Sunday, 8 March 2026

ലോക വനിതാ ദിനത്തിൽ പാലാ മുനിസിപ്പൽ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു

SHARE



  ദിയ ബിനു പുളിക്കകണ്ടം പാലാക്കാരുടെ സ്വന്തംചെയർപേഴ്സൺ 

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേർസൺ, ജെൻസി വിപ്ലവകാരി എന്നീ വിശേഷണ ങ്ങളാൽ പാലായിലെ മാത്രമല്ല കേരള ത്തിന്റെയാകെ അഭിമാനമായി മാറിയിരി ക്കുകയാണ് 21 വയസുകാരിയായ പാലാ നഗരസഭാ ചെയർപേർസൺ ദിയ ബിനു പുളിക്കണ്ടം.

മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം അച്ഛൻ ബിനു പുളിക്കക്ക ണ്ടത്തിനും പിത്യസഹോദരൻ ബിജു പുളിക്കക്കണ്ടത്തിനുമൊപ്പം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ രൂപീകരി ച്ച സ്വതന്ത്രകൂട്ടായ്മയിൽ മത്സരിക്കാനെത്തിയാണ് ദിയ സജീവരാ ഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആർക്കും ഭൂരിപക്ഷം കിട്ടാത്ത മുനി സിപ്പാലിറ്റിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് വനിതക ൾക്കു സംവരണം ചെയ്‌ത പാലാ നഗരസഭയുടെ അധ്യക്ഷയാകു ന്നത്.



കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ നഗരഭരണത്തിൽ അടിസ്ഥാ നപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതിനൊപ്പം പാലാ നഗരത്തി ന്റെ വികസന കാര്യങ്ങളിൽ ഭാവനാത്മകമായ കാഴ്‌ചപ്പാടു കൊണ്ടു വരാനും ദിയയ്ക്കു കഴിഞ്ഞു. ദിയയുടെ ആശയങ്ങളും ഭരണമിക വും മനസിലാക്കിയ ഡോ. ശശി തരൂർ എംപി അടുത്ത നാളിൽ ദിയ യുമായി കൂടിക്കാഴ്‌ച നടത്തുകയും താമസിയാതെ പാലാ നഗരസ ഭയിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

പുതുയുഗയാത്രയുമായി പാലായിലെത്തിയ പ്രതിപക്ഷ നേതാ വ് വി.ഡി സതീശൻ ദിയയ്ക്ക് പൂർണ പിന്തുണയാണു പ്രഖ്യാപിച്ച ത്. രാഷ്ട്രീയത്തിലെത്തിയതും ചെയർപേഴ്‌സണായതും യാദൃച്ഛി കമാണ്. ദൈവനിയോഗമായി ഇതിനെ കാണുന്നു. വളരെ ചെറുപ്പ ത്തിൽ ഇങ്ങനെയൊരു സ്ഥാനത്ത് വരാൻ സാധിച്ചതിൽ സന്തോ ഷം ഉണ്ടെന്നും ജനങ്ങൾക്കുവേണ്ടി അടിസ്ഥാനപരമായ കാര്യങ്ങ ൾ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും ദിയ പറഞ്ഞു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.