Showing posts with label inernational. Show all posts
Showing posts with label inernational. Show all posts

Sunday, 19 July 2026

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

 





ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. നെതന്യാഹു ഒരു 'യുദ്ധക്കുറ്റവാളി'യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു. നിയമവിഭാഗവുമായി അറസ്റ്റ് സംബന്ധിച്ച ചർച്ചകൾ സജീവമായി നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദി ന്യൂയോർക്ക് ടൈംസിന്റെ 'ദി ഇൻ്റർവ്യൂ' എന്ന പോഡ്കാസ്റ്റിലാണ് മംദാനി ഈ നിർണ്ണായക നീക്കത്തെ കുറിച്ച് സൂചന നൽകിയത്. നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ഇരിക്കേണ്ടതെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇതിന് തെളിവാണെന്നും മംദാനി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ ഒരു 'വംശഹത്യ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്താൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ലാണ് നെതന്യാഹുവിനും മറ്റ് ഇസ്രയേൽ നേതാക്കൾക്കുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അമേരിക്കൻ ഭരണകൂടം ഈ വാറണ്ടിനെ അംഗീകരിക്കുന്നില്ല. ഐസിസി വാറണ്ട് നടപ്പിലാക്കാൻ രാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന റോം ചട്ടം അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജോ ബൈഡനും ഐസിസി വാറണ്ടിനെ തള്ളിക്കളഞ്ഞിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഐസിസിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മേയറുടെ നീക്കം.

മേയറുടെ പ്രസ്താവന വെറും 'രാഷ്ട്രീയ നാടകം' മാത്രമാണെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ് പരിഹസിച്ചു. അമേരിക്ക ഐസിസിയിൽ അംഗമല്ലാത്തതിനാൽ ഇത്തരം നടപടികൾക്ക് നിയമസാധുതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ അറസ്റ്റിനെക്കുറിച്ചുള്ള ആശങ്കകളെ നെതന്യാഹു തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. നെതന്യാഹു അഭിമാനപൂർവ്വം ന്യൂയോർക്കിലെത്തുമെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനോണും വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് 
AI




നിർമിതബുദ്ധി (AI) ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200-ലധികം പ്രമുഖർ രംഗത്തെത്തി. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ "We Must Act Now" എന്ന തുറന്ന കത്തിലൂടെയാണ് ലോകനേതാക്കൾക്ക് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർമിതബുദ്ധിയുടെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ഫലപ്രദമായ നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും നടപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഗൂഗിളിന്റെ മുൻ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ, ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല എന്നിവരടക്കം സാങ്കേതിക മേഖലയിലെ പ്രമുഖരാണ് ഈ തുറന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ആധുനിക കൃത്രിമബുദ്ധിയുടെ (എഐ) അടിത്തറ പാകിയ യോഷുവ ബെൻജിയോ, യാൻ ലെകൺ എന്നീ 'എഐയുടെ പിതാക്കന്മാർ' എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗവേഷകരും, ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ ചീഫ് ഇക്കണോമിസ്റ്റുമാരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ഇത്രയും പ്രമുഖരുടെ പിന്തുണ ലഭിച്ചതോടെ, കത്തിൽ ഉയർത്തിയിരിക്കുന്ന മുന്നറിയിപ്പിന്റെ ഗൗരവം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.


നിർമിതബുദ്ധി (എഐ) ഇനി ഒരു സാങ്കേതികവിദ്യ മാത്രമല്ല, മനുഷ്യ നാഗരികതയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ശക്തിയായി മാറുകയാണെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐയുടെ ശേഷി ഗണ്യമായി വർധിക്കുകയും, വ്യാവസായിക വിപ്ലവത്തേക്കാൾ വലുതും അതിവേഗത്തിലുള്ളതുമായ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതുമൂലം വ്യാപകമായ തൊഴിൽനഷ്ടത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയരുമ്പോഴും, മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും എഐക്ക് കഴിയുമെന്ന പ്രതീക്ഷയും കത്തിൽ പങ്കുവയ്ക്കുന്നു.

എഐ മനുഷ്യർക്കും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കപ്പെടാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപനങ്ങളും അടിയന്തരമായി രൂപീകരിക്കണമെന്ന് അവർ സംയുക്തമായി ആഹ്വാനം ചെയ്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 July 2026

കീവിൽ റഷ്യൻ മിസൈൽമഴ; 11 മരണം

കീവിൽ റഷ്യൻ മിസൈൽമഴ; 11 മരണം

 





കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തിൽ 20ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റ് സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങൾ ഭാഗികമായും പൂർണമായും തകർന്നുവീഴുകയും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തെ "ഭീകരതയുടെ രാത്രി" എന്ന് വിശേഷിപ്പിച്ച യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, രാജ്യത്തിന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് സഖ്യരാജ്യങ്ങളോട് അഭ്യർഥിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 June 2026

ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

 





വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

ഫെഡറൽ ട്രേഡ് കമ്മീഷനിൽ (FTC) മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച ഡെമോക്രാറ്റിക് കമ്മീഷണറായ റെബേക്ക സ്ലോട്ടറെ 2025-ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പറഞ്ഞത്. നയപരമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ കമ്മീഷണറെ നീക്കിയ ട്രംപിന്റെ നടപടി ഭരണഘടനാപരമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.

നിലവിലെ ഫെഡറൽ നിയമപ്രകാരം കാര്യക്ഷമതയില്ലായ്മ, ഔദ്യോഗിക ചുമതലകളിലെ വീഴ്ച, മോശം പെരുമാറ്റം തുടങ്ങിയ പ്രത്യേക കാരണങ്ങളാൽ മാത്രമേ ഇത്തരം കമ്മീഷണർമാരെ പുറത്താക്കാൻ കഴിയൂ. എന്നാൽ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ പരിധി കൂടുതൽ വ്യാപിപ്പിക്കുന്ന തരത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി. ഇതോടെ 1935-ലെ ചരിത്രപ്രസിദ്ധമായ 'Humphrey's Executor v. United States' കേസിലെ മുൻവിധിയും കോടതി ഔദ്യോഗികമായി റദ്ദാക്കി. രാഷ്ട്രീയമോ നയപരമോ ആയ കാരണങ്ങളാൽ സ്വതന്ത്ര ഏജൻസികളുടെ തലവന്മാരെ നീക്കുന്നതിൽ കോൺഗ്രസ് നൽകിയിരുന്ന നിയമപരമായ സംരക്ഷണമാണ് ഇതോടെ അവസാനിക്കുന്നത്.

വിധിയെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ II പ്രകാരം പ്രസിഡന്റിന് ഉദ്യോഗസ്ഥരെയും ഫെഡറൽ ഏജൻസികളിലെ പ്രതിനിധികളെയും നീക്കം ചെയ്യാനുള്ള അധികാരം സുപ്രീം കോടതി വീണ്ടും സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. 1930-കളിൽ മുതൽ വിവിധ പ്രസിഡന്റുമാർ ആഗ്രഹിച്ചിരുന്ന മാറ്റമാണിതെന്നും പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ സുപ്രീം കോടതി വിധികളിലൊന്നാണിതെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, കോടതിയിലെ ലിബറൽ ജഡ്ജിമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസുമാരായ സോണിയ സോട്ടോമേയർ, എലീന കഗൻ, കേതഞ്ചി ബ്രൗൺ ജാക്സൺ എന്നിവർ ഭൂരിപക്ഷ വിധി അമേരിക്കൻ ഭരണസംവിധാനത്തിന്റെ അധികാര സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനാധിപത്യത്തിന്റെ സ്ഥാപകർ പോലും പ്രസിഡന്റിന് ഇത്രയും വിപുലമായ അധികാരം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഈ വിധിയിലൂടെ സ്വതന്ത്ര ഏജൻസികളുടെ സ്വയംഭരണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സോണിയ സോട്ടോമേയർ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പുറത്താക്കപ്പെട്ട മുൻ എഫ്‌ടിസി കമ്മീഷണർ റെബേക്ക സ്ലോട്ടറും വിധിയെ വിമർശിച്ചു. സമ്പന്നരുടെയും വലിയ കോർപ്പറേറ്റുകളുടെയും താൽപ്പര്യങ്ങൾക്ക് അനുകൂലമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രസിഡന്റിന് കൂടുതൽ അവസരം ഒരുക്കുന്നതാണ് ഈ വിധിയെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ വിധിയുടെ പരിധി എല്ലാ സ്വതന്ത്ര ഏജൻസികൾക്കും ബാധകമല്ലെന്ന് സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കി. അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിന്റെ ഭരണപരമായ സ്വാതന്ത്ര്യത്തെ ഈ തീരുമാനം ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള അധികാരം ഈ വിധിയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് ലഭിക്കില്ലെന്നും, ഭരണഘടനാപരമായും ചരിത്രപരമായും ഫെഡറൽ റിസർവിന് പ്രത്യേക പദവിയുള്ള സ്ഥാപനമാണെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.

നിയമവിദഗ്ധരുടെ വിലയിരുത്തലിൽ, പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരം കൂടുതൽ ശക്തിപ്പെടുത്തുകയും സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ പരിധി പുനർനിർവചിക്കുകയും ചെയ്യുന്ന ചരിത്രപ്രധാനമായ വിധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ ഭരണസംവിധാനത്തിലെ അധികാര വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഭാവിയിലെ ഭരണപരമായ തീരുമാനങ്ങൾക്കും ഈ വിധി നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

 





ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ. പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ "കൈകൾ വെട്ടിമാറ്റും" എന്ന വിവാദ പരാമർശമാണ് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് വാർത്താസമ്മേളനത്തിൽ നടത്തിയത്.

2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ജലവിവാദം വീണ്ടും ശക്തമായത്.

'ജലം തടയാൻ അനുവദിക്കില്ല'

വാർത്താസമ്മേളനത്തിൽ സംസാരിച്ച മന്ത്രി, പാക്കിസ്ഥാന്റെ ജലസ്രോതസുകൾ ഇന്ത്യ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. രാജ്യത്തിന് ലഭിക്കേണ്ട ജലവിഹിതം തടസ്സപ്പെടുത്താനുള്ള ഏതൊരു നീക്കവും പാക്കിസ്ഥാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനിലെ 40 മുതൽ 50 ശതമാനം വരെ ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ ജലലഭ്യതയെ ബാധിക്കുന്ന നടപടികൾ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളം തടയാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

1960-ലെ സിന്ധു ജലകരാർ

ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960-ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച സിന്ധു നദീജല കരാർ ലോകത്തിലെ ഏറ്റവും ദീർഘകാലം നിലനിൽക്കുന്ന ജലവിഹിത കരാറുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

കരാർ പ്രകാരം രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളിലെ ജലം പ്രധാനമായും ഇന്ത്യയ്ക്ക് ഉപയോഗിക്കാം. അതേസമയം സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളിലെ ജലമാണ് പ്രധാനമായും പാക്കിസ്ഥാന് അനുവദിച്ചിരിക്കുന്നത്.

കരാറനുസരിച്ച് പടിഞ്ഞാറൻ നദികളിൽ ഇന്ത്യയ്ക്ക് ചില നിയന്ത്രിത ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമെങ്കിലും, ജലപ്രവാഹം തടയുന്ന തരത്തിലുള്ള വലിയ അണക്കെട്ടുകൾ നിർമിക്കുന്നതിന് കർശന വ്യവസ്ഥകളുണ്ട്.

കരാർ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ

65 വർഷം പഴക്കമുള്ള ഈ കരാർ ഇന്നത്തെ സാഹചര്യത്തിൽ കാലഹരണപ്പെട്ടതാണെന്നും, ജനസംഖ്യാ വർധന, വികസന ആവശ്യങ്ങൾ, സുരക്ഷാ സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് കരാർ പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

നിലവിലെ കരാർ പ്രകാരം സിന്ധു നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാക്കിസ്ഥാൻ ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ കരാറിൽ മാറ്റം വേണമെന്ന ആവശ്യമാണ് ഇന്ത്യ ഉയർത്തുന്നത്. എന്നാൽ നിലവിലെ വ്യവസ്ഥകൾ പാക്കിസ്ഥാന് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി കരാർ പുനഃപരിശോധിക്കാൻ ഇസ്‌ലാമാബാദ് ഇതുവരെ തയ്യാറായിട്ടില്ല.

നയതന്ത്ര സംഘർഷം ശക്തമാകുന്നു

സിന്ധു ജലകരാറിനെ ചൊല്ലിയുള്ള തർക്കം സമീപകാലത്ത് ഇന്ത്യ–പാക്കിസ്ഥാൻ ബന്ധത്തിലെ പ്രധാന സംഘർഷവിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വിഷയങ്ങളിലും അതിർത്തി ബന്ധങ്ങളിലും രൂപപ്പെട്ട സംഘർഷം ഇപ്പോൾ ജലവിഭവ വിഷയത്തിലും പ്രതിഫലിക്കുന്നതായാണ് വിലയിരുത്തൽ. ഇരുരാജ്യങ്ങളും പരസ്പര ആരോപണങ്ങൾ ശക്തമാക്കുന്നതിനിടെ പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര നീക്കങ്ങളിലേക്കാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക