Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Saturday, 31 January 2026

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു


 

SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെട്ടിടങ്ങൾക്കുള്ള വസ്‌തുനികുതി പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി

കെട്ടിടങ്ങൾക്കുള്ള വസ്‌തുനികുതി പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി

 


തദ്ദേശസ്‌ഥാപനങ്ങളിൽ കെട്ടിടങ്ങൾക്ക് അടയ്‌ക്കേണ്ട വസ്തു നികുതി കുടിശികയുടെ പിഴപ്പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവുചെയ്തു നൽകും.

പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് 31 ന് അകം നികുതിയും കുടിശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണം. കെ സ്മാർട്ട് നടപ്പിലാക്കിയതു മൂലം കെട്ടിടങ്ങളുടെ നികുതി കൃത്യമായും സുതാര്യമായും നിർണയിക്കാനും ലോകത്ത് എവിടെയിരുന്നും ഏതു സമയത്തും അടയ്ക്കാനും നിലവിൽ സംവിധാനമുണ്ട്. ഏപ്രിലിൽ മുൻ കൂറായി അതതു വർഷത്തെ നികുതി ഒടുക്കിയാൽ 5% നികുതിയിളവും നൽകുന്നുണ്ട്. ഈ നടപടികളിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന്‍ മുന്നോട്ട്; മലപ്പുറത്ത് ഓഫീസ് തുറക്കും

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന്‍ മുന്നോട്ട്; മലപ്പുറത്ത് ഓഫീസ് തുറക്കും

 



കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ഓഫീസ് തുറക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കാന്‍ ഫെബ്രുവരി 15 മുതല്‍ ഓരോ കേന്ദ്രങ്ങളിലും മീറ്റിംഗ് നടത്തും. അതേസമയം, ശ്രീധരന്‍ മുന്നോട്ടുവെയ്ക്കുന്ന അതിവേഗപാത പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാറും സിപിഐഎമ്മും

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ അതിവേഗ പാത ചര്‍ച്ചകള്‍ സജീവമാക്കിയ ഇടതു സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തടയിടുകയാണ് ഇ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആര്‍ആര്‍ടിഎസ് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയതോടെ സര്‍ക്കാറും സിപിഐഎമ്മും അദ്ദേഹത്തിനെതിരെ തിരിഞ്ഞു

മലപ്പുറത്ത് ഓഫീസ് തുറന്ന് അതിവേഗ പാതക്കുള്ള പ്രവര്‍ത്തനങ്ങളുമായി ഇ ശ്രീധരന്‍ മുന്നോട്ടുപോവുകയാണ്. അടുത്തമാസം 15 മുതല്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയത്തിനായി ശ്രീധരനിറങ്ങുന്നത് ബിജെപിയുടെ അണിയറ നീക്കത്തിന്റെ ഭാഗമായാണെന്ന് പറയപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഉറപ്പുകള്‍ ലഭിക്കാതെ ഇ ശ്രീധരനിറങ്ങാന്‍ സാധ്യതയില്ല. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തല്ല. അതേസമയം, പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കാതെ, ജനങ്ങളെ ബാധിക്കാതെ അതിവേഗ പാത വരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഇ ശ്രീധരന്‍ വിഭാവനം ചെയ്യുന്ന അതിവേഗപാത യാഥാര്‍ഥ്യമായാല്‍ ഇടതുസര്‍ക്കാറിന് രാഷ്ട്രീയ നേട്ടമുണ്ടാകില്ലെന്നിരിക്കെയാണ് മന്ത്രിമാരും സിപിഐഎം നേതാക്കളും വിമര്‍ശനം കടുപ്പിച്ചത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോയ്‌യുടെ നഷ്ടം ആഴത്തില്‍ വേദനിപ്പിക്കുന്നു,ഒരു സുഹൃത്തിനുമപ്പുറം ബന്ധമുണ്ടായിരുന്നയാള്‍: മോഹന്‍ലാല്‍

റോയ്‌യുടെ നഷ്ടം ആഴത്തില്‍ വേദനിപ്പിക്കുന്നു,ഒരു സുഹൃത്തിനുമപ്പുറം ബന്ധമുണ്ടായിരുന്നയാള്‍: മോഹന്‍ലാല്‍

 


പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. റോയ്‌യോട് ഒരു സുഹൃത്തിനും അപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയ സുഹൃത്ത് റോയ്‌യുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ആഴത്തില്‍ വേദനയുണ്ടാക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. റോയ് എന്നും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഇന്ന് ബെംഗളൂരുവിലാണ് റോയ്‌യുടെ സംസ്‌കാരം നടക്കുക. വിദേശത്തുനിന്ന് റോയ്‌യുടെ കുടുംബം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം; ഉപയോഗിച്ചത് കൃത്രിമ നെയ്യ്

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം; ഉപയോഗിച്ചത് കൃത്രിമ നെയ്യ്

 


തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം. 2019-നും 2024-നും ഇടയിൽ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കുന്നതിനായി വിതരണം ചെയ്ത നെയ്യിൽ പോത്തിറച്ചിയുടെ കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നാണ് സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ജനുവരി 23-ന് നെല്ലൂരിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

2024-ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന് ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക സിബിഐ സംഘമാണ് കേസ് അന്വേഷിച്ചത്.

അതേസമയം, ലഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.ശുദ്ധമായ പശുവിൻ നെയ്യുടെ രൂപവും ഗുണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ സസ്യ എണ്ണകളും  കെമിക്കൽ എസ്റ്ററുകളുമാണ് ഉപയോഗിച്ചതിലൂടെ സാധാരണ ഗുണനിലവാര പരിശോധനകളെ മറികടക്കാൻ ഇവർക്ക് സാധിച്ചു. ഉത്തരാഖണ്ഡിലെ ഭഗവാൻപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭോലെ ബാബ ഓർഗാനിക് ഡയറി' എന്ന സ്ഥാപനമാണ് പ്രധാനമായും ഇത്തരം നെയ്യ് വിതരണം ചെയ്തതെന്ന് സിബിഐ കണ്ടെത്തി. ഈ സ്ഥാപനത്തിന് സ്വന്തമായി പാൽ ശേഖരണമോ വെണ്ണ നിർമ്മാണ യൂണിറ്റുകളോ ഇല്ലായിരുന്നുവെന്നും കേവലം ഒരു കടലാസ് കമ്പനിയായാണ് ഇത് പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ഥാപനം ഏകദേശം 68 കിലോഗ്രാം സിന്തറ്റിക് നെയ്യ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നൽകിയിട്ടുണ്ട്. ഏകദേശം 250 കോടി രൂപയുടെ നെയ്യ് വിതരണത്തിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക