Tuesday, 24 March 2026

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ

ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ


 
തിരുവനന്തപുരം: ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണക്കേസിൽ അറസ്റ്റിലായി. ജയിലിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തെ തുടർന്നാണ് യുവാവ് വീണ്ടും മോഷണത്തിനിറങ്ങിയത്. തിരുവനന്തപുരം കോവളം സ്വദേശിയായ ദിലീപ് ഖാനാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

തിരികെ ജയിലിലേക്ക് പോകുന്നതിന് കോവളം മേഖലയിലെ രണ്ടിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പിന്നീട് കോവളം സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലയിൽ‌ 21-ലധികം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളതെന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹാർബർ റോഡിലെ ഒരു സൂപ്പർ മാർക്കറ്റിൽ കയറി 40,000 രൂപയും 50,000 രൂപയുടെ മൊബൈൽ ഫോണും ഇയാൾ കവർന്നു. പിന്നീട് കോവളത്തുള്ള കോഴിക്കടയിൽ നിന്ന് 4,000 രൂപയും 8,000 രൂപ വിലയുള്ള മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിലാണ് ദിലീപാണ് മോഷ്ടാവെന്ന് വ്യക്തമായത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവം: അറസ്റ്റിലായ വിദേശികളുടെ യൂട്യൂബ് ചാനൽ പരിശോധിച്ചുവരുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്

നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവം: അറസ്റ്റിലായ വിദേശികളുടെ യൂട്യൂബ് ചാനൽ പരിശോധിച്ചുവരുന്നു; ദുരൂഹതയില്ലെന്ന് പൊലീസ്


 
കൊച്ചി: കൊച്ചിയിൽ നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വിദേശികൾ ഡ്രോണിൽ ചിത്രീകരിച്ച സംഭവത്തിൽ ദുരൂഹത ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. അമേരിക്കൻ പൗരന്മാരായ കാറ്റി മിഷെൽ ഫെൽപ്സ്, ക്രിസ്റ്റഫർ എന്നിവരാണ് രണ്ട് ദിവസം മുൻപ് ഫോർട്ട്‌ കൊച്ചിയിൽ പിടിയിലായത്. നാവികസേന കേന്ദ്രമായ ദ്രോണാചാര്യ, കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സ് എന്നിവയുടെ ദൃശ്യം ചിത്രീകരിച്ചതിനാണ് കേസ് എടുത്തത്. തങ്ങൾ യൂട്യൂബ്യേഴ്‌സ് ആണെന്ന് വിദേശികൾ ചോദ്യം ചെയ്യലിൽ അറിയിച്ചിരുന്നു. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇക്കാര്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചുവരികയാണ്


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോഗിക്കുന്നത് തടയണം

മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോഗിക്കുന്നത് തടയണം


 
ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ശബ്ദവും ചിത്രവും സംഭാഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തന്റെ സമ്മതമില്ലാതെ നടത്തുന്ന വാണിജ്യപരമായ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് മോഹൻലാലിന്റെ പ്രധാന ആവശ്യം. വ്യക്തിത്വത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യസിലിണ്ടർ വിതരണം ആരംഭിക്കാനായില്ല

വാണിജ്യസിലിണ്ടർ വിതരണം ആരംഭിക്കാനായില്ല



 

കൊച്ചി സംസ്ഥാനത്ത് ഹോട്ടലുകൾക്ക് ഉൾപ്പെടെ വാണിജ്യ സിലിണ്ടർ വിതരണം ചെയ്യാമെന്ന് കമ്പനികൾ ഉറപ്പ് നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കാത്തതിനാൽ വിതരണം ആരംഭിച്ചിട്ടില്ല; ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. കേന്ദ്രം 20% വിഹിതം കൂടി പുനഃസ്ഥാപിച്ചിട്ടും സംസ്ഥാനം നടപടി വൈകിക്കുന്നതിനെതിരെ ഇത് വിവേചനമാണെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ ആരോപിച്ചു. അതേസമയം, സംസ്ഥാനത്തെ അവശ്യ മേഖലകൾക്ക് വിതരണം ചെയ്യുന്ന വാണിജ്യ എൽപിജി വിഹിതം പുനർനിർണയിക്കാൻ പദ്ധതിയുണ്ട്, കൂടാതെ കേന്ദ്ര നിർദേശങ്ങൾ സംസ്ഥാന ഉത്തരവിന് കാത്തുനിൽക്കാതെ നടപ്പാക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർക്ക് അധികാരം നൽകുന്നതും പരിഗണനയിലാണ്. കേന്ദ്രം സംസ്ഥാനങ്ങളുടെ വാണിജ്യ എൽപിജി വിഹിതം 20% കൂടി വർധിപ്പിച്ചതോടെ ആകെ വിഹിതം 40% ആയി, പൈപ്പ്‍ഡ് നാച്യുറൽ ഗ്യാസ് പദ്ധതിയിലൂടെ 10% കൂടി ലഭിക്കാനുണ്ട്. നിലവിൽ ആശുപത്രി, ആരോഗ്യ കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്ക് പഴയതുപോലെ തന്നെ പാചകവാതകം ലഭിക്കുമ്പോൾ, പുതുതായി കൂട്ടിയ 20% ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾക്കും നൽകണമെന്നാണ് കേന്ദ്ര നിർദേശം. ഇപ്പോൾ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും 10% എൽപിജി മാത്രമാണ് ലഭിക്കുന്നത്, സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ 753 ടൺ ഗാർഹികേതര എൽപിജിയിൽ പുതിയ തീരുമാനപ്രകാരം പകുതി മാത്രമേ ലഭ്യമാകുന്നുള്ളൂ.



















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു സാംസൻ്റെ വിജയത്തിൽ 82 ജീവനക്കാർക്ക് 3500 രൂപ നൽകി കട്ട ഫാന്‍;പാമ്പാടിയിലെ കടയുടമയെ കാണാൻ സഞ്ജുവെത്തി

സഞ്ജു സാംസൻ്റെ വിജയത്തിൽ 82 ജീവനക്കാർക്ക് 3500 രൂപ നൽകി കട്ട ഫാന്‍;പാമ്പാടിയിലെ കടയുടമയെ കാണാൻ സഞ്ജുവെത്തി


 
കോട്ടയം: ട്വൻ്റി 20 ലോകകപ്പിൽ സഞ്ജു സാംസൺ നേടിയ വിജയം ജീവനക്കാർക്കൊപ്പം ആഘോഷിച്ച പാമ്പാടിയിലെ വസ്ത്രവ്യാപാരി നിതിൻ ബാബുവിനെ കാണാൻ സഞ്ജുവെത്തി. നിതിന്‍റെ കൊച്ചിയിലെ വീട്ടിലാണ് ക്രിക്കറ്റ് താരമെത്തിയത്. സഞ്ജു സാംസൺ കളിയിൽ മികവ് പുലർത്തിയപ്പോൾ പാമ്പാടി ഫിയ ഗാർമെന്‍റ്സ് ഉടമ നിതിൻ ബാബു തന്‍റെ കടയിലെ 82 തൊഴിലാളികൾക്ക് 3500 രൂപ വീതം നൽകി സന്തോഷം പങ്കുവച്ചിരുന്നു. ഇതോടെയാണ് നിതിൻ ബാബുവിന്‍റെ ക്രിക്കറ്റ് ആവേശം പുറംലോകം അറിയുന്നത്. വീട്ടിലെത്തിയ സഞ്ജു വീട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചശേഷമാണ് മടങ്ങിയത്. സഞ്ജു നേരിട്ടു വീട്ടിലെത്തിയത് മറക്കാനാകാത്ത സന്തോഷമാണ് നൽകിയതെന്ന് നിതിനും കുടുംബവും പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ സിലിണ്ടർ 10 കിലോ ആക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ സിലിണ്ടർ 10 കിലോ ആക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം



ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണം തടസ്സപ്പെടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. നിലവിൽ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 10 കിലോഗ്രാം ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾ പദ്ധതിയിടുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ വികസനങ്ങളെക്കുറിച്ചുള്ള അന്തർ-മന്ത്രാലയ യോഗത്തിന് ശേഷം സംസാരിക്കവെ, പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഈ കിംവദന്തികൾ നിഷേധിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കായുള്ള 14.2 കിലോ സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോർട്ടുകൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്നും അത്തരം പ്രചരണങ്ങളിൽ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും അവർ വിശദമാക്കി. വിതരണം സ്ഥിരപ്പെടുത്തുന്നതിലും നിയമവിരുദ്ധ വ്യാപാരം തടയുന്നതിലുമാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു.

എൽപിജി ബുക്കിംഗിലെ പരിഭ്രാന്തി കുറഞ്ഞിട്ടുണ്ടെന്നും വിതരണം നിലവിൽ സാധാരണ നിലയിലാണെന്നും സുജാത ശർമ്മ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഏകദേശം 3.5 ലക്ഷം പുതിയ പിഎൻജി (Piped Natural Gas) കണക്ഷനുകൾ നൽകാനായത് ഊർജ്ജ വിതരണ ശൃംഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂയോർക്കിൽ എയർ കാനഡ വിമാനം ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു

ന്യൂയോർക്കിൽ എയർ കാനഡ വിമാനം ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു


 
ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. മോൺട്രിയലിൽ നിന്ന് 72 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ CRJ-900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ മുൻഭാഗം (കോക്ക്പിറ്റ്) പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മറ്റൊരു വിമാനത്തിലെ അടിയന്തര സാഹചര്യം നേരിടാൻ എത്തിയ ഫയർ ട്രക്കുമായാണ് വിമാനം കൂട്ടിയിടിച്ചത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 നൽകുന്ന വിവരമനുസരിച്ച്, വിമാനം റൺവേയിൽ ഇറങ്ങിയ ഉടനെ അവിടെയുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ടാക്സിവേയിലൂടെ മണിക്കൂറിൽ 24 മൈൽ വേഗതയിൽ നീങ്ങുകയായിരുന്ന എയർ കാനഡ വിമാനത്തിന് മുന്നിലേക്ക് ഫയർ ട്രക്ക് അപ്രതീക്ഷിതമായി എത്തിയതാണ് ദുരന്തത്തിന് കാരണമായത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക