Wednesday, 11 March 2026

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

 


ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാറുണ്ടോ? ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാതെ പോകാറുണ്ടോ? എന്നാൽ അതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. പ്ലേസ്റ്റോർ ലിസ്റ്റിങ്ങിലാണ് ഇത് സംബന്ധിച്ച് ലേബൽ ചെയ്യുക. എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾ‌ക്കും ഈ ഫീച്ചർ ഉടൻ ലഭിച്ചു തുടങ്ങും.

ഒരു ആപ്പ് അനുവദനീയമായ പരിധിക്കപ്പുറം ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ, ഇൻസ്റ്റാളേഷന് മുമ്പോ പ്ലേസ്റ്റോറിൽ ബ്രൗസ് ചെയ്യുമ്പോഴോ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകും. ഉയർന്ന ബാക്​​ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം എന്ന തരത്തിലുള്ളതായിരിക്കും ലേബൽ.

സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽനിന്ന് ഒഴിവാക്കും. ഉപയോക്താക്കൾക്ക് ബാറ്ററി ചാർജ് കുറയുന്നത് ഒരു സ്ഥിരം പ്രശ്നമാണ്, അധിക ലോഡ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി ആൻഡ്രോയിഡ് ആപ്പുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു നല്ല നടപടിയായിരിക്കും എന്ന വിലയിരുത്തൽ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്


 
സ്വര്‍ണവിലയില്‍ ഇത് ചാഞ്ചാട്ടത്തിന്റെ നാളുകള്‍. കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നും താഴ്ന്നും സ്ഥിരതയില്ലാതെ മുന്നോട്ട് പോവുകയാണ്. സ്വര്‍ണവില കുതിക്കുമ്പോഴും വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ വില്‍ക്കാനാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാട്ടില്‍ മാത്രമല്ല ദുബായിലും സ്വര്‍ണം വില്‍ക്കാന്‍ എത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5096 ഡോളറാണ്. ഭൗമ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,970 രൂപയാണ് ഇന്നത്തെ വില. പവന് 1,19,760 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് 680 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 85 രൂപയുടെ വര്‍ധനവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12,355 രൂപയാണ് വില. പവന് 98,840 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നില്‍ക്കുമ്പോള്‍ 560 രൂപയുടെ വ്യത്യാസമാണ് പവന് ഉണ്ടായത്. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഇവയയൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു


 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്.

പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട്.

സമരം അനാവശ്യമെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻറെ വാദം. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി

പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി


 
ആലപ്പുഴ പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്. പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറിൽ 10 കിലോ ഭാരത്തിൽ വെള്ളം.

പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ഓഫാവുകയായിരുന്നു. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി

ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി


 
ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ. ഹൈഫ, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന, മൾട്ടി-ലെയർ ‘ഖോറാംഷഹർ’ മിസൈലുകൾ പ്രയോഗിച്ചുവെന്ന് ഇറാൻ. ഇറാഖിലെ എർബിലിലെ യുഎസ് താവളങ്ങളിലും ഇറാൻ കനത്ത ആക്രമണം നടത്തിയെന്നും റിപ്പോർട്ട്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ശക്തമായ ആക്രമണം തുടരും. ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണമെന്നും ഐആർജിസി.

ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായി. ഇറാനിലെ ഇസ്ഫഹാനിലുള്ള കോൺസുലേറ്റിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യ. ഞായറാഴ്ചയാണ് ആക്രമണമുണ്ടായതെന്നും കോൺസുലേറ്റിന് നടന്ന ആക്രമണം രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ജീവനക്കാർക്ക് പരിക്കില്ലെന്നും റഷ്യ അറിയിച്ചു.

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണശ്രമം പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു. ഇറാന് എതിരായ പ്രമേയത്തിൽ യുഎൻ സുരക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നീട്ടി സൗദിയ എയർലൈൻ

പശ്ചിമേഷ്യൻ പ്രത്യേക സാഹചര്യം; വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ നീട്ടി സൗദിയ എയർലൈൻ




സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും ഏര്‍പ്പെടുത്തിയിരുന്ന വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍ സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദിയ എയര്‍ലൈന്‍ വീണ്ടും നീട്ടി. കുവൈത്ത്, അബുദാബി, ദോഹ, ബഹ്റൈന്‍, അമ്മാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാഴാഴ്ച വരെയും മോസ്‌കോ, പെഷവാര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഞായറാഴ്ച വരെയുമാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമുള്ള സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് സൗദിയ എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് വലിയ മുന്‍ഗണന നല്‍കുന്നത്. സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതനുസരിച്ച് അറിയിപ്പുകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ ഡ്രോണുകളുടെ ഉപയോ​ഗത്തിന് നിരോധനം; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ

യുഎഇയിൽ ഡ്രോണുകളുടെ ഉപയോ​ഗത്തിന് നിരോധനം; നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ


 
യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുട ഭാഗമായാണ് തീരുമാനം.

നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തകലത്തിലാണ് യുഎഇയില്‍ എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സബന്ധിച്ച പുതിയ ഉത്തരവ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ലൈറ്റ് സ്പോര്‍ട്സ് എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. പൊതുജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും എല്ലാവരും നിയമം പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശകതമായ നിയമ നടപടി സ്വീകരിക്കും. കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

ഈ മാസം ഒന്ന് മുതല്‍ വിവിധ ഡ്രോണുകള്‍ക്കും വിനോദ വിമാനങ്ങള്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടിയന്തര വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ വ്യോമമേഖലയുടെ സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, എല്ലാ തരത്തിലുമുള്ള വിനോദ വിമാനങ്ങള്‍ എന്നിവയുടെ പറക്കലിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക