Wednesday, 4 March 2026

മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്

മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്


 
അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. സുർഗുജ ജില്ലയിൽ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്. ബഹെരപാരയിലെ വീട്ടിൽ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകൽ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. 

തിങ്കളാഴ്ച പാതിരാത്രിയിൽ യുവാവ് അച്ഛന്റെ വീടിന് സമീപത്ത് മദ്യപിച്ച നിലയിൽ എത്തി. മകന്റെ മദ്യപാനത്തെ 50കാരൻ വിമർശിച്ചതോടെ യുവാവ് പ്രകോപിതനായി. പിന്നാലെ നടന്ന വാക്കേറ്റത്തിനിടയിലാണ് യുവാവ് വീട്ടിൽ നിന്ന് കൈക്കോലിയുമായി എത്തി അച്ഛനെ ആക്രമിച്ചത്. തലയിൽ നിരവധി തവണ വെട്ടേറ്റ 50കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു. പിന്നാലെ വീട്ടിൽ വന്നു കിടന്നുറങ്ങി. രാത്രിയിൽ അച്ഛനും മകനും തമ്മിലുള്ള ബഹളം കേട്ട അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മധ്യവയസ്കനെ കാണാനില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. 

പിന്നാലെ പൊലീസ് സമീപത്തെ വീട്ടിലെത്തി വിളിക്കുമ്പോഴാണ് 25കാരൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. കൊലപാതകത്തിൽ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ യുദ്ധത്തിൽ കേരളവും വലയുന്നു; പൊറോട്ട, കറിവേപ്പില, പഴങ്ങൾ, പച്ചക്കറി...വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന് ​സാധനങ്ങൾ

പശ്ചിമേഷ്യൻ യുദ്ധത്തിൽ കേരളവും വലയുന്നു; പൊറോട്ട, കറിവേപ്പില, പഴങ്ങൾ, പച്ചക്കറി...വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന് ​സാധനങ്ങൾ


 
തിരുവനന്തപുരം: ​പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം ഉടലെടുത്തതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് വൻതിരിച്ചടി. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിയുകയും വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെത്തുടർന്ന് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.

ഗൾഫിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങളിലാണ് കയറ്റുമതി ഉൽപ്പന്നങ്ങളും എത്തിക്കുന്നത്. കറിവേപ്പില മുതൽ വാഴയില, വരെ ​ഗൾഫ് മേഖലയിലുടനീളമുള്ള ഏകദേശം 2.3 ദശലക്ഷം കേരളീയ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു കയറ്റുമതി. ​ഗൾഫ് മേഖലയിലെ സാഹചര്യം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവർത്തിക്കുന്ന ഏകദേശം 70 കയറ്റുമതിക്കാർക്ക് കനത്ത തിരിച്ചടി നേരിട്ടു. പ്രതിദിനം 90 ടൺ നാടൻ പച്ചക്കറികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

തടസ്സം കയറ്റുമതി മേഖലയെ തളർത്തുകയും കർഷകർക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ വില കുത്തനെ ഇടിയും. റംസാൻ വിപണി കർഷകർക്കും കയറ്റുമതിക്കാർക്കും സീസണായിരുന്നു. പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാലിക്കറ്റ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പറയുന്നു. റമദാൻ കണക്കിലെടുത്ത് വാഴപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്ക് ഗണ്യമായ ഓർഡറുകൾ ഉണ്ടായിരുന്നു. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി ഏതാണ്ട് നിലച്ച അവസ്ഥയിലാണെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. വിമാനത്താവളം പ്രതിദിനം ശരാശരി 75 ടൺ പച്ചക്കറി കയറ്റുമതി കൈകാര്യം ചെയ്യുന്നു. സീസണുകളിൽ 90 ടണ്ണായി ഉയരും. കരിപ്പൂർ വിമാനത്താവളത്തെ കേന്ദ്രീകരിച്ചുള്ള കയറ്റുമതി വ്യവസായം പ്രതിവർഷം 300 കോടിയിലധികം രൂപയുടേതാണെന്നും പറയുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന


 

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ വീണ്ടും ജമ്മു കശ്മീരിൽ പ്രതിഷേധം. ഷിയ വിഭാ​ഗമാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കശ്മീർ താഴ്വരയിലുടനീളം വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം ദിവസവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മൊബൈൽ ഇന്റർനെറ്റ് വേഗതയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു. 2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്.

വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സത്യം പറയുന്നതിൽ നിന്നും തന്നെ തടയാൻ എഫ്‌ഐആറിന് കഴിയില്ലെന്നും സർക്കാർ അംഗീകരിച്ച അനുശോചനം വായിക്കാനല്ല ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും റുഹുള്ള മെഹ്ദി പ്രതികരിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് ആശ്വാസം;​ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം;​ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു


 

ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കൂടുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് എത്തും. കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സപ്രസ് നാളെ നാളെ സര്‍വീസുകള്‍ തുടങ്ങും. സ്‌പൈസ് ജറ്റും ഇന്‍ഡിഗോയും ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിച്ചു. സുരക്ഷിത വ്യോമപാത ഉള്‍പ്പെടുന്ന പ്രത്യേക ഇടനാഴി തുറക്കുമെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ വിവിധ വിമാന കമ്പനികള്‍ കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുകയാണ്. കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് അയക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനായി 350 സീറ്റുള്ള വിമാനങ്ങളാണ് ദില്ലി മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായ് സൗദി എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നത്.

അതിനിടെ മസ്‌ക്കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ സാധാരണ നിലയിലേയ്ക്ക് എത്തുകയാണ്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗലാപുരം സര്‍വീസുകള്‍ നാളെ തുടങ്ങും. കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വ്യക്തമാക്കി സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും പത്യേക സര്‍വീസുകള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ ക്രമേണെ സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക സര്‍വീസെന്ന് എയര്‍ലൈന്‍ അറിയിച്ചു.

സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം. സ്‌പൈസ് ജെറ്റും യുഎഇ-യില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വിസിന് തുടക്കം കുറിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ഇന്നത്തെ സര്‍വീസ്. നാളെ രണ്ടാ വിമാനങ്ങളും വ്യാഴാഴ്ച ഒരു സര്‍വീസും നടത്തുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. അതിനിടെ വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ സുരക്ഷിത വ്യോമപാത ഉള്‍പ്പെടുന്ന പ്രത്യേക ഇടനാഴി തുറക്കുമെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കി. 18,000 പേരെ ഇതിനകം ക്ഷ്യസ്ഥാനത്തില്‍ എത്തിച്ചു.വരും ദിവസങ്ങളില്‍ 80-ലധികം പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തനാണ് ശ്രമം. 27,000 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നതായും ഭരണകൂടം വ്യക്തമാക്കി.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റൊണാൾഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം

റൊണാൾഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം


 
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽനസർ താരമായ റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.

മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനിൽക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. എന്നാൽ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാൽ എപ്പോഴാണ് താരം മടങ്ങിയെത്തുക എന്നത് സംബന്ധിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രാദേശിക മാധ്യമങ്ങളും മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമോനോയും ഈ റിപ്പോർട്ടുകൾ നിഷേധിച്ച് രംഗത്തെത്തി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍



തൃശ്ശൂര്‍: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇയാൾ നേരത്തെയും രണ്ട് പീഡനക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനെ കുത്തിപ്പരിക്കേല്പിക്കുന്ന വീഡിയോ കോൾ; കൊല്ലുമെന്ന ഭീഷണിയിൽ ഒരു ലക്ഷം രൂപ നൽകി ദമ്പതികൾ

മകനെ കുത്തിപ്പരിക്കേല്പിക്കുന്ന വീഡിയോ കോൾ; കൊല്ലുമെന്ന ഭീഷണിയിൽ ഒരു ലക്ഷം രൂപ നൽകി ദമ്പതികൾ


 
മാതാപിതാക്കളുടെ ഏറ്റവും വലിയ ഭയത്തെ ലക്ഷ്യം വച്ചുള്ള സൈബർ കുറ്റകൃത്യ കേസ് പുറത്ത്. വീഡിയോ കോളിനിടെ മകനെ കുത്തി പരിക്കേൽപ്പിക്കുന്ന വീഡിയോ കാട്ടി, പണം കൈമാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇതിൽ പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ 1,02,000 രൂപ അയച്ചുകൊടുക്കുകയുമായിരുന്നു.

പിറ്റേന്ന്, മകൻ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങി സത്യം വെളിപ്പെടുത്തി; തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ല എന്ന് മാത്രമല്ല, സംഭവം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സങ്കീർണ്ണമായ ഒരു തട്ടിപ്പായിരുന്നു.
വെളിപ്പെട്ടത് അന്തർസംസ്ഥാന തട്ടിപ്പ്

ഹരിയാനയിലെ ഒരു സിമ്മിൽ നിന്നാണ് കോൾ വന്നതെന്നും, പണം ഉത്തർപ്രദേശിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും, ബീഹാറിലെ ഒരു എടിഎമ്മിൽ നിന്ന് പിൻവലിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ രീതി ഒരു ഏകോപിത അന്തർസംസ്ഥാന സൈബർ കുറ്റകൃത്യ ശൃംഖലയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് കുറ്റാന്വേഷണം സങ്കീർണ്ണമാക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക