Friday, 20 March 2026

ഇനിമുതൽ ബിരിയാണിയും അൽഫാമും കഴിക്കുന്നവരുടെ പോക്കറ്റ് കീറും, 1200 ഹോട്ടലുകൾ പൂട്ടി

ഇനിമുതൽ ബിരിയാണിയും അൽഫാമും കഴിക്കുന്നവരുടെ പോക്കറ്റ് കീറും, 1200 ഹോട്ടലുകൾ പൂട്ടി



ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിഭവങ്ങൾക്ക് വില കൂട്ടി ഹോട്ടലുകൾ. 10-20 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയത്. ജില്ലയിൽ ചെറുതും വലുതുമായ 1200ഓളം ഹോട്ടലുകളാണ് ഇതുവരെ പൂട്ടിയത്. ശേഷിക്കുന്ന ഹോട്ടലുകൾ പൂർണമായും വിറകടുപ്പിൽ പ്രവർത്തിക്കുന്നതാണ്. നിലവിൽ ചായ, കാപ്പി, ചെറുകടികൾ എന്നിവയ്ക്ക് വില കൂട്ടിയിട്ടില്ല. ബിരിയാണി, അൽഫാം, ചിക്കൻ, ബീഫ്, മട്ടൺ വിഭവങ്ങൾ തുടങ്ങിയവയ്ക്കാണ് വില കൂട്ടിയത്. ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നതാണ് കാരണമായി ഹോട്ടലുടമകൾ പറയുന്നത്.

കടകളുടെ വ്യത്യാസമനുസരിച്ച് വിലയിൽ മാറ്റം വരും. പല കടകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂർണമായും നിറുത്തി. ചില കടകളിൽ ഊണ് ലഭിക്കുന്നുണ്ടെങ്കിലും വലിയ തിരക്കാണ്. പ്രതിസന്ധി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും അടച്ച കടകൾക്കൊന്നും ഇതുവരെയും വാണിജ്യ സിലിണ്ടർ കിട്ടിത്തുടങ്ങിയിട്ടില്ല.

പാചകവാതകം ക്ഷാമം പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടയടച്ച് പ്രതിഷേധിക്കും. ഹോട്ടലുകള അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് മുന്നോടിയായി ഇന്ന് എറണാകുളം പനമ്പള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തും

 പ്രതിസന്ധി മറികടക്കണമെങ്കിൽ വില കൂട്ടാതെ പറ്റില്ലെന്നായതോടെയാണ് പല ഹോട്ടലുകളിലും ബിരിയാണി അടക്കമുള്ളവയ്ക്ക് വില കൂട്ടിത്തുടങ്ങിയത്

 2000ത്തോളം ഹോട്ടലുകളാണ് ജില്ലയിൽ അകെയുള്ളത് അതിൽ പകുതിയിലധികവും അടച്ചു കഴിഞ്ഞതായി കെ.എച്ച്.ലർ.എ ഭാരവാഹികൾ

 ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണ്. പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം

ഇതുവരെ അടച്ചത് 1200 ഹോട്ടലുകൾ

വിഭവങ്ങളുടെ നിരക്ക്

ബിരിയാണി- 140-160, 160-200

ഊണ്- 60-100, 100-120

ബീഫ് കറി- 80-120, 120-140

ചിക്കൻ കറി- 80, 120

പ്രതിസന്ധി രൂക്ഷമായതിനാലാണ് വില കൂട്ടേണ്ട സാഹചര്യം വന്നത്. ഹോട്ടലുകൾ അടയ്ക്കുന്നത് ടൂറിസം മേഖലയെ അടക്കം ബാധിക്കും. പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം
ആർ. നവാസ്, പ്രസിഡന്റ് കെ.എച്ച്.ആർ.എ ആലപ്പുഴ സൗത്ത് യൂണിറ്റ് 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ


 
ഡൽഹി: രാജ്യത്ത് എൽപിജി വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഇതുവരെയും ഉറപ്പുവരുത്താൻ പെട്രോളിയം മന്ത്രാലയത്തിന് ആയിട്ടില്ല. സിലിണ്ടറുകൾ കിട്ടാതായതോടെ അടച്ചുപൂട്ടിയ 40 ശതമാനത്തിൽ അധികം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ ആകാതെ തുടരുകയാണ്.

ഹോർമുസ് കടലിടുക്കുവഴി കൂടുതൽ കപ്പലുകൾ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കുവഴി കൂടുതൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ മോദി ആവശ്യപ്പെട്ടു.

എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കും

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കും




രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധിയില്‍ നേരിയ ആശ്വാസമെന്ന് സൂചന. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ എല്‍പിജി ബുക്കിംഗ് പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കരിഞ്ചന്തയില്‍ വില്പന തടയുന്നതിനായി കര്‍ശന നടപടികളുമായി മുന്നോട്ടു നീങ്ങുന്നുണ്ട്. വരുംദിവസങ്ങളില്‍ ലഭ്യത വര്‍ധിക്കുമെന്നും അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് രാജ്യത്ത് എല്‍പിജി ലഭ്യതയില്‍ കുറവു വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മൂസ് കടലിടുക്ക് വഴി ഒന്നിലേറെ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വന്നിരുന്നു. എല്‍പിജി ലഭ്യത ഉറപ്പുവരുത്തുന്നതിനായി എണ്ണക്കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കേരളത്തില്‍ പ്രതിസന്ധി തുടരുന്നു
കേരളത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വര്‍ധിക്കാത്തത് ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ടലുകള്‍ വിറക് അടുപ്പിലേക്ക് മാറിയത് പ്രതിസന്ധി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിറക് വില്പന വര്‍ധിക്കാനും പ്രതിസന്ധി കാരണമായി.

പാചകവാതക പ്രതിസന്ധിയുടെ മറവില്‍ സംസ്ഥാനത്ത് കരിഞ്ചന്ത വില്‍പ്പന വ്യാപകമാണ്. ഇന്നലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയില്‍ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 7 സിലിണ്ടറുകളുമാണ് പിടികൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വില്‍പ്പന കണ്ടെത്തിയാല്‍ കേസെടുക്കാനുമാണ് തീരുമാനം.

എണ്ണവില കുതിക്കുന്നു
അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നത് ക്രൂഡ്ഓയില്‍ വിലയെ മുന്നോട്ടു നയിക്കുന്നുണ്ട്. ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഒരുഘട്ടത്തില്‍ 120 ഡോളര്‍ വരെയെത്തിയെങ്കിലും പിന്നീട് അല്പം താഴ്ന്നു. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളില്‍ ഇറാന്‍ കൂടുതല്‍ ആക്രമണം നടത്തിയാല്‍ വില വീണ്ടും ഉയര്‍ന്നേക്കും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7ാം തിയതി മുതൽ 9ാം തിയതി വരെ; 48 മണിക്കൂർ മദ്യത്തിന് സമ്പൂ‍ർണ നിരോധനം

7ാം തിയതി മുതൽ 9ാം തിയതി വരെ; 48 മണിക്കൂർ മദ്യത്തിന് സമ്പൂ‍ർണ നിരോധനം


 
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ സമയം പ്രഖ്യാപിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപ്പന നിരോധിക്കും . ഏപ്രിൽ 7ാം തിയതി വൈകിട്ട് 7 മുതൽ ഏപ്രിൽ 9ാം തിയതി വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണമായും നിരോധിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിനായാണ് നടപടി. വോട്ടെണ്ണൽ ദിനമായ മെയ് 4നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് പൂർണ നിരോധനമായിരിക്കും ഈ ദിവസവും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

അതെസമയം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിവിധ പാർട്ടികൾ സജീവമാക്കിയിരിക്കുകയാണ്. എൽഡിഎഫ് മാത്രമാണ് ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് ചില പ്രധാനപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇതിനകം പരിഹാരം കണ്ടതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം അധികം വൈകില്ലെന്നാണ് കരുതുന്നത്.

പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ, കടകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥലങ്ങളിൽ മദ്യം വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ നിരോധിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരമാണ്. ഈ നിയമം ലംഘിക്കുന്നവർ‌ക്ക് ആറ് മാസം വരെ തടവും 2,000 രൂപ വരെ പിഴയും ലഭിക്കാം.

തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് മദ്യവിൽപ്പന അവസാനിപ്പിക്കും. 'നിശ്ശബ്ദ' സമയമായാണ് (പ്രീ-ഇലക്ഷൻ സൈലൻസ്) ഈ 48 മണിക്കൂറിനെ കണക്കാക്കുന്നത്. ഈ സമയത്ത് പ്രചാരണവുമായി ബന്ധപ്പെട്ടതോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ ആയ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതാണ്. പൗരന്മാർ, മാധ്യപ്രവർത്തകർ, സോഷ്യൽ മീഡിയ, രാഷ്ട്രീയക്കാർ തുടങ്ങിയ ആരെയും ഈ സമയത്ത് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വോട്ടുചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള സമയം പൗരന്മാർക്ക് നൽകുകയാണ് ഇതുവഴി ചെയ്യുന്നത്. പ്രചാരണങ്ങളുടെ സ്വാധീനത്തിൽ നിന്ന് വിട്ടുനിൽക്കാനും സമാധാനപരമായി തീരുമാനം എടുക്കാനും ഈ ഇടവേള സഹായിക്കുന്നു

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (ആർപി ആക്ട്) 126, 126എ, 135സി വകുപ്പുകൾ പ്രകാരമാണ് നിശ്ശബ്ദ കാലയളവിലെ ചട്ടങൾ രൂപീകരിച്ചിരിക്കുന്നത്. പൊതുയോഗങ്ങൾ നടത്തുക, പ്രസംഗങ്ങൾ നടത്തുക തുടങ്ങിയവയ്ക്ക് ഈ സമയത്ത് അനുവാദമില്ല. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന യാതൊന്നും നടക്കാൻ പാടുള്ളതല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നിശ്ശബ്ദ കാലയളവിൽ നിരോധനമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിജ്ഞാപനങ്ങളിലൂടെയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്ത്രീ പ്രവേശനം: 'ആചാരങ്ങളിൽ സർക്കാർ ഏകപക്ഷീയമായ നിലപാട് അടിച്ചേല്‍പ്പിക്കില്ല, കൂടുതല്‍ ചര്‍ച്ചകള്‍ വേണം'- മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശനം: 'ആചാരങ്ങളിൽ സർക്കാർ ഏകപക്ഷീയമായ നിലപാട് അടിച്ചേല്‍പ്പിക്കില്ല, കൂടുതല്‍ ചര്‍ച്ചകള്‍ വേണം'- മുഖ്യമന്ത്രി


 
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്‍റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി.

ആചാരങ്ങളിൽ ഏകപക്ഷീയമായ തീരുമാനമില്ല

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം. അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താൻ സാധിക്കൂ,' മുഖ്യമന്ത്രി പറഞ്ഞു. കോടതിയായാലും ഇത്തരത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ എന്നാണ് സർക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കും,' അദ്ദേഹം വ്യക്തമാക്കി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; നിയമവുമായി കുവൈറ്റ്

എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; നിയമവുമായി കുവൈറ്റ്


 
കുവൈറ്റില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.

സഹകരണ സംഘങ്ങള്‍ക്ക് പുറമെ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴി മാത്രമേ ഇനി എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കാന്‍ അനുവാദമുള്ളു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറികളിലും കര്‍ശന നിരിക്ഷണവും ഉണ്ടാകും. വിദ്യാലയങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന അനുവദിക്കില്ല. മാധ്യമങ്ങള്‍ വഴിയോ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ എനര്‍ജി ഡ്രിങ്കുകളുടെ പരസ്യം നല്‍കുന്നതിനും നിരോധനമുണ്ട്. ഓരോ ബോട്ടിലിലും വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

എനര്‍ജി ഗ്രിങ്കിന്റെ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ട്. 250 മില്ലി ലിറ്ററില്‍ 80 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്കാണ് നിയന്ത്രണം ബാധകം. ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ ഒരു വ്യക്തി ഒരു ദിവസം രണ്ട് കാനിലധികം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമം രാജ്യത്ത് ശക്തമായി നടപ്പാലാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ശക്തമായ നടപടി നേരിടേണ്ടി വകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ഇത്തരം സ്ഥാപനങ്ങളെ കാത്തിരിക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുത്തന്‍ നാണയം, പുത്തന്‍ ചരിത്രം, സ്വര്‍ണ്ണച്ചിരിയോടെ ഡോണള്‍ഡ് ട്രംപ്

പുത്തന്‍ നാണയം, പുത്തന്‍ ചരിത്രം, സ്വര്‍ണ്ണച്ചിരിയോടെ ഡോണള്‍ഡ് ട്രംപ്


 
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ എത്തുന്നു. 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പുറത്തിറക്കുന്ന നാണയത്തിന്റെ അന്തിമ രൂപകല്‍പ്പനയ്ക്ക് ഫെഡറല്‍ ആര്‍ട്സ് കമ്മീഷന്‍ പച്ചക്കൊടി കാട്ടി. ഇന്നലെ നടന്ന യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്.

മാഗ കരുത്ത്

ട്രംപ് തന്നെ നേരിട്ട് തിരഞ്ഞെടുത്ത 'മാഗ' (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) അനുകൂലികളായ അംഗങ്ങള്‍ ഉള്‍പ്പെട്ട യുഎസ് കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്സ് സമിതിയാണ് നാണയത്തിന് അംഗീകാരം നല്‍കിയത്. യാതൊരുവിധ എതിര്‍പ്പുകളുമില്ലാതെ ഏകകണ്ഠമായാണ് വോട്ടെടുപ്പ് നടന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെയും ആശയങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് 'മാഗ' പ്രവര്‍ത്തകര്‍.

യുഎസ് കമ്മീഷന്‍ ഓഫ് ഫൈന്‍ ആര്‍ട്സ് അഥവാ നാണയങ്ങളുടെയും മറ്റും രൂപകല്‍പ്പന തീരുമാനിക്കുന്ന സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ട്രംപ് തന്നെയാണ്. സ്വാഭാവികമായും അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നവരെയാണ് അവിടെ നിയമിച്ചത്. ട്രംപിന്റെ ചിത്രം നാണയത്തില്‍ വരണമെന്ന കാര്യത്തില്‍ ഈ സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.സമിതിയിലെ എല്ലാവരും ഒരേപോലെ സമ്മതിച്ചതുകൊണ്ട് (ഏകകണ്ഠമായി) ട്രംപിന്റെ മുഖമുള്ള സ്വര്‍ണ്ണ നാണയം പുറത്തിറക്കാനുള്ള തീരുമാനം വളരെ എളുപ്പത്തില്‍ പാസായി.

ചുരുക്കത്തില്‍, ട്രംപിനെ സ്‌നേഹിക്കുന്നവര്‍ തന്നെ തീരുമാനമെടുക്കുന്ന സ്ഥാനത്ത് ഇരുന്നതുകൊണ്ട് തടസ്സങ്ങളൊന്നുമില്ലാതെ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു എന്നാണ് ഇതിനര്‍ത്ഥം. നാണയങ്ങളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കാന്‍ യുഎസ് മിന്റിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എങ്കിലും, നാണയത്തിന്റെ വലിപ്പം, വിപണിയിലെ മൂല്യം എന്നിവയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക