Showing posts with label malapuram. Show all posts
Showing posts with label malapuram. Show all posts

Monday, 5 January 2026

ജിഫ്രി തങ്ങളെ സന്ദര്‍ശിച്ച് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍

ജിഫ്രി തങ്ങളെ സന്ദര്‍ശിച്ച് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍

 

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ നേതാക്കള്‍. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി, സെക്രട്ടറി സി കെ ശാക്കിര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ 'ഷാന്‍ എ മില്ലത്' പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി പ്രമുഖ നേതാക്കളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായാണ് ജിഫ്രി തങ്ങളെ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ കണ്ടത്. അടുത്ത മാസം ആരംഭിക്കുന്ന ബുന്‍യാദ് കാമ്പയിന്‍, യുവഭാരത് യാത്ര, ഉത്തരേന്ത്യന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ പദ്ധതി 'ലൈഫ് ലിഫ്റ്റ്', ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടേയും സുരക്ഷിതത്വം തുടങ്ങിയവ നേതാക്കള്‍ വിശദീകരിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 January 2025

ഹണി ട്രാപ്പിലൂടെ  10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പൊലീസ് പിടിയിൽ

ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പൊലീസ് പിടിയിൽ




കുറ്റിപ്പുറം : ഹണി ട്രാപ്പിലൂടെ എടപ്പാൾ സ്വദേശിയായ യുവാവിന്റെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പിടിയിൽ. അസം സ്വദേശികളും കുറ്റിപ്പുറം തങ്ങൾപടിയിലെ താമസക്കാരുമായ യാസ്മിൻ ആലം (27), ഭാര്യ ഖദീദ ഖാത്തൂൻ (26) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്.എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവുമായി സൗഹൃദം സ്ഥാപിച്ച യാസ്മിൻ ഇയാളെ തങ്ങൾപടിയിലുള്ള ലോഡ്ജിൽ എത്തിച്ച് യുവാവും ഖദീദയുമൊത്തുള്ള വിഡിയോ രഹസ്യമായി ചിത്രീകരിക്കുകയുമായിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണു പല തവണയായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.  യുവാവ് സഹോദരിയിൽ നിന്നടക്കം വലിയ തുക കടം വാങ്ങാൻ തുടങ്ങിയതോടെയാണു സംഭവം പുറത്തുവരുന്നത്. യുവാവ് നൽകിയ പരാതിയെത്തുടർന്നാണ് കുറ്റിപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നു മൊബൈൽ ഫോണും ചിത്രീകരിച്ച വിഡിയോകളും കണ്ടെടുത്തു. യുവാവിൽ നിന്ന് പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റിപ്പുറം സിഐ കെ.നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ.എം.യാസിർ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. എസ്ഐ കെ.ശിവകുമാർ, എഎസ്ഐമാരായ സുധാകരൻ, സഹദേവൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Saturday, 21 December 2024

'ചികിത്സക്ക് സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ അനുവദിക്കണം'.

'ചികിത്സക്ക് സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ അനുവദിക്കണം'.


നിലമ്പൂര്‍: വൃക്കകള്‍ തകരാറിലായ മകന്‍റെ ചികിത്സക്ക് പണം ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ അനുമതി തേടി ഭിന്നശേഷിക്കാരന്‍ ഗോപി താലൂക്ക് അദാലത്തിലെത്തി. പോത്തുകല്‍ പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തന്‍വീട് ഗോപിയാണ് മന്ത്രിമാരെ കണ്ട് പരിഹാരം തേടിയത്. 30 വര്‍ഷം മുമ്പ് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ട് ഗോപിനാഥിന്‍റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. മൂത്ത മകന്‍ സുശീലന്‍റെ ചികിത്സക്കായാണ് ഗോപി തന്‍റെ പേരിലുള്ള മൂന്നേക്കര്‍ ഭൂമിയിലെ 65 തേക്ക് മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും മുറിച്ചുവില്‍ക്കാന്‍ അനുമതി തേടിയത്. കാട്ടാന കയറി പല മരങ്ങളും നശിപ്പിച്ചെന്നും പ്രളയത്തില്‍ റബര്‍ കൃഷിയടക്കം നശിച്ചെന്നും മന്ത്രിയെ ബോധിപ്പിച്ചു. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ അതിര്‍കല്ലുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വനാതിര്‍ത്തി നിശ്ചയിച്ചാല്‍ മാത്രമേ നിയമാനുസൃതം മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കാനാവൂവെന്നുമാണ് നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ ഗോപിയെ അറിയിച്ചിരുന്നത്. 1977ല്‍ പട്ടയം ലഭിച്ചതിന്‍റെയും നികുതി അടക്കുന്നതിന്‍റെയും രേഖകള്‍ ഗോപി മന്ത്രിയെ കാണിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തമായി ഭൂമി പരിശോധിച്ച്‌ ആവശ്യമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മകന്‍റെ ചികിത്സക്ക് വിവിധ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോടും നിര്‍ദേശിച്ചു. 



 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Friday, 6 September 2024

മെസ്സിയുടെ അർജന്റീന സംഘം കൊച്ചിയിൽ കളിക്കും.

മെസ്സിയുടെ അർജന്റീന സംഘം കൊച്ചിയിൽ കളിക്കും.

         ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം നടക്കുക. സ്റ്റേഡിയത്തിന്റെ പരിശോധനക്കായി നവംബറിൽ അർജന്റീനയിൽ നിന്നും സംഘമെത്തുമെന്നാണ് സൂചന. സ്​പെയിനിൽ കായികമന്ത്രി വി.അബ്ദുറഹ്മാനും അർജന്റീന ടീം അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്.
        നേരത്തെ കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം ഇ മെയിൽ സന്ദേശമയച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. 2024 ജനുവരിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2025 ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്താൻ സന്നദ്ധത അറിയിച്ചുവെന്നാണ് അന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞത്.
        ലയണൽ മെസ്സി അടക്കമുള്ള അർജന്റീനയുടെ ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകക്കപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.



നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ചയായെന്നും മന്ത്രി പറഞ്ഞിരുന്നു.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Tuesday, 13 August 2024

വയനാട് ദുരന്തം  - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും  KHRA

വയനാട് ദുരന്തം - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും KHRA


വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖല പ്രത്യേകിച്ച് വയനാട്ടിലെ ടൂറിസവും, വ്യാപാര മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ. വയനാട്ടിൽ പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ഹോട്ടൽ അടക്കമുള്ള വ്യാപാര മേഖല മുന്നോട്ടുപോകുന്നത്.

 നിലവിൽ വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും സഞ്ചാരികൾ എത്തുന്നില്ല. 


ഉരുൾപൊട്ടൽ മേഖല ഒഴിവാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം പ്രഹത്സാഹിപ്പിക്കുവാനുള്ള  അടിയന്തര നടപടികൾ ടൂറിസം വകുപ്പ് കൈക്കൊള്ളണമെന്ന് കെ എച്ച് ആർ എ ആവശ്യപ്പെട്ടു.

 മഴക്കാലം ആകുമ്പോൾ കേരളത്തിലെ മഴയും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്നു. മൺസൂൺ ടൂറിസത്തെ ടൂറിസം വകുപ്പും പ്രോത്സാഹിപ്പിച്ചിരുന്നു.

 ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. പ്രകൃതി ദുരന്തത്തിന് ശേഷം വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുവാൻ മടിക്കുന്നു.

വിനോദസഞ്ചാരികൾ ഇല്ലാതായതോടെ അവരുടെയെല്ലാം ജീവിതമാർഗം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.  സംസ്ഥാനത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോൾ വയനാട് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തിയില്ലെങ്കിൽ.... 
നാം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടത് ആയി വരും.

 ആയതിനാൽ അടിയന്തരമായി ടൂറിസം വകുപ്പ് സഞ്ചാരികൾക്കിടയിലുള്ള ഭീതി ഒഴിവാക്കി വീണ്ടും കേരളം സഞ്ചാരികളുടെ പ്രിയ ഇടമാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.



 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Friday, 2 February 2024

വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു

വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു


മലപ്പുറം:കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസ് എടപ്പറ്റ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വായ്പാ മേളയും സംരംഭകത്വ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. എടപ്പറ്റ പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്് കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റഹ്‌മത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സഫിയ വലിയാട്ടിൽ, കെ. ഹസീന, ഷബ്ന ടീച്ചർ, സി.കെ ഹാജറ, ചിത്ര പ്രഭാകരൻ, ഇ.എ അബ്ദുൽ നാസർ, പി. സരിത, യു. മുഹമ്മദ് റിയാസ്, പഞ്ചായത്ത് സെക്രട്ടറി സി.എ റോബിൻ, സി.ഡി.എസ് ചെയർപേഴ്സൺ ഷീജ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കെ.എസ്.ബി.സി.ഡി.സി മലപ്പുറം അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി മുഹമ്മദ് ഹനീഫ, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എൻ. സന്തോഷ്‌കുമാർ, സംരംഭകത്വ പരിശീലകൻ എം. സാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം പ്രൊജക്ട് അസിസ്റ്റന്റ് പി.കെ അബ്ദുൽ ഷുക്കൂർ നന്ദി പറഞ്ഞു.

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ

























































































































































































































































































Sunday, 10 December 2023

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

കോട്ടയം (കേരളം): അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശവസംസ്‌കാരം ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

73 കാരനായ നേതാവിന്റെ ഭൗതികാവശിഷ്ടങ്ങൾ ശനിയാഴ്ച രാത്രി കാനം ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി, ഇന്ന് രാവിലെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി. 

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ് തുടങ്ങി നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളും എൽഡിഎഫ് അംഗങ്ങളും രാജേന്ദ്രനോട് വിടപറയാൻ എത്തിയിരുന്നു.

രാജേന്ദ്രന്റെ മൃതദേഹം ചിതയിൽ വച്ച ശേഷവും ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തി. ചിത കത്തിച്ചപ്പോൾ മന്ത്രിമാരായ രാജനും പ്രസാദും ഉൾപ്പെടെയുള്ളവർ 'ലാൽ സലാം രാജേട്ടാ', 'ലാൽ സലാം സഖാവേ' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ഡിസംബർ 8 വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രാജേന്ദ്രൻ മരിച്ചത്. മൃതദേഹം പ്രത്യേക വിമാനത്തിൽ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് തലസ്ഥാന നഗരിയിലെ പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരകത്തിൽ പൊതുദർശനത്തിന് വച്ചു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതൃത്വം സഖാവ് കാനം രാജേന്ദ്രന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.   

സിപിഐയെ ഏറ്റവും മികച്ച രീതിയിൽ നയിച്ച അസമാന്യമായ സംഘടനാ ശേഷിയുടെ ഉടമയായിരുന്ന കാനം രാജേന്ദ്രൻ എന്ന്  KHRA സംസ്ഥാന പ്രസിഡന്റ്‌    

ജി. ജയപാൽ പറഞ്ഞു.

 അദ്ദേഹത്തിന്റെ ആ നഷ്ടം  പാർട്ടിക്ക് ഒരിക്കലും നികത്താൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി  മുഹമ്മദ് ഷെരീഫ്  (KHRA സംസ്ഥാന വൈസ് പ്രസിഡന്റ് ) റീത്ത് സമർപ്പിച്ചു. അതോടൊപ്പം കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കെ. കെ. ഫിലിപ്പ് കുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, കറുകച്ചാൽ യൂണിറ്റ് സെക്രട്ടറി ജോബിൻ, KHRA യുടെ ഓൺലൈൻ ന്യൂസ് ചാനൽ ആയ കേരള ഹോട്ടൽ ന്യൂസിന്റെ അസോസിയേറ്റ് എഡിറ്റർ ബിപിൻ തോമസ് എന്നിവരും റീത്തുകൾ സമർപ്പിച്ചു.


പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും കാനം എന്ന് അറിയപ്പെടുന്ന രാജേന്ദ്രൻ 2015 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവായും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് തവണ എം.എൽ.എ.യും അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകനും പ്രഗത്ഭനായ സംഘാടകനുമായ രാജേന്ദ്രൻ മുഖ്യമന്ത്രി വിജയന് ശേഷം ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.




Saturday, 25 November 2023

 ഐഎസ്എൽ: അധിക സർവീസുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും

ഐഎസ്എൽ: അധിക സർവീസുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും

ഐഎസ്എൽ: അധിക സർവീസുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും




എറണാകുളം:ഇന്ന്  നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ കാണാൻ ജവഹർലാൽ നെഹ്റു (ജെഎൽഎൻ) സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11:30 വരെ ഉണ്ടാകും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.


മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനാകും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവും കെഎംആർഎൽ ഒരുക്കിയിട്ടുണ്ട്. മത്സരം കണ്ട് മടങ്ങുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്.

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. 50 കാറുകളും 10 ബസുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.