Wednesday, 4 March 2026

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്


 
എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ്‍ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ്‌ തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്‍ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി.

പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്‍ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.

ശനിയാഴ്ച വൈകിട്ടായിരുന്നു ദേശീയ പാതയിൽ അങ്കമാലി ടെക് ജങ്ഷന് സമീപം അപകടം. മസ്തിഷ്കമരണം സംഭവിച്ച ജാസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.

ശനിയാഴ്ച അങ്കമാലിയിൽ നടന്ന അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ജാസ്ലിയക്ക് ഇന്നലെ പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യെ ബൈക്കിൽ പിന്തുടരുന്നതിനിടെ അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വിജയ്‌യെ ബൈക്കിൽ പിന്തുടരുന്നതിനിടെ അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


 
തഞ്ചാവൂർ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിഘ്‌നേശ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. നിരവധി പേരാണ് ബൈക്കുകളിലും മറ്റുമായി വിജയ്‌യുടെ വാഹനത്തെ അനുഗമിച്ചിരുന്നത്. ഇതിനിടെ വിഘ്‌നേഷും അരുണും തങ്ങളുടെ ബൈക്കിൽ വിജയ്‌യുടെ അടുത്തേക്കെത്താൻ ശ്രമിക്കുകയും മുൻപിലെ കാറിൽ ഇടിക്കുകയുമായിരുന്നു. വിഘ്‌നേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്

6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്


 
യെല്ലോസ്റ്റോൺ:വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത്. 66 അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ. കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത്. കടൽച്ചേനയുടെ ആകൃതിയിലുള്ള അമ്ല ജലപ്രവാഹത്തിന് ചുറ്റുമായി പാറക്കെട്ടുകളാണ് ഉള്ളത്. 1878-ൽ ആൽബർട്ട് ചാൾസ് പീൽ എന്ന മിനറോളജിസ്റ്റാണ് ഈ പേര് നിർദ്ദേശിച്ചത്. അസിഡിക് വാതകങ്ങളും ശുദ്ധജലവും കലരുന്നത് കൊണ്ടാണ് ഈ ഗീസറിലെ വെള്ളത്തിന് അമ്ലഗുണം ലഭിക്കുന്നത്. എങ്കിലും, ചുറ്റുമുള്ള പാറകളെ നശിപ്പിക്കാൻ തക്ക ശക്തി ഈ ജലപ്രവാഹത്തിസെ ആസിഡ് സാന്നിധ്യത്തിനില്ല. ഇതിലെ ആസിഡിന്റെ സാന്ദ്രത ഓറഞ്ച് ജ്യൂസിനോ വിനാഗിരിക്കോ തുല്യമാണെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്. ഈ പ്രത്യേക രാസഘടന കാരണമാണ് ഗീസറിന് ചുറ്റും ചുവപ്പ് നിറവും മുള്ളുകൾ നിറഞ്ഞ പാറകളും കാണപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എക്കിനസ് ഗീസർ വളരെ സജീവമായിരുന്നു. 1970കളിൽ ഓരോ 40 മുതൽ 80 മിനിറ്റിലും ഇത് പൊട്ടിത്തെറിക്കുമായിരുന്നു. 1980കളിലും 90കളിലും ഈ പ്രവാഹം 90 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും 75 അടി ഉയരത്തിൽ വരെ വെള്ളം ചീറ്റുകയും ചെയ്തിരുന്നു. ചിലപ്പോൾ വശങ്ങളിലേക്ക് ചരിഞ്ഞും വെള്ളം തെറിക്കാറുണ്ടായിരുന്നു. എന്നാൽ 2000ത്തിന്റെ തുടക്കത്തിൽ ഗീസറിന്റെ പ്രവർത്തനം കുറഞ്ഞു. 2017 ഒക്ടോബറിൽ കുറച്ചുനാൾ തുടർച്ചയായി സജീവമായെങ്കിലും പിന്നീട് പെട്ടെന്ന് നിലച്ചു. തുടർന്ന് വർഷങ്ങളോളം ഇത് നിശബ്ദമായിരുന്നു. എന്നാൽ 2026 ഫെബ്രുവരിയിൽ വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഫെബ്രുവരി 7നും പ്രവാഹമുണ്ടായി. ഫെബ്രുവരി 16 മുതൽ ഓരോ കുറച്ച് മണിക്കൂർ ഇടവിട്ടും 20-30 അടി ഉയരത്തിൽ വെള്ളം ചീറ്റാൻ തുടങ്ങി.ഈ പ്രവർത്തനം വേനൽക്കാലം വരെ തുടരുമോ എന്ന് ഉറപ്പില്ലെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. പ്രകൃതിദത്തമായ ഈ പ്രതിഭാസങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പ്രവചനം നടത്തുക അസാധ്യമാണ് എന്നാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി



ബഹ്‌റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.

ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

സമൂഹ മാധ്യമം ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് 20-ഉം 24-ഉം വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്

മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്


 
അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. സുർഗുജ ജില്ലയിൽ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്. ബഹെരപാരയിലെ വീട്ടിൽ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകൽ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. 

തിങ്കളാഴ്ച പാതിരാത്രിയിൽ യുവാവ് അച്ഛന്റെ വീടിന് സമീപത്ത് മദ്യപിച്ച നിലയിൽ എത്തി. മകന്റെ മദ്യപാനത്തെ 50കാരൻ വിമർശിച്ചതോടെ യുവാവ് പ്രകോപിതനായി. പിന്നാലെ നടന്ന വാക്കേറ്റത്തിനിടയിലാണ് യുവാവ് വീട്ടിൽ നിന്ന് കൈക്കോലിയുമായി എത്തി അച്ഛനെ ആക്രമിച്ചത്. തലയിൽ നിരവധി തവണ വെട്ടേറ്റ 50കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു. പിന്നാലെ വീട്ടിൽ വന്നു കിടന്നുറങ്ങി. രാത്രിയിൽ അച്ഛനും മകനും തമ്മിലുള്ള ബഹളം കേട്ട അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മധ്യവയസ്കനെ കാണാനില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. 

പിന്നാലെ പൊലീസ് സമീപത്തെ വീട്ടിലെത്തി വിളിക്കുമ്പോഴാണ് 25കാരൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. കൊലപാതകത്തിൽ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ യുദ്ധത്തിൽ കേരളവും വലയുന്നു; പൊറോട്ട, കറിവേപ്പില, പഴങ്ങൾ, പച്ചക്കറി...വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന് ​സാധനങ്ങൾ

പശ്ചിമേഷ്യൻ യുദ്ധത്തിൽ കേരളവും വലയുന്നു; പൊറോട്ട, കറിവേപ്പില, പഴങ്ങൾ, പച്ചക്കറി...വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന് ​സാധനങ്ങൾ


 
തിരുവനന്തപുരം: ​പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം ഉടലെടുത്തതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതിക്ക് വൻതിരിച്ചടി. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിയുകയും വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെത്തുടർന്ന് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.

ഗൾഫിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങളിലാണ് കയറ്റുമതി ഉൽപ്പന്നങ്ങളും എത്തിക്കുന്നത്. കറിവേപ്പില മുതൽ വാഴയില, വരെ ​ഗൾഫ് മേഖലയിലുടനീളമുള്ള ഏകദേശം 2.3 ദശലക്ഷം കേരളീയ കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു കയറ്റുമതി. ​ഗൾഫ് മേഖലയിലെ സാഹചര്യം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി പ്രവർത്തിക്കുന്ന ഏകദേശം 70 കയറ്റുമതിക്കാർക്ക് കനത്ത തിരിച്ചടി നേരിട്ടു. പ്രതിദിനം 90 ടൺ നാടൻ പച്ചക്കറികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

തടസ്സം കയറ്റുമതി മേഖലയെ തളർത്തുകയും കർഷകർക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. കയറ്റുമതി കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ വില കുത്തനെ ഇടിയും. റംസാൻ വിപണി കർഷകർക്കും കയറ്റുമതിക്കാർക്കും സീസണായിരുന്നു. പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാലിക്കറ്റ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പറയുന്നു. റമദാൻ കണക്കിലെടുത്ത് വാഴപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്ക് ഗണ്യമായ ഓർഡറുകൾ ഉണ്ടായിരുന്നു. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി ഏതാണ്ട് നിലച്ച അവസ്ഥയിലാണെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. വിമാനത്താവളം പ്രതിദിനം ശരാശരി 75 ടൺ പച്ചക്കറി കയറ്റുമതി കൈകാര്യം ചെയ്യുന്നു. സീസണുകളിൽ 90 ടണ്ണായി ഉയരും. കരിപ്പൂർ വിമാനത്താവളത്തെ കേന്ദ്രീകരിച്ചുള്ള കയറ്റുമതി വ്യവസായം പ്രതിവർഷം 300 കോടിയിലധികം രൂപയുടേതാണെന്നും പറയുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന

ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന


 

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിൽ വീണ്ടും ജമ്മു കശ്മീരിൽ പ്രതിഷേധം. ഷിയ വിഭാ​ഗമാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കശ്മീർ താഴ്വരയിലുടനീളം വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, തുടർച്ചയായ മൂന്നാം ദിവസവും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മൊബൈൽ ഇന്റർനെറ്റ് വേഗതയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങൾ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും തടയാൻ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും സിആർപിഎഫിനെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. ഷിയാ വിഭാഗക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം നടന്ന ഇടങ്ങളിലും സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ച് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ഖമനെയിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം അരങ്ങേറിയ ലാൽ ചൗക്കിലെ പ്രശസ്തമായ ക്ലോക്ക് ടവർ പ്രദേശം പൂർണ്ണമായും അടച്ചു. 2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരിൽ ഇത്രയും വലിയ പ്രതിഷേധങ്ങൾ നടക്കുന്നത്.

വ്യാജ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശ്രീനഗർ എംപി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, മുൻ മേയർ ജുനൈദ് അസിം മട്ടു എന്നിവർക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സത്യം പറയുന്നതിൽ നിന്നും തന്നെ തടയാൻ എഫ്‌ഐആറിന് കഴിയില്ലെന്നും സർക്കാർ അംഗീകരിച്ച അനുശോചനം വായിക്കാനല്ല ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതെന്നും റുഹുള്ള മെഹ്ദി പ്രതികരിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക