Monday, 9 March 2026

സീല്‍ ചെയ്ത ബിയര്‍ ബോട്ടിലില്‍ ജീവനുള്ള മീന്‍; ഉപഭോക്താവും ജീവനക്കാരും തമ്മില്‍ തര്‍ക്കം

സീല്‍ ചെയ്ത ബിയര്‍ ബോട്ടിലില്‍ ജീവനുള്ള മീന്‍; ഉപഭോക്താവും ജീവനക്കാരും തമ്മില്‍ തര്‍ക്കം


 
ഹൈദരാബാദ്: കൊടുംചൂടില്‍ നിന്ന് 'ആശ്വാസം' കിട്ടാനായി ബിയര്‍ വാങ്ങിയ മധ്യവയസ്‌കന് അതില്‍ നിന്നും കിട്ടിയത് ജീവനുള്ള മീനിനെ. ഹൈദരാബാദിലെ നാചരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മല്ലപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്.

മല്ലപൂരിലെ മദ്യവില്‍പ്പനശാലയായ ജെയ്പീ വൈന്‍ ഷോപ്പില്‍ നിന്നാണ് ഒരു ഉപഭോക്താവ് കിംഗ്ഫിഷര്‍ ലൈറ്റ് ബിയര്‍ കുപ്പി വാങ്ങിയത്. കുപ്പി തുറക്കുന്നതിന് മുന്നേ തന്നെ അതിനുള്ളില്‍ എന്തോ ഉള്ളതായി അയാള്‍ ശ്രദ്ധിച്ചു. പിന്നീടാണ് അത് മീനാണെന്നും അതിന് ജീവനുണ്ടെന്നും വ്യക്തമായത്.

തുടര്‍ന്ന് കുപ്പിയുമായി കടയിലെത്തിയ ഇയാള്‍ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാല്‍ അവിടെ അല്ല മദ്യം നിര്‍മിക്കുന്നതെന്നും കമ്പനി അയച്ചുതരുന്നത് വില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്. പരാതി ഗൗരവമായി പരിഗണിക്കുന്നതിന് പകരം ജീവനക്കാര്‍ തന്റെ ആശങ്കകള്‍ തള്ളിക്കളഞ്ഞുവെന്ന് ഉപഭോക്താവ് പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ ബിയര്‍ കമ്പനിയെ സമീപിക്കണമെന്ന് അവർ പറഞ്ഞതായും ഉപഭോക്താവ് ചൂണ്ടിക്കാട്ടി

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപ വൈദ്യുതി ബിൽ, അമ്പരന്ന് ഉപഭോക്താവ്

ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപ വൈദ്യുതി ബിൽ, അമ്പരന്ന് ഉപഭോക്താവ്



അമരാവതി: ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന്‍റെ ഉടമയ്ക്ക് ലഭിച്ചത് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ. കാക്കിനാട ജില്ലയിലെ സമർലക്കോട്ട നിവാസിയായ ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ ബില്ലിന് കാരണമായത്. സമർലക്കോട്ട ജില്ലയിലെ ടിഡ്‌കോ കോളനിയിലെ ദാസരി ദുർഗയ്ക്കാണ് ഓൺലൈനായി ബില്ലിന്റെ അറിയിപ്പ് ലഭിച്ചത്. കുടുംബത്തിനൊപ്പം തന്‍റെ ഫ്ളാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും ഇല്ലാത്ത വീട്ടിൽ ഇത്രയും ബില്ലെങ്ങനെ വന്നു എന്നത് ദുർഗയെ മാത്രമല്ല നാട്ടുകാരെയും അമ്പരപ്പിലാക്കി.

തുടർന്ന് ദാസരി ദുർഗ ഉടൻ തന്നെ സമീപത്തുള്ള വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് കുതിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതിക തകരാർ മൂലമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെയാണ് ഉപഭോക്താവിന് ആശ്വാസമായത്. പിന്നാലെ ദുർഗയ്ക്ക് പുതിയ ബിൽ ലഭിക്കുകയും ചെയ്തു. പുതിയ ബില്ലായി വെറും 147രൂപ മാത്രമാണ് അവർക്ക് അടയ്‌ക്കേണ്ടി വന്നുള്ളു.

സംഭവം സോഷ്യൽ മീഡിയയിൽ ബില്ലിന്റെ ചിത്രത്തോടൊപ്പം പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ


 
ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും.

തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. ഇന്നലത്തെ ചർച്ചയ്ക്ക് പിന്നാലെ യുഎൻഎയുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തെ എസ് കെ യും അനന്തപുരിയും അടക്കമുള്ള ആശുപത്രികൾ അംഗീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാട മനേജ്മെന്റുകൾ അംഗീകരിച്ചില്ല. തുടർന്നാണ് സമരം തുടരാൻ സംഘടന തീരുമാനിച്ചത്. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു


 

തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു


 

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡില്‍ തച്ചന്‍കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാല് പേരും സ്‌കൂട്ടറില്‍ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു.

ഏറ്റവും പിറകിലായി യാത്ര ചെയ്ത ബിലാല്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ബിലാല്‍. മാതാവ്: റംല. സഹോദരങ്ങള്‍: ശുഹൈബ, ഉമ്മുസല്‍മ.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി


 

തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.

ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 8 March 2026

ലോക വനിതാ ദിനത്തിൽ പാലാ മുനിസിപ്പൽ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു

ലോക വനിതാ ദിനത്തിൽ പാലാ മുനിസിപ്പൽ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു



  ദിയ ബിനു പുളിക്കകണ്ടം പാലാക്കാരുടെ സ്വന്തംചെയർപേഴ്സൺ 

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേർസൺ, ജെൻസി വിപ്ലവകാരി എന്നീ വിശേഷണ ങ്ങളാൽ പാലായിലെ മാത്രമല്ല കേരള ത്തിന്റെയാകെ അഭിമാനമായി മാറിയിരി ക്കുകയാണ് 21 വയസുകാരിയായ പാലാ നഗരസഭാ ചെയർപേർസൺ ദിയ ബിനു പുളിക്കണ്ടം.

മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം അച്ഛൻ ബിനു പുളിക്കക്ക ണ്ടത്തിനും പിത്യസഹോദരൻ ബിജു പുളിക്കക്കണ്ടത്തിനുമൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ രൂപീകരി ച്ച സ്വതന്ത്രകൂട്ടായ്മയിൽ മത്സരിക്കാനെത്തിയാണ് ദിയ സജീവരാ ഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത മുനി സിപ്പാലിറ്റിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് വനിതക ൾക്കു സംവരണം ചെയ്‌ത പാലാ നഗരസഭയുടെ അധ്യക്ഷയാകു ന്നത്.



കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ നഗരഭരണത്തിൽ അടിസ്ഥാ നപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതിനൊപ്പം പാലാ നഗരത്തി ന്റെ വികസന കാര്യങ്ങളിൽ ഭാവനാത്മകമായ കാഴ്‌ചപ്പാടു കൊണ്ടു വരാനും ദിയയ്ക്കു കഴിഞ്ഞു. ദിയയുടെ ആശയങ്ങളും ഭരണമിക വും മനസിലാക്കിയ ഡോ. ശശി തരൂർ എംപി അടുത്ത നാളിൽ ദിയ യുമായി കൂടിക്കാഴ്‌ച നടത്തുകയും താമസിയാതെ പാലാ നഗരസ ഭയിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

പുതുയുഗയാത്രയുമായി പാലായിലെത്തിയ പ്രതിപക്ഷ നേതാ വ് വി.ഡി സതീശൻ ദിയയ്ക്ക് പൂർണ പിന്തുണയാണു പ്രഖ്യാപിച്ച ത്. രാഷ്ട്രീയത്തിലെത്തിയതും ചെയർപേഴ്‌സണായതും യാദൃച്ഛി കമാണ്. ദൈവനിയോഗമായി ഇതിനെ കാണുന്നു. വളരെ ചെറുപ്പ ത്തിൽ ഇങ്ങനെയൊരു സ്ഥാനത്ത് വരാൻ സാധിച്ചതിൽ സന്തോ ഷം ഉണ്ടെന്നും ജനങ്ങൾക്കുവേണ്ടി അടിസ്ഥാനപരമായ കാര്യങ്ങ ൾ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും ദിയ പറഞ്ഞു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക