ജെട്ടിയിൽ നിന്ന് 12 കിലോമീറ്റർ മാറിയാണ് ഈ ബീച്ച്.

തായ്‌ലൻഡിലെ ബനാന ബീച്ച്, ഇന്തോനേഷ്യയിലെ കെലിങ്കിങ് ബീച്ച്, ദക്ഷിണ കൊറിയയിലെ ഹെയുന്ദാ ബീച്ച്, ഫിലിപ്പീൻസിലെ വൈറ്റ് ബീച്ച് എന്നിവയാണ് ആദ്യ നാലു സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.





ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Saturday, 22 February 2025

കെ. എച്ച്. ആർ. എ. ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ

കെ. എച്ച്. ആർ. എ. ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ


ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം: കെ.എച്ച്.ആർ.എ.



ആലത്തൂർ:ഹോട്ടലുകളിലെ മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന്
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ ആവശ്യപ്പെട്ടു. 

കെ.എച്ച്.ആർ.എ ആലത്തൂർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് ടി.ശ്രീജൻ അധ്യക്ഷനായി.
സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി പി.എം ഷിനോജ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് സി.സന്തോഷ്, ജില്ലാ ട്രഷറർ സുബൈർ പട്ടാമ്പി,യൂണിറ്റ് സെക്രട്ടറി യു. സജിർ,യൂണിറ്റ് ട്രഷറർ കെ. ഗോപാലകൃഷണൻ , എൻ. അബ്ദുൾ റസാക്ക്, എ.മുഹമ്മദ് റാഫി, കെ.സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.


 KHRA സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകുവാൻ ഇന്നുതന്നെ നിങ്ങളുടെ യൂണിറ്റ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെടുക



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക