Thursday, 19 March 2026

ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ: യുദ്ധഭൂമിയിലേക്ക് മെഡിക്കൽ സഹായമെത്തി

ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ: യുദ്ധഭൂമിയിലേക്ക് മെഡിക്കൽ സഹായമെത്തി


 
ടെഹ്‍റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട വൈദ്യസഹായം ഇറാനിലെത്തി. ഇന്ത്യയിലെ ജനങ്ങൾ നൽകിയ ഈ കരുതലിൽ ഇറാൻ എംബസി നന്ദി രേഖപ്പെടുത്തി. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് സഹായം കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള മെഡിക്കൽ സഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചുവെന്നും ഈ ദുഷ്കരമായ ഘട്ടത്തിൽ സഹായിച്ച ഇന്ത്യയിലെ ജനങ്ങളോട് തങ്ങൾ ആത്മാർത്ഥമായി കടപ്പെട്ടിരിക്കുന്നുവെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. മൂന്നാം വാരത്തിലേക്ക് കടന്ന യുദ്ധത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് മേഖലയെ കൂടുതൽ കലുഷിതമാക്കി. തിരിച്ചടിയായി മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ മൊത്തത്തിൽ വലിയൊരു യുദ്ധഭീതിയിലാണ്

നിലവിലെ സംഘർഷം വലിയ ആഗോള പ്രത്യാഘാതങ്ങൾക്കും വഴിമാറുകയാണ്. യുദ്ധം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയാണിത്. ഈ തടസ്സം കാരണം ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ തുടങ്ങിയിട്ടുണ്ട്.

ആക്രമണത്തിൽ ഇതിനോടകം നിരവധിപേർ മരണപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനിയുടെ കണക്കുകൾ പ്രകാരം, ആക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം പേർ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ ബലപ്രയോഗത്തിനോ നിയമവിരുദ്ധമായ ആക്രമണത്തിനോ വഴങ്ങുന്ന രാഷ്ട്രമല്ലെന്ന് ജനീവയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സംഘർഷം പശ്ചിമേഷ്യയിലുടനീളം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വഴിയാധാരമാക്കിയത് 165 കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ

വഴിയാധാരമാക്കിയത് 165 കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ

 


ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവിൽ നിന്ന് കുടിയിറക്കിയവരിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതി പ്രകാരം ബയ്പ്പനഹള്ളിയിൽ നിർമിച്ച ഫ്ലാറ്റുകളാണ് ഇവർക്ക് കൈമാറുന്നത്. അർഹതയുണ്ടെന്ന് കണ്ടെത്തിയ 61ൽ 49 കുടുംബങ്ങളെ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ തത്കാലം ഒഴിവാക്കി. 165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് സർക്കാർ കുടിയൊഴിപ്പിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചത്. എന്നാൽ, ഫ്ലാറ്റുകൾക്ക് പണം നൽകണമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ നീക്കം വിമർശനം നേരിട്ടതോടെ ഉപേക്ഷിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു



കൊല്ലം: കല്ലടയാറ്റിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുനലൂർ വാളക്കോട് എൻഎസ് വി ഹ​യർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഐക്കരക്കോണം പാറക്കടവിൽ വച്ചായിരുന്നു സംഭവം.

നീന്തൽ അറിയാത്ത ആദർശ് കുളിക്കുന്നതിനിടെ  ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അ​ഗ്നിരക്ഷാസേനയും മുങ്ങൽവി​ദ​ഗ്ധരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേ​ഹം കണ്ടെടുത്തത്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം


 
പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നും വിവരം. ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ കടത്തിവിടുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്കായും അധികസേനയെ ഉപയോഗപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കരസേനയെ ഇറാനിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരുന്നു. ഫെബ്രുവരി 28നുശേഷം ഇതുവരെ 7800 ആക്രമണങ്ങൾ നടത്തിയെന്നും ഇറാന്റെ 120 കപ്പലുകളിലധികം തകർത്തുവെന്നും അമേരിക്കൻ സൈന്യം. യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 200 സൈനികർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ.

അതേസമയം ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും

വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും


 
ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.

കേസിന്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെട്ടുയ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പ്രതിഭാഗ വാദവും പൊളിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

2026 ഫെബ്രുവരി 8 നാണ് കേസിൽ വിചാരണ പൂർത്തിയായത്. 2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദനാ ദാസിനെ മദ്യലഹരിയിൽ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

 


കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോ​ഗം പടർന്നത് എന്നത് സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല, എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല, എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു



എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനായിരുന്ന അതാനു ചക്രവര്‍ത്തി സ്ഥാനത്തുനിന്നും രാജി വെച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ മൂല്യങ്ങളും ബാങ്കിന്റെ പ്രവര്‍ത്തനരീതികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താലാണ് ഈ അപ്രതീക്ഷിത രാജി.

ബാങ്കിനുള്ളിലെ ചില നടപടികളും രീതികളും തന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് അതാനു ചക്രവര്‍ത്തി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ നിരീക്ഷിക്കുന്ന ചില കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ കൃത്യമായി എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഉടന്‍ തന്നെ രാജി പ്രാബല്യത്തില്‍ വന്നു. അദ്ദേഹം ഒഴിഞ്ഞ സ്ഥാനത്തേക്ക് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിലെ മുതിര്‍ന്ന വ്യക്തിയായ കെകി മിസ്ത്രിയെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചു. അടുത്ത 3 മാസത്തേക്കാണ് ഈ നിയമനം. ഇതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഓഹരി വിപണിയിലെ ഇടിവ്

ഈ വാര്‍ത്ത പുറത്തുവന്നതോടെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടായി. ഇന്ന് ഓഹരി വിപണി തുറന്നപ്പോള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി എത്തി. 8% താഴ്ന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിന്റെ ഭരണപരമായ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരാന്‍ ഈ രാജി കാരണമായിട്ടുണ്ട്.

മുന്‍പ് കേന്ദ്ര സര്‍ക്കാരില്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന അതാനു ചക്രവര്‍ത്തി 2021-ലാണ് ബാങ്കിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ കാലയളവിലാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള വന്‍ ലയനം നടന്നത്.

ഇത് ഉപഭോക്താക്കളെ ബാധിക്കുമോ?

ബാങ്കിന്റെ ഉയര്‍ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ നിലവില്‍ യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്‍, ബാങ്കിന്റെ പ്രവര്‍ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത് ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്‍ക്കിടയില്‍ ചെറുതായി ബാധിച്ചിട്ടുണ്ട്. അതേസമയം, മാനേജ്‌മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക