Tuesday, 10 March 2026

ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കും; ഡൊണൾഡ് ട്രംപ്

ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കും; ഡൊണൾഡ് ട്രംപ്

 


ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ്. ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ്. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നു അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം യുദ്ധത്തിന്റെ അവസാനം തങ്ങൾ നിർണയിക്കുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ഇനിയും തങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐആ‍ർജിസി വക്താവ് അലി മുഹമ്മദ് നൈനി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുമായി പോകുന്ന ടാങ്കറുകൾക്കു യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് ഇറാൻ തറപ്പിച്ച് പറയുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്


 
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിക്ക് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. കേസില്‍ വെറുതെ വിട്ടവര്‍ക്ക് നെടുമ്പാശേരി എസ്എച്ച്ഒ വഴി നോട്ടീസ് കൈമാറും.

കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില് അപ്പീല്‍ ഫയല്‍ ചെയ്തത്. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ കോടതിയുടെ വിധി വന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വിചാരണ നീതിപൂര്‍വം നടന്നില്ലെന്നാണ് ആരോപണം.

ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. വെറുതെവിട്ട പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്ക് തെളിവുണ്ട്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ആറിടങ്ങളില്‍ വച്ച് കണ്ടു. പണം നല്‍കിയതിനും തെളിവുണ്ട്. നിര്‍ണായ സാക്ഷികളെ കോടതി വിശ്വാസത്തില്‍ എടുത്തില്ല. ദിലീപ് ദൃശ്യങ്ങള്‍ കണ്ടതിന്റെ തെളിവുകളും കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ പറയുന്നു.

ദിലീപിന് പുറമെ,ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പള്‍സര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിചാരണ കോടതി വിധിച്ചത്. ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്


 

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്‍ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ്.

അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല. വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്



പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട്. അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ്. എന്നാൽ, സത്യം അതാകണം എന്നില്ല. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കനേഡിയൻ ഡോളറിൽ ശമ്പളം വാങ്ങുന്നത് വലിയ കാശുണ്ടാക്കുന്ന കാര്യമാണ് എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ധാരണയെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. തന്റെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്.

നാട്ടുകാർ കരുതുന്നത് പോലെ ആഡംബര ജീവിതമല്ല കാനഡയിലെന്നാണ് യുവാവ് പറയുന്നത്. കഷ്ടിച്ച് ഒരു ബെഡ്‌റൂം മാത്രമുള്ള ചെറിയ അപ്പാർട്ട്മെന്റിലാണ് തന്റെ താമസം. പുറത്തുനിന്നുള്ള ഭക്ഷണം വലിയ ചിലവായതിനാൽ ആഴ്ചയിൽ അഞ്ചു ദിവസവും പരിപ്പും ചോറും സ്വയമുണ്ടാക്കി കഴിക്കുകയാണ്. പണം ലാഭിക്കാനായി സഹപ്രവർത്തകരോടൊപ്പമുള്ള പാർട്ടികളും മറ്റും ഒഴിവാക്കുന്നു. കാനഡയിലെ വാടകയെക്കുറിച്ച് കേട്ടാൽ നാട്ടിലുള്ളവർ ബോധംകെട്ടു വീഴുന്ന അവസ്ഥയാണെന്നും യുവാവ് പറയുന്നു.

നിലവിൽ മാസം 50,000 രൂപ മുതൽ 60,000 രൂപ വരെ വീട്ടിലെ ചിലവിനും സഹോദരിയുടെ പഠനത്തിനുമായി അയക്കുന്നുണ്ട്. ഇതിനിടയിലാണ് ബന്ധുക്കളുടെ അമിത പ്രതീക്ഷകൾ വില്ലനാകുന്നതെന്നാണ് യുവാവിന്റെ പോസ്റ്റിൽ നിന്നും മനസിലാവുന്നത്. കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അമ്മാവൻ വിളിച്ചതിനെ കുറിച്ചും യുവാവ് പോസ്റ്റിൽ പറയുന്നു. 'കാനഡയിലുള്ള ആളല്ലേ, അല്പം വലിയ തുക തന്നെ പ്രതീക്ഷിക്കുന്നുണ്ട്' എന്നായിരുന്നു അമ്മാവൻ പറഞ്ഞത്. 

പിന്നാലെ മാതാപിതാക്കളും വിളിച്ചു. 'നിനക്ക് നിർബന്ധമില്ല, എങ്കിലും നാട്ടുകാർ ഓരോന്ന് പറയുമല്ലോ' എന്ന സ്ഥിരം ഡയലോഗും വന്നതോടെ യുവാവ് പ്രതിസന്ധിയിലാവുകയായിരുന്നു. യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പ്രവാസികളാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് കമന്റിട്ടത്. അതുപോലെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും പലരും ഓർമ്മിപ്പിച്ചു.

'നിങ്ങളുടെ വരുമാനവും കാനഡയിലെ ജീവിതച്ചിലവുകളും കൃത്യമായ കണക്കുകൾ നിരത്തി വീട്ടുകാരെ ബോധ്യപ്പെടുത്തുക' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാതെ മറ്റുള്ളവരെ പ്രീണിപ്പിക്കാൻ നിൽക്കരുത്' എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. ഇതിലൊന്നും ഒരു അപകർഷതയും വേണ്ടെന്നും കുറച്ചു കാലം നിങ്ങൾ പണം നൽകാതിരുന്നാൽ അവരുടെ പ്രതീക്ഷകൾ താനേ കുറഞ്ഞോളുമെന്നും വെറുതെ മാനസിക സമ്മർദ്ദത്തിലാകരുത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു



കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച മുതൽ അർധരാത്രിവരെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നെത്തിയ ശത്രു വ്യോമ ലക്ഷ്യങ്ങളുടെ മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് കണ്ടെത്തിയ 2 ശത്രു ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഒരു ഡ്രോണും കണ്ടെത്തി ഇത് പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും അറിയിച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രു ലക്ഷ്യങ്ങളെ തടയുന്നതിനിടെ ഉണ്ടായതാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. എല്ലാവരും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. കുവൈത്ത് സായുധസേന രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും, രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ഏതു ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ




ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും. തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്. മേഖലയിൽ കൂടുതൽ പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ സഖ്യകക്ഷികളെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് എക്സിൽ കുറിച്ചു.

അതേസമയം, തുർക്കിയുമായി അടുത്ത ബന്ധം നിലനിർത്താൻ താല്പര്യമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. തുർക്കിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാൻ വാദം. മിസൈൽ ആക്രമണം അന്വേഷിക്കാൻ ഒരു 'സംയുക്ത സംഘം' രൂപീകരിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മിസൈൽ-ഡ്രോൺ ആക്രമണങ്ങളുണ്ടായി. 

ദീർഘകാല യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ 

അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.  


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി



കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹ‍ർജി തള്ളിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക