Saturday, 14 March 2026

വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം

വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ​ഗുരുതരം


 
എറണാകുളം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. പെരുമ്പാവൂരിൽ വെങ്ങോല പൂനൂരിലാണ് സംഭവം. മോഷണശ്രമത്തിനിടെയാണ് അതിക്രമമെന്നാണ് നി​ഗമനം. പുലർച്ചെ രണ്ട് മണിക്കാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരതരമാണെന്നാണ് വിവരം.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു സാംസണ് ജന്മനാടിന്റെ ആദരം; ലോകകപ്പ് വിജയശിൽപ്പിയെ കെസിഎ ആദരിക്കും

സഞ്ജു സാംസണ് ജന്മനാടിന്റെ ആദരം; ലോകകപ്പ് വിജയശിൽപ്പിയെ കെസിഎ ആദരിക്കും




2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശിൽപ്പിയും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരത്തെ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് ആദരിക്കുന്നത്.​

മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികൾ ആദരിക്കുന്നത്.

കെസിഎ പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ, എംഎൽഎമാരായ വി ശശി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ പറഞ്ഞു. രാജ്യത്തിൻ്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിൻ്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ അഭിപ്രായപ്പെട്ടു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം; ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം; ​ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ


 
കോഴിക്കോട്: കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമികചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബത്തേരിയിലുള്ള ഭാര്യവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു, ഇതിന് പിന്നാലെ ചുരം ഇറങ്ങി വരുമ്പോഴാണ് ആത്മഹത്യാ ശ്രമം. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലാണ് ഇയാൾ ചാടിയത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയ അദ്ധ്യാപകൻ ഒളിവിൽ

മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയ അദ്ധ്യാപകൻ ഒളിവിൽ


 
കൊല്ലം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ അദ്ധ്യാപകൻ ഒളിവിൽ. ശാസ്താംകോട്ട പതാരം 721-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയാണ് പണം തട്ടിയെടുത്തത്. വെളുത്തമണൽ സരസ്വതി വിലാസം യു പി സ്കൂൾ അദ്ധ്യാപകൻ ദിലീപ് കുമാറാണ് പണം തട്ടിയത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 130.198 ​ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണമാണ് ദിലീപ് കുമാർ പണയംവച്ചത്.

എ ആർ ശൂരനാട് പൊലീസിൽ പരാതി നൽകി. തുടർന്ന് ദിലീപ് കുമാർ ഒളിവിൽ പോവുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം, സംഭവം സിന​ഗോ​ഗ് ആക്രമണത്തിന് പിറ്റേ ദിവസം, പിന്നിൽ ഇസ്ലാമിക സംഘമെന്ന് ആരോപണം

ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം, സംഭവം സിന​ഗോ​ഗ് ആക്രമണത്തിന് പിറ്റേ ദിവസം, പിന്നിൽ ഇസ്ലാമിക സംഘമെന്ന് ആരോപണം


 
ആംസ്റ്റർഡാം: നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം. ജൂത സമൂഹത്തിനെതിരെയുള്ള ലക്ഷ്യം വച്ചുള്ള ആക്രമണമാണ് സ്ഫോടനമെന്ന് ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പറഞ്ഞു. രാത്രിയിലായിരുന്നു സംഭവം. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി. ചെറിയ രീതിയിൽ മാത്രമാണ് സ്കൂളിന് നാശനഷ്ടമുണ്ടായത്. ആളപായം ഉണ്ടായോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യൽ യുദ്ധം കനക്കുന്ന സാഹചര്യത്തിലാണ് ആംസ്റ്റർഡാമിൽ ആക്രമണം. നേരത്തെ ഒസ്ലോയിൽ യുഎസ് എംബസിയിലും ആക്രമണം നടന്നിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ ഡച്ച് തുറമുഖ നഗരമായ റോട്ടർഡാമിലെ സിനഗോഗിന്റെ പ്രവേശന കവാടത്തിൽ സ്ഫോടനവും തീപിടുത്തമുണ്ടായിരുന്നു. സിനഗോഗ് ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം ഉണ്ടായ തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ നാല് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പിന്നീട് പറഞ്ഞു.

റോട്ടർഡാം സ്ഫോടനത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു ഇസ്ലാമിക സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നെതർലാൻഡ്‌സിലെ ജൂത സംഘടന പറഞ്ഞു. ഈ ആഴ്ച ആദ്യം ബെൽജിയൻ നഗരമായ ലീജിൽ നടന്ന സിനഗോഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേ സംഘം ഏറ്റെടുത്തിരുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു. 

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി, പമ്പുകളില്‍ നിയന്ത്രണം; നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി, പമ്പുകളില്‍ നിയന്ത്രണം; നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം


 
രാജ്യത്തെ ജനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്.

സുരക്ഷിതമല്ലാത്ത പാത്രങ്ങളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇത്തരത്തിലുള്ള ഇന്ധന സംഭരണം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും. ഇന്ധനം വിതരണം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ പമ്പുകൾക്ക് നിർദ്ദേശം നൽകി. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിർദേശം നൽകി. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്‌നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം


 

തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സംഗീതജ്ഞനും, കവിയും, എഴുത്തുകാരനുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. 2025 ലെ ജ്ഞാനപീഠ പുരസ്കാരമാണിത്. 1 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമാൻ പുരസ്‌കാരം.

പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് ആർ വൈരമുത്തു. നേരത്തെ രാജ്യം പത്മഭൂഷൺ, പത്മശ്രീ നൽകി ആദരിച്ചിരുന്നു. സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുവെച്ച അദ്ദേഹം ഇതിനോടകം ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക