Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Saturday, 2 May 2026

ഇൻസ്റ്റഗ്രാം വിഡിയോ കണ്ട് സ്വയം ചികിത്സിച്ചു; മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍

ഇൻസ്റ്റഗ്രാം വിഡിയോ കണ്ട് സ്വയം ചികിത്സിച്ചു; മഞ്ഞൾ സപ്ലിമെന്റ് കഴിച്ച് കരൾ തകരാറിലായി, 57കാരി ആശുപത്രിയില്‍



ഇന്നത്തെ കാലത്ത് ആരോഗ്യ സംബന്ധമായ എന്ത് സംശയത്തിനും നമ്മൾ ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. ഇൻസ്റ്റഗ്രാമിലും റീൽസിലും ഡോക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് സ്വയം ചികിത്സ നടത്തുന്നവർ ഇന്ന് നിരവധിയാണ്. എന്നാൽ അത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാകാം എന്നതിന്റെ തെളിവാണ് അമേരിക്കയിൽ നിന്ന് വരുന്ന വാര്‍ത്ത.

വീക്കം കുറയ്ക്കാനും സന്ധിവേദന അകറ്റാനുമായി ഇൻസ്റ്റഗ്രാമിൽ ഡോക്ടർ പങ്കുവെച്ച വീഡിയോ കണ്ടാണ് 57 വയസുകാരിയായ കേറ്റി മോഹൻ മഞ്ഞൾ സപ്ലിമെന്റുകൾ കഴിക്കാൻ തുടങ്ങിയത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വയറുവേദന, ഓക്കാനം, കഠിനമായ ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞളിലെ 'കുർകുമിൻ' എന്ന ഘടകം അമിതമായ അളവിൽ ശരീരത്തിലെത്തിയത് കരളിലെ എൻസൈമുകളുടെ അളവ് വർധിപ്പിക്കുകയും ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്തുവെന്ന് കണ്ടെത്തി. എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രം ഇരുണ്ടതായി കാണപ്പെട്ടുവെന്നും അവർ 'എൻ‌ബി‌സി'യോട് പറഞ്ഞു.

ഏറെ ആരോഗ്യഗുണങ്ങളുള്ള സുഗന്ധദ്രവ്യമാണ് മഞ്ഞൾ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മഞ്ഞളില്‍ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഏറെയുണ്ട്. അത് അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മഞ്ഞളിലെ കുർക്കുമിൻ ചെറിയ അളവിലോ പാചകപരമായ അളവിലോ പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ സപ്ലിമെന്റുകളിൽ നിന്നുള്ള ഉയർന്ന ഡോസുകൾ ദിവസേനയോ, അമിതമായോ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

മഞ്ഞൾ അമിതമായി കഴിച്ചാല്‍?

മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും സപ്ലിമെന്റുകളായി അമിതമായി കഴിക്കുന്നത് താഴെ പറയുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

വയറുവേദന

അധികമായി മഞ്ഞൾ കഴിക്കുന്നത്, പ്രത്യേകിച്ച് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് ദഹനനാളത്തെ പ്രകോപിപ്പിക്കും. ഇത് ഓക്കാനം, വയറിളക്കം, അല്ലെങ്കിൽ ദഹനക്കേട് എന്നിവക്ക് കാരണമാകും.

മൂത്രക്കല്ല്

മഞ്ഞളിൽ ഓക്സലേറ്റുകൾ കൂടുതലാണ്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യും, മൂത്രക്കല്ല് ഉള്ളവരിലോ,വരാന്‍ സാധ്യതയുള്ളവരിലോ ആണ് കൂടുതല്‍ പ്രശ്നമാകുക.

അയണ്‍ ആഗിരണത്തെ തടസപ്പെടുത്തും

ഉയർന്ന അളവിൽ മഞ്ഞള്‍ കഴിക്കുന്നത് അയണിന്‍റെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം. ആർത്തവമുള്ള സ്ത്രീകളിലും സസ്യാഹാരികളിലുമടക്കം ഇത് അയണിന്‍റെ കുറവ് മൂലമുള്ള വിളർച്ചയ്ക്ക് കാരണമായേക്കും.

തലവേദനയും തലകറക്കവും

ഉയർന്ന അളവിൽ മഞ്ഞൾ സപ്ലിമെന്റുകൾ ദീർഘനേരം കഴിച്ചതിന് ശേഷം ചില ഉപയോക്താക്കൾ തലകറക്കം അല്ലെങ്കിൽ മൈഗ്രെയ്ൻ ഉണ്ടാകാറുണ്ട്.

കരളിലെ സമ്മർദം

അപൂർവമാണെങ്കിലും, ദീർഘകാലത്തേക്ക് ഉയർന്ന അളവിൽ കുർക്കുമിൻ കഴിക്കുന്നത് കരൾ എൻസൈമുകളുടെ വർധനവിന് കാരണമാകും. ഇത് കരളിന് സമ്മർദം ചെലുത്തിയേക്കും.

അലർജി

സെൻസിറ്റീവ് ചര്‍മ്മുള്ളവരില്‍ മഞ്ഞൾ തിണർപ്പ് അല്ലെങ്കിൽ അലർജി ലക്ഷണങ്ങൾക്ക് കാരണമാകും.

മഞ്ഞങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾ ഭക്ഷണത്തിൽ ചേർക്കുന്നത് സുരക്ഷിതമാണ്.

സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുക. പ്രത്യേകിച്ച് പ്രമേഹത്തിനോ രക്തം കട്ടപിടിക്കാതിരിക്കാനോ മരുന്ന് കഴിക്കുന്നവർ, പിത്താശയ/കരൾ പ്രശ്നങ്ങൾ ഉള്ളവര്‍ ശ്രദ്ധിക്കണം.

വയറു വീർക്കൽ, ക്ഷീണം, അല്ലെങ്കിൽ മറ്റ് അസാധാരണ ലക്ഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ, മഞ്ഞള്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് കുറയ്ക്കുകയും വൈദ്യോപദേശം തേടുകയും ചെയ്യുക.

സപ്ലിമെന്റുകൾ തുടർച്ചയായി കഴിക്കാതെ കൃത്യമായ ഇടവേളകളിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

സുരക്ഷിതമാണെങ്കിലും ഗുളികകളുടെ രൂപത്തിൽ സപ്ലിമെന്റുകളായി അവ കഴിക്കുമ്പോൾ ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം

ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം



മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം. ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ. കോഴിക്കറിയിൽ തൂവലും ചോരയും, ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട്. മെസ്സ് ഫീ ആയി പ്രതിവർഷം 80,000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം. വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.


കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു. ഇന്റേണൽമാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 1 May 2026

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്



സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേ സ്‌കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ക്ക് അന്തിമ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇത്തവണ മുതല്‍ വനം വകുപ്പ് ക്ലിയറന്‍സും നിര്‍ബന്ധമാക്കി.

വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കര്‍ശനമായി പാലിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാര്‍ക്ക് കത്തയച്ചു. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ പരിഹരിക്കണം സര്‍പ്പ വോളണ്ടിയര്‍മാര്‍, സര്‍പ്പ എജ്യുക്കേറ്റര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാകും സുരക്ഷാ പരിശോധനയും ബോധവല്‍ക്കരണവും. സ്‌കൂള്‍ അധികൃതര്‍ ഓരോ ജില്ലയിലെയും സാമൂഹിക വനവല്‍ക്കരണ വിഭാഗം മേധാവിക്ക് പരിശോധനയ്ക്കായി അപേക്ഷ നല്‍കണം. കുട്ടികള്‍ക്കുള്ള സര്‍പ്പ പാഠം ബോധവല്‍ക്കരണ ക്ലാസുകള്‍ അധ്യായനം തുടങ്ങിയ ശേഷം ക്രമീകരിക്കും. എല്ലാ സ്‌കൂളിലെയും രണ്ട് ജീവനക്കാരുടെ മൊബൈലുകളില്‍ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റുള്ള മരണം. പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ വയോധികനാണ് മരിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്


 
സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ(മെയ് 2) ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

മഴയോടൊപ്പം തന്നെ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ കേന്ദ്രവും നിർദ്ദേശിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 April 2026

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്



മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. മറ്റന്നാൾ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മെയ് രണ്ടുവരെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവുണ്ടായി. 112.71ദശലക്ഷം യൂണിറ്റാണ് ബുധനാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5708 മെഗാ വാട്ട്. പകൽ സമയത്ത് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 38.7 ഡിഗ്രി സെൽഷ്യസാണ്. കോഴിക്കോട് നഗരത്തിൽ 37.4 ഡിഗ്രി സെൽഷ്യസ്, വെള്ളാനിക്കര 37 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില. തുടർച്ചയായ 17 ദിവസങ്ങൾക്ക് ശേഷമാണ് താപനിലയിൽ കുറവുണ്ടാകുന്നത്. എന്നാൽ മഴ ലഭിക്കാത്ത സ്‌ഥലങ്ങളിൽ താപനിലയുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമായി വരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക