Wednesday, 18 March 2026

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി


 
ടെഹ്റാൻ: ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. യുദ്ധസാഹചര്യത്തിൽ മാനുഷിക സഹായം എന്ന നിലക്കാണ് മരുന്ന് കൈമാറിയത്. ദില്ലിയിലെ ഇറാൻ എംബസിക്ക് മരുന്നുകൾ കൈമാറി. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകും. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 


അതിന് ശേഷം ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ കൂടി നൽകിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്



2025 സിവിൽ സർവീസ് പരീക്ഷയിൽ 239-ആം റാങ്ക് നേടിയ  പാലായുടെ അഭിമാനം  സ്മിത  സാബുവിനെ  രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു.

സ്മിത സാബുവിന്റെ വിജയം പ്രദേശത്തിനും വിദ്യാർത്ഥിസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു.

 സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത  പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന്   അവർ  പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. 
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,  സിജി ജേക്കബ്    അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, സാബു കദളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്


 
കോട്ടയം: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ചവരുത്തിയ ബാങ്ക്, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. 

പരാതിക്കാരനായ പാലാ മുരിക്കുംപുഴ സ്വദേശി  ജോസഫ്, തന്റെയും തന്റെ കുടുംബാങ്ങളുടെയും പേരിൽ 2015 -ൽ പാലാ കിഴതടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 36,00,000/- ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. 2024 ഏപ്രിൽ മാസത്തിൽ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുകയും, ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്ന് വരികയും ചെയ്ത ഘട്ടത്തിൽ, പരാതിക്കാരൻ ഡെപ്പോസിറ്റ് തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് മുഴുവനായി തിരികെ നൽകാൻ സാധിക്കില്ലെന്നും, ഓരോ മാസവും 5000/- രൂപ വീതം പരാതിക്കാരന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം എന്ന നിരുത്തരവാദപരമായ ഒരു മറുപടിയാണ് ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തനിക്ക് അവകാശപ്പെട്ട പണം പലിശ തിരികെ ലഭിക്കാൻ  പരാതിക്കാരൻ കോട്ടയം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

 നിക്ഷേപകർ അവരുടെ പ്രയത്‌നഫലമായ പണം നിക്ഷേപിക്കുന്നത് കാലാവധിയെത്തുമ്പോൾ അത് തിരിച്ചുകിട്ടുമെന്ന നിയമാനുസൃതമായ പ്രതീക്ഷയിലാണെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഗൗരവമായ അശ്രദ്ധയും സേവന ന്യൂനതകളും ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശങ്ങൾക്കും 36,00,000/- രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുക കൂടാതെ 100,000/- രൂപ നഷ്ടപരിഹാരം കൂടി ബാങ്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. റോണി നെടുമ്പള്ളി ഹാജരായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല



ജഗ്തിയാൽ: തെരുവുനായ ആക്രമിച്ച് ചികിത്സയിൽ കഴിഞ്ഞത് 15 മാസം. തെലങ്കാനയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആൺകുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നൽകിയിരുന്നു. എന്നാൽ സംക്രാന്തി അവധിക്കിടെ മണിതേജ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. പിന്നാലെ തന്നെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് 8വയസുകാരന്റെ അവസ്ഥ ഗുരുതരമായത്. വിദഗ്ധ ചികിത്സയ്ക്കായി എട്ട് വയസുകാരനെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച രാത്രി മണിതേജയുടെ അവസ്ഥ വഷളാവുകയായിരുന്നു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം


 
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതോടെ ഫലത്തില്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതിനിടയിലും എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 90-ഓളം കപ്പലുകള്‍ ഇതുവഴി കടന്നുപോയതായി റിപ്പോര്‍ട്ട്. മാരിടൈം ഡാറ്റാ ഏജന്‍സികളായ ലോയ്ഡ്സ് ലിസ്റ്റും കെപ്ലറും നല്‍കുന്ന വിവരമനുസരിച്ച്, യുദ്ധം തുടങ്ങിയ മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ ഇറാന്‍ 1.6 കോടി (16 ദശലക്ഷം) ബാരലിലധികം എണ്ണയാണ് കയറ്റുമതി ചെയ്തത്.

രഹസ്യമായി സഞ്ചരിക്കുന്ന 'ഡാര്‍ക്ക്' കപ്പലുകള്‍

ഉപരോധങ്ങള്‍ മറികടക്കാന്‍ റഡാറുകളില്‍ പെടാതെ രഹസ്യമായി സഞ്ചരിക്കുന്ന, ഇറാനുമായി ബന്ധമുള്ള 'ഡാര്‍ക്ക്' കപ്പലുകളാണ് ഇതില്‍ കൂടുതലും കടന്നുപോയത്. മുന്‍പ് പ്രതിദിനം 100 മുതല്‍ 135 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വെറും 89 കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഇതില്‍ 16 എണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഈ മേഖലയില്‍ ഇതിനോടകം 20 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പല കപ്പലുകളും തങ്ങള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ ചൈനീസ് ജീവനക്കാരാണുള്ളതെന്നോ കാണിക്കുന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം നിലവില്‍ ചൈനയാണ് ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഇപ്പോഴും വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് സൂചന.

ഇന്ത്യയ്ക്കും പാകിസ്ഥാനും സുരക്ഷാ പാത

ചില രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ തങ്ങളുടെ കപ്പലുകള്‍ സുരക്ഷിതമായി ഇതുവഴി കടത്തിവിടുന്നുണ്ട്. എല്‍.പി.ജി വഹിച്ചുകൊണ്ട് ഇന്ത്യയുടെ 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ ഇതിലൂടെ കടന്നുപോയി. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ 'കറാച്ചി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറും കഴിഞ്ഞ ദിവസം കടന്നുപോയി. എണ്ണ ടാങ്കറുകള്‍ കടത്തിവിടാന്‍ ഇറാഖും ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു


 
ന്യൂഡൽഹി: ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഏഴ് വിദേശപൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ. ഒരു അമേരിക്കൻ പൗരനും ആറ് യുക്രൈയിൻ പൗരനുമാണ് അറസ്റ്റിലായത്. ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്. അറസ്റ്റിലായവരെ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു.

അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് യുക്രൈയിൻ പൗരന്മാരെ ലഖ്‌നൗവിൽ നിന്നും മറ്റ് മൂന്ന് പേരെ ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. യൂറോപ്പിൽ നിന്ന് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും അനധികൃതമായി ഇറക്കുമതി ചെയ്യുന്ന സംഘത്തിലുള്ളവരാണ് ഇവർ. ഇവരെ കൂടാതെ 14 യുക്രൈയിൻ പൗരന്മാർ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകരരുമായി അറസ്റ്റിലായ വിദേശികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമാറിലേക്ക് വലിയ തോതിൽ ഡ‍്രോണുകൾ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും

ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്; 2050 ഓടെ ലക്ഷക്കണക്കിന് മരണം, താപനില 27.8 ഡിഗ്രി കടന്നാൽ അപകടം! ആഗോളതാപനം വ്യായാമത്തെയും അധ്വാനത്തെയും ബാധിക്കും


 
ദില്ലി: കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില വഷളായാൽ 2050 ആകുമ്പോഴേക്കും ഓരോ വർഷവും ലക്ഷക്കണക്കിന് പേർ മരണപ്പെടുമെന്ന് പഠനം. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള ജനങ്ങളെ കൊടും ചൂട് ഗുരുതരമായി ബാധിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകിമെന്നും റിപ്പോർട്ട്. ശാരീരികാധ്വാനം കുറയുന്നതോടെ 2050 ഓടെ ഓരോ വർഷവും 4,70,000 മുതൽ 7,00,000 വരെ അധിക അകാല മരണങ്ങൾക്ക് കാരണമാകുമെന്നും പഠനം പറയുന്നു. അർജന്റീനയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിട്ടുള്ളത്.

156 രാജ്യങ്ങളിൽ നിന്നും 2000 നും 2022 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഉയരുന്ന താപനില ആളുകളുടെ ശാരീരിക പ്രവർത്തന ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ഉയർന്ന താപനില വ്യായാമത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അകാല മരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, ശരാശരി താപനില 27.8°C ന് മുകളിൽ പോകുന്ന ഓരോ മാസവും ആഗോളതലത്തിൽ 1.85 ശതമാനത്തോളം മനുഷ്വരുടെ അധ്വാനക്കുറവ് കൂടുമെന്നും പഠനം പറയുന്നു.

മധ്യ അമേരിക്കയുടെ ചില ഭാഗങ്ങൾ, സബ്-സഹാറൻ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ ഏറ്റവും ചൂടേറിയ ചില പ്രദേശങ്ങളിൽ ഇത് നാല് ശതമാനം വരെ ഉയരാമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് ജീവിത ശൈലിയെ ഗുരുതരമായി ബാധിക്കും. കൂടാതെ ഉയർന്ന താപനില ശരീരത്തിന് അധിക സമ്മർദ്ദം ചെലുത്തുന്നുവെന്നും, ഹൃദയ സമ്മർദ്ദം കൂടുന്നതിന് കാരണമാകുമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഫലമായി ആളുകൾ വ്യായാമം ചെയ്യാനുള്ള സാധ്യത കുറയുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനും കാരണമാകും. 

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക