Thursday, 19 March 2026

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ



ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്‌പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്‌സി എം സീരീസ് ഫോൺ.

6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120 ഹേർട്സ് റിഫ്രഷ് റേറ്റ് ഉള്ളതിനാൽ ആപ്പുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ സ്ക്രോൾ ചെയ്യുന്നത് സുഗമമായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്സിനായി ARM Mali-G57 GPU ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടിടാസ്കിങ്, ഗെയിമിങ്, സ്ട്രീമിങ് എന്നിവക്ക് അനുയോജ്യമായ രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയും ബാറ്ററിയും

ഫോട്ടോഗ്രഫിക്കായി 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിനോടൊപ്പം പോർട്രെയ്‌റ്റ് ഷോട്ടുകൾക്കായി ഒരു ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെ​ഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഗാലക്‌സി M17e-യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഫോണിന്റെ പവർ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനായി വൺ യുഐ 8 ഒപ്റ്റിമൈസേഷൻ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഡിസൈനും സുരക്ഷയും

ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ (ജിഎഫ്ആർപി) ഉപയോഗിച്ചാണ് ഫോണിന്റെ പിൻഭാഗം നിർമിച്ചിരിക്കുന്നത്. 8.2 മില്ലിമീറ്റർ കനമുള്ള ഫോൺ മികച്ച ഹാൻഡ് ​ഗ്രിപ് നൽകുന്നു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി സാംസങ് നോക്സ് വോൾട്ട്, ഓട്ടോ ബ്ലോക്കർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

വില

ഇന്ത്യയിൽ ഗാലക്‌സി M17e 5G രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്:
4GB + 128GB മോഡൽ: 13,999 രൂപ.
6GB + 128GB മോഡൽ: 15,499 രൂപ.

വൈബ് വയലറ്റ് , ബ്ലിറ്റ്സ് ബ്ലൂ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ച മുതൽ ആമസോൺ, സാംസങ് വെബ്സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ സ്വന്തമാക്കാവുന്നതാണ്. 6 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 2032 വരെ ഫോൺ സുരക്ഷിതമായും പുതിയ ഫീച്ചറുകളോടെയും ഉപയോഗിക്കാൻ സാധിക്കും.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായില്‍ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ദുബായില്‍ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ




 
ന്യൂഡൽഹി: ദുബായിൽ നിന്നും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വജ്രം പതിച്ച സ്വർണം, വെള്ളി ആഭരണങ്ങള്‍ക്കാണ് നിയന്ത്രണം. ദുബായ് വിപണിയില്‍ സ്വർണവും വെള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഈ ഇനങ്ങളുടെ ഇറക്കുമതി നയം 'ഫ്രീ'യിൽ നിന്ന് 'റസ്ട്രിക്ടഡ്' ആയി മാറ്റി. നിയന്ത്രണം പ്രാബല്യത്തിൽ വരികയും 2026 ജൂൺ 30 വരെ തുടരുകയും ചെയ്യും.

ദുബായിൽ ഒരു ഔൺസ് സ്വർണത്തിന് 30 വരെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് ഇന്ത്യ കടന്നതും. യു എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഇറാൻ്റെ ആക്രമണങ്ങളും യുദ്ധസാഹചര്യവും ദുബായിലെ വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർവീസുകൾ നിലച്ചതോടെ വ്യാപരം വർധിപ്പിക്കാന്‍ ഡിസ്കൗണ്ട് നൽകി ആഭരണങ്ങൾ വിൽക്കാൻ കച്ചവടക്കാർ നിർബന്ധിതരാകുകയായിരുന്നു.

വിമാന സർവ്വീസ് ആരംഭിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സ്വർണവും വെള്ളി ആഭരണങ്ങളും ഇന്ത്യയിലേക്ക് കടന്നുവരുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇത് ആഭ്യന്തര വിപണിയിൽ താത്കാലികമായി വിലയിടിവ് ഉണ്ടാക്കാം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

"ഈ നടപടി അനിയന്ത്രിതമായ ഇറക്കുമതി തടയാനും, ആഭ്യന്തര നിർമാതാക്കളെ സംരക്ഷിക്കാനുമാണ്. വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും, ഡ്യൂട്ടി ആർബിട്രേജ് തടയാനും ഇത് സഹായിക്കും."ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. സ്വർണവും വെള്ളിയും വിലകൾ അടുത്തകാലത്ത് ഇടിഞ്ഞെങ്കിലും, യു.എസ്-ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ വില മുന്നോട്ട് കുതിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കയറാനുള്ള ശക്തമായ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസ്-ഇറാൻ സംഘർഷം തുടരുന്നതും ഭൗമരാഷ്ട്രീയ അസ്ഥിരതയും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. അടുത്ത കാലത്ത് വിലയിൽ ചെറിയ ഏറ്റിറക്കങ്ങൾ ഉണ്ടെങ്കിലും 2026 അവസാനത്തോടെ വില കൂടുതൽ ഉയരുമെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍.

ജെ.പി. മോർഗൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 6300 ഡോളർ വരെ (ഇന്ത്യയിൽ 10 ഗ്രാമിന് 1.8 ലക്ഷം മുതൽ 2 ലക്ഷം വരെ) വരെ വില എത്താമെന്നാണ് കണക്കാക്കുന്നത്. ഗോൾഡ്മാൻ സാക്സ് ഔൺസിന് 5400 ഡോളവർ വരെ (ഗ്രാമിന് 17000-ന് മുകളിൽ) വില പ്രതീക്ഷിക്കുന്നു. മറ്റ് ബാങ്കുകളും 5000 മുതൽ 6300 ഡോളർ വരെ ഔൺസിന് പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുകയും യുദ്ധസാഹചര്യം നീണ്ടുനിൽക്കുകയും ചെയ്താൽ, ഇന്ത്യൻ വിപണിയിൽ 10 ഗ്രാമിന് 1.7 ലക്ഷം മുതൽ 2 ലക്ഷം വരെ എത്താനുള്ള സാധ്യതയും വിദൂരമല്ല.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ


 

ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ്പിന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. എം. ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് S9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്. അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച S9 ലോജിസ്റ്റിക് ആപ്പ് പ്ലേസ്റ്റോർ ആൻഡ് ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് S9 കസ്റ്റമർ ആപ് ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോൾ 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്. കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നീ സംസ്ഥാനങ്ങളിലാണ് ഓഫീസ് പ്രവർത്തനം നടക്കുന്നത്.

വലിയൊരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു. തിരികെ പോകുന്ന ഈ ട്രക്കുകൾ S9 ആപ്പ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം. 20ലേറെ പ്രമുഖ കമ്പനിക ളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ്പ് എന്ന് സിബി കൂട്ടിച്ചേർത്തു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

 


വാഷിംങ്ടൺ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.

ഇറാൻ ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്ന് നേരത്തെ റഷ്യയും അന്താരാഷ്ട്ര ആണവ ഏജൻസിയും അറിയിച്ചിരുന്നു. എന്നാൽ ഇറാൻ ആണവ പദ്ധതിക്കരികിലാണെന്നും ഇത് യുഎസിനടക്കം ഭീഷണിയാണെന്നും അതിനാലാണ് ആക്രമിച്ചതെന്നുമായിരുന്നു ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ന്യായീകരണം.

അതേസമയം ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവർത്തിച്ചിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് ജോ കെന്റ് രാജി വെച്ചത്. ഇറാൻ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്സിൽ കുറിച്ചിരുന്നു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും


 
കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യസഹോദരനെ കള്ളനാക്കാന്‍ വ്യാജ സ്വർണ്ണ മോഷണപരാതി; ഒടുവിൽ വിരലടയാളം കുടുക്കി

ഭാര്യസഹോദരനെ കള്ളനാക്കാന്‍ വ്യാജ സ്വർണ്ണ മോഷണപരാതി; ഒടുവിൽ വിരലടയാളം കുടുക്കി


 
വിഴിഞ്ഞം: സ്വന്തം വീട്ടിൽ കവർച്ച നടന്നുവെന്ന് വരുത്തിത്തീർത്ത് ഭാര്യാസഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബതർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി. ജനൽ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാൾ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ജനൽ കമ്പികൾ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി. ഇതോടെ മനോജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. വിരലടയാളം പരിശോധിച്ചതോടെയാണ് മനോജ് പിടിയിലായത്.

മനോജും ഭാര്യാസഹോദരനും ഒരേ വീട്ടിലാണ് താമസം. ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. സ്വർണ്ണം താൻ തന്നെ പണയം വെച്ചതാണെന്നും, കവർച്ച നടന്നുവെന്ന് വരുത്തി ഭാര്യാസഹോദരനെ കേസിൽ കുടുക്കാനുമാണ് താൻ പദ്ധതിയിട്ടതെന്നും മനോജ് പോലീസിനോട് സമ്മതിച്ചു. ജനൽ കമ്പി മുറിക്കുന്നതിനിടെ മനോജിന്റെ കയ്യിലുണ്ടായ പരിക്ക് കേസ് തെളിയിക്കുന്നതിൽ നിർണ്ണായകമായി. കുറ്റം സമ്മതിച്ച പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍; വില 10.49 ലക്ഷം രൂപ മുതല്‍

പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍; വില 10.49 ലക്ഷം രൂപ മുതല്‍


 
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു. റെനോ ഗ്രൂപ്പിന്‍റെ അത്യാധുനിക മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (ആര്‍ജിഎംപി) നിര്‍മ്മിച്ച പുതിയ റെനോ ഡസ്റ്റര്‍ കരുത്തുറ്റ നിര്‍മ്മാണശൈലിക്കും ഇന്ധനക്ഷമതയ്ക്കും ഭാവിയിലെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കും മുന്‍ഗണന നല്‍കിയാണ് വികസിപ്പിച്ചിരിക്കുന്നത്.

റെനോയുടെ പുതിയ ആർജിഎംപി പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ ഡസ്റ്റർ നിർമിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്. 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.

എൻജിനും പ്രകടനവും

രണ്ട് ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ് ആദ്യത്തേത്. ഇത് 100 എച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്. 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനാണ് രണ്ടാമത്തേത്. കൂടുതൽ കരുത്തുള്ള ഈ എൻജിൻ 163 എച്ച്പി പവറും 280 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്.

കൂടാതെ, 2026 ദീപാവലിയോടെ ഒരു 1.8 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പതിപ്പും റെനോ പുറത്തിറക്കും. ഇത് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 160 എച്ച്പി കരുത്ത് നൽകുന്ന ഒന്നായിരിക്കും. സൺസെറ്റ് റെഡ്, പേൾ വൈറ്റ്, റിവർ ബ്ലൂ തുടങ്ങി ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്. ടർബോ-പെട്രോൾ വേരിയന്റുകളുടെ ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കും.

പുറംമോടി

ഇന്ത്യൻ വിപണിക്കായി പ്രത്യേകം ചില മാറ്റങ്ങളോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഐബ്രോ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകൾ എന്നിവ മുൻവശത്തെ ആകർഷകമാക്കുന്നു. മുൻവശത്തെ ഗ്രില്ലിൽ റെനോ ലോഗോയ്ക്ക് പകരം വലിയ അക്ഷരങ്ങളിൽ 'DUSTER' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 212 എംഎം ഗ്രൗണ്ട് ക്ലിയറൻസും 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഇതിന് കരുത്തുറ്റ രൂപം നൽകുന്നു.

അകത്തളവും ഫീച്ചറുകളും

ഡാഷ്‌ബോർഡിൽ വലിയ രണ്ട് സ്ക്രീനുകളാണുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 518 ലിറ്ററാണ് ഇതിന്റെ ബൂട്ട് സ്പേസ്.

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും റെനോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്. ഇന്ത്യയിൽ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്ന ആദ്യ റെനോ മോഡലാണിത്. 7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റിയും റെനോ ഉറപ്പുനൽകുന്നു.

ഓതെന്‍റിക്, ഇവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. വിപണിയില്‍ ടര്‍ബോ ടിസിഇ 160 പതിപ്പിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോള്‍ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്. ആര്‍-പാസ് പ്രീ-ബുക്കിങ് പ്രോഗ്രാമിലൂടെ മാര്‍ച്ച് 31നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക