Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Friday, 12 December 2025

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച


 


കേരളത്തിൽ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കെനിയയിലെ പ്രവാസി മലയാളികൾ ചൂടുള്ള രാഷ്ട്രീയ ചർച്ച സംഘടിപ്പിച്ചു. നൈറോബിയിലെ വാട്സ് ആപ്പ് കൂട്ടായ്മയായ ‘ഫാക്ട്’ ഒരുക്കിയ ഈ പരിപാടിയിൽ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം പ്രവചന മത്സരം, രാഷ്ട്രീയ ക്വിസ് പ്രോഗ്രാമുകളും നടന്നു.


പ്രവാസി മലയാളികൾക്ക് വോട്ട് ചെയ്യാനുള്ള അനുഭവം ഒരുക്കുന്നതിനായി മോക്ക് പോളും സംഘടിപ്പിച്ചു. നാട് വിട്ടവർക്ക് നാടിന്റെ അനുഭവം നൽകുന്ന ഈ പരിപാടിയിൽ, പ്രവാസികൾക്കും വോട്ട് അവകാശം ലഭിക്കേണ്ടതായുള്ള ദീർഘകാല ആവശ്യവും ഉയർന്നു.

പരിപാടിയിലെ പാനൽ അംഗങ്ങളായ സജിത് ശങ്കർ, ബിനു നായർ, ജി പി രാജ് മോഹൻ എന്നിവർ നിലവിലെ ഭരണത്തിലെ പോരായ്മകളും മേന്മകളും വിശദീകരിച്ചു. സദസ്സും സജീവമായി ചർച്ചയിൽ പങ്കെടുത്തു. കെനിയൻ പ്രവാസ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് അനുഭവം സമ്പാദിച്ച ശ്രീ ബാബു ഓടോളിൽ, ശ്രീ എബ്രഹാം വെങ്ങാലിൽ എന്നിവർ പരിപാടിയെ നിയന്ത്രിച്ചു. അവതാരകൻ ശ്രീ റാഫി പോൾ സദസ്സിനെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.


പരിപാടിയുടെ ഭാഗമായി, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന എം. ഓ. രഘുനാഥ് മുൻകൈ എടുത്തു. 60 ആഫ്രിക്കൻ രാജ്യങ്ങളിലെ മലയാളി കുട്ടികളുടെ കഥകൾ പ്രസിദ്ധീകരിച്ച ആന്തോളജിയിൽ എഴുതിയ അതിഥികൾ ഒരുവന്നൂർ, റിയ സൂസൻ, ജിജോ, കൂടാതെ 12 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച അലീന ഫെമിൻ എന്നിവർക്കു പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യ രംഗത്തെ വിദേശ നിക്ഷേപം രക്ഷയോ ശിക്ഷയോ ?

ആരോഗ്യ രംഗത്തെ വിദേശ നിക്ഷേപം രക്ഷയോ ശിക്ഷയോ ?

 

രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മുടെ ജീവിത രീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്.

കേരളത്തിന്റെ ആരോഗ്യമേഖല മാതൃകാപരമായ പൊതുജനാരോഗ്യ ശ്രദ്ധയിലും പുരോഗതിയിലും എന്നും മികവ് പുലർത്തുന്നുണ്ട്. പൊതുമേഖ ലയും സ്വകാര്യ മേഖലയും ഈ രംഗത്ത് അവിസ്മരണീയമായ ചരിത്രത്തിന് ഭാഗ ഭാക്കാവുകയും ചെയ്‌തിട്ടുണ്ട്. ആരോഗ്യ രക്ഷാപ്രവർത്തനം ഒരു ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിൽ ഏറ്റെടുത്തു നടത്തിയ മിഷനറികളും മറ്റ് സന്നദ്ധ സംഘടനകളും സംരംഭകരുമൊക്കെ ഈ മേഖലയുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ചു എന്നത് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും അധികരിക്കുന്ന ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളും മേഖലയുടെ കാലാനുസൃത പുരോഗതിയുടെ ആവശ്യകത പതിന്മടങ്ങ് വർദ്ധിപിച്ചിരിക്കുന്നു. ഈ സവിശേഷ സാഹചര്യത്തി ലാണ് ആരോഗ്യരംഗത്തെ വിദേശ നിക്ഷേപം കൂടുതൽ ശ്രദ്ധയോടെ ചർച്ച ചെയ്യപ്പെടുന്നത്.

കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ഇന്ന് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നുണ്ട്. 2024 ജനുവരിയിൽ യുഎ സ് ആസ്ഥാനമായുള്ള ആഗോള നിക്ഷേ പക സ്ഥാപനം കെ കെ ആർ സംസ്ഥാനത്തെ ബേബി മെമ്മോറിയൽ ഹോസ്‌പി റ്റൽസിൽ 2,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി 70 ശതമാനം ഓഹ രിയും സ്വന്തമാക്കിയിട്ടുണ്ട്. 2023 ൽ യു എസ് നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ പിന്തുണയിലാണ് ക്വാളിറ്റി കെയർ ഇന്ത്യ 'കിംസ്' ഹെൽത്തിൽ 400 മില്യൺ ഡോളർ നിക്ഷേപിച്ചത്. മറ്റൊരു പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിലും സമാനമായ നിക്ഷേപം വന്നിട്ടുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നു വെന്നാണ് തെളിയുന്നത്. ഉയർന്ന ആ യൂർ ദൈർഘ്യം, വളരുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ, ചികിത്സാ ചെലവി നേരിടാൻ കഴിവുള്ളവരുടെ വർധന ഇതൊക്കെ രാജ്യത്തെ ഏറ്റവും അനുയോജ്യ നിക്ഷേപ സ്ഥലമായി സംസ്ഥാനത്തെ മാറ്റിയിട്ടുണ്ട്.

രോഗ പ്രതിരോധത്തേക്കാൾ രോഗ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന നമ്മു ടെ ജീവിതരീതിയിൽ ചികിത്സാ ചെലവ് വളരെ വലുതാണ്. ഏറ്റവും പുതിയ കണ ക്കുകളിൽ കേരളത്തിലെ ഒരു കുടുംബ ത്തിന്റെ ആരോഗ്യ ചികിത്സാ ചെലവ് ഗ്രാമ ങ്ങളിൽ 8,665 രൂപയും നഗരങ്ങളിൽ 10,341 രൂപയുമാണ്. ഇതാവട്ടെ ദേശീയ ശരാശരിയിലും ഇരട്ടിയാണ്. വിദേശ കമ്പനി കൾ കേരളത്തിലെ സ്വകാര്യ ആശുപത്രി കളിൽ നിക്ഷേപം നടത്തുമ്പോൾ ഇവിടെ ചികിത്സാ ചെലവ് വർദ്ധിക്കുകയും സാധാരണ ജനങ്ങളുടെ ചികിത്സാ സാധ്യതകൾ കുറയുകയും ചെയ്യും എന്ന ആശ ങ്കയാണ് പങ്ക് വയ്ക്ക പങ്ക് വയ്ക്കപ്പെടുന്നത്. ഇതിൽ കഴമ്പില്ലാതില്ല എന്ന് ആരോഗ്യരംഗത്ത് നിന്നു തന്നെ അഭിപ്രായം വരുന്നുണ്ട്.

എന്നാൽ, ആരോഗ്യ രംഗത്ത് വലിയ തോതിൽ നിക്ഷേപം വരുന്നത് നൂതന ചികിത്സാ സൗകര്യങ്ങളും ആധുനിക ചികിത്സാരീതികളും ഇവിടെ എത്താൻ
സാഹചര്യം ഒരുക്കുമെന്നും അഭിപ്രായ മുണ്ട്. ഇൻഷുറൻസ് പദ്ധതികൾ പരമാ വധി പ്രയോജനപ്പെടുത്തിക്കൊണ്ട് ചികിത്സയെ ജനകീയമാക്കി മാറ്റുകയാണ് വേ ണ്ടത് എന്ന അഭിപ്രായവും ഉണ്ട്. മെഡിക്കൽ ടൂറിസം പോലെയുള്ള സാധ്യതക ളും പ്രയോജനപ്പെടുത്താൻ നമുക്ക് സാ ധിക്കണം എന്ന നിലയിലും ചിന്ത ഉയരുന്നുണ്ട്. മറ്റ് പല മേഖലകളിലും വിദേശ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടു ത്തുന്ന കാലത്ത് വ്യക്തമായ നയരൂപീ കരണം വഴി നിയന്ത്രണം ഉണ്ടാകണം. സാധാരണ ജനങ്ങളുടെ ജീവിതത്തോട് നീതി പുലർത്തുന്ന വിധം ചികിത്സാസാ ധ്യതകൾ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം നടത്താൻ അവസരം ഒരുക്കുകയാവും അഭികാമ്യം എന്നു തന്നെയാണ് കരുതുന്നത്. ആരോഗ്യ മേഖലയുടെ കാലാനുസൃത പുരോഗതിയും വളർച്ചയും കൈവരിക്കാൻ അധിക നിക്ഷേപം അനിവാര്യമാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി


 ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 December 2025

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

 

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. കോട്ടയം മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, എസ് ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി.

1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിച്ച ബിബിൻ വിശ്വനാഥന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

 


നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടോവിനോ തോമസ്. അതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിന് അപ്പുറം എന്തങ്കിലും ഉണ്ടങ്കിൽ ഞാനും കാത്തിരിക്കുന്നു.

ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ശിക്ഷിക്കപ്പെടണം. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് നല്ല കാര്യം.തൃശൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ടോവിനോ. എല്ലാ തവണയും വോട്ട് രേഖപ്പെടുത്താൻ എത്തും. വോട്ട് അവകാശം കടമയാണ്. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക