Tuesday, 24 March 2026

പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം


 
കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവ​ഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തിൽ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയവിവാഹത്തിന് പിന്നാലെ പക; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അറസ്റ്റിൽ

പ്രണയവിവാഹത്തിന് പിന്നാലെ പക; വരനെ കെട്ടിയിട്ടു, നഗ്നനാക്കി റോഡിലൂടെ നടത്തി; ഭാര്യാപിതാവടക്കം അറസ്റ്റിൽ


 
മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചത് ഇഷ്ടപ്പെടാത്തത് മൂലം വരനെ പരസ്യമായി അപമാനിച്ച് പെൺകുട്ടിയുടെ കുടുംബം. വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു.

നാസിക് ജില്ലയിലെ ഭുസാവലിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചതിനാണ് വരനെ മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. 15 അംഗ സംഘമാണ് ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും. മാർച്ച് 18നാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് സ്വന്തം നിലയ്ക്കാണ് ഇവർ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഭുസാവൽ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരാണ് പിന്നീട് വീട്ടുകാരെ കാര്യം അറിയിച്ചത്. പിന്നാലെ യുവാവിന്റെ ബന്ധുവീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാർ പിന്തുടരുകയും അക്രമിക്കുകയുമായിരുന്നു. 15 അംഗ സംഘം പിന്തുടർന്ന ശേഷമാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അറസ്റ്റിലായ അഞ്ചുപേരെയും കോടതി കസ്റ്റഡിയിൽ വിട്ടു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം; പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിപ്പിക്കും

വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം; പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിപ്പിക്കും


 
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ പുതിയ നീക്കവുമായി കേന്ദ്രം. വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഓരോ സംസ്ഥാനത്തും നിലവിലുള്ള പാര്‍ലമെന്റ് സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുവാനാണ് കേന്ദ്ര നീക്കം.

ഇത് പ്രാബല്യത്തില്‍ വന്നാല്‍ ലോക്സഭയില്‍ ഇനി 816 സീറ്റുകള്‍ ഉണ്ടാകും. 273 സീറ്റുകള്‍ വനിതാ എംപിമാര്‍ക്ക് സംവരണം ചെയ്തും. കേരളത്തില്‍ 30 ലോക്‌സഭാ സീറ്റുകളുണ്ടാകും. നിയമസഭാ സീറ്റുകള്‍ 210 ആകും. പുതിയ സെന്‍സസിനും അതിര്‍ത്തി നിര്‍ണയത്തിന് ശേഷമാകും വനിതാ സംവരണ ബില്ല് പ്രാബല്യത്തില്‍ വരുന്നത്.

ബില്‍ ഭേദഗതി ചെയ്താല്‍ ലോക്‌സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വര്‍ധിക്കും. ബില്ലില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ശിവസേന ഉദ്ദവ് വിഭാഗം, എന്‍ സി പി ശരദ് പവാര്‍ വിഭാഗം, ബി ജെ ഡി അടക്കമുള്ള പാര്‍ട്ടികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്.

കോണ്‍ഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. കേന്ദ്ര നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ചാല്‍ ബില്ല് പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 March 2026

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ

സന്തോഷ് പുളിക്കൻ ഇത്തവണയും നിയമസഭ തെരെഞ്ഞെടുപ്പിൽ


പാലാ :പാലായിലെ ഓട്ടോ ഡ്രൈവർ  സന്തോഷ് പുളിക്കന് തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഹരം  മാത്രമല്ല ;നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധം കൂടിയാണ് .ഇത്തവണയും സന്തോഷ് പുളിക്കലുണ്ട് നിയമസഭാ  തെരെഞ്ഞെടുപ്പ് മത്സരത്തിന്.കെട്ടി വയ്ക്കാനുള്ള പണമൊക്കെ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം  സ്വരൂ കൂട്ടിയാണ് നൽകുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലുള്ള പ്രചാരണ ശൈലിയാണ് സന്തോഷ് പുളിക്കന്റെയും  .ഇതിനകം തന്നെ തന്റെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയ സന്തോഷത്തിലാണ് സന്തോഷ്  പുളിക്കൻ.ലോകസഭാ തിരെഞ്ഞെടുപ്പിൽ വയനാട്ടിൽ പോയി പ്രിയങ്ക ഗാന്ധിക്കെതിരെയും മത്സരിച്ച പാരമ്പര്യമുണ്ട് സന്തോഷിനു സ്വതന്ത്രരിൽ വച്ച് ഏറ്റവും കൂടുതൽ വോട്ടും സന്തോഷ് പുളിക്കല് ലഭിച്ചു .

വയനാട്ടിൽ മത്സരിച്ചപ്പോൾ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റാനും സഹായിച്ചു.നിലവിലുള്ള അഴിമതിയും സ്വജന പക്ഷ പത്തോടുമുള്ള പ്രതിഷേധം എന്ന നിലയിലാണ് താൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ;യാതന അനുഭവിക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച്  പൊതു സമൂഹത്തിൽ ശ്രദ്ധ പതിപ്പിക്കാനുമാണ് ഞാൻ ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സന്തോഷ് പുളിക്കൻ പറയുന്നു .


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സിലിണ്ടറുകൾ പത്ത് കിലോ ആക്കില്ല, രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്’; പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

‘സിലിണ്ടറുകൾ പത്ത് കിലോ ആക്കില്ല, രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്’; പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം


 
രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ 3.5 ലക്ഷം പുതിയ PNG കണക്ഷൻ ആക്ടിവേറ്റ് ആയെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. LPG വിതരണത്തിൽ ഇപ്പോഴും ആശങ്ക തുടരുന്നു. എന്നാല് സ്റ്റോക്ക് തീരുന്ന അവസ്ഥ ഇല്ലെന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സർക്കാരുകളുടെ കൈവശം ഉണ്ട്. പൊതുമേഖലാ ഹോട്ടലുകളെയും കാൻ്റീനുകളെയും വിഹിതത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികൾക്ക് അഞ്ച് കിലോ FTL വിതരണ വിഹിതത്തിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. 20 സംസ്ഥാനങ്ങൾക്കാണ് ഇതുവരെ വാണിജ്യ എൽപിജി വിഹിതം അനുവദിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകൾ പത്ത് കിലോ ആക്കാൻ ആലോചനയെന്ന റിപ്പോർട്ട്. വെറും ഊഹാപോഹങ്ങൾ എന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.

അഭ്യൂഹങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല എന്ന് ജോയിൻ്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുത്. രണ്ട് LPG ടാങ്കറുകൾ കൂടി ഹോർമുസ് കടക്കുന്നു. 92000 മെട്രിക് ടൺ LPG രണ്ട് ടാങ്കറുകളിലായി ഉണ്ട്. ഹോർമുസ് കടക്കുന്ന നടപടി ആരംഭിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ വിശദീകരിക്കുമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

സീറ്റ് മാറുന്നതിനെ ചൊല്ലി തർക്കം, ഇന്ത്യക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു


 
ന്യൂഡൽഹി: സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇന്ത്യൻ പൗരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സഹോദരന് കൂടി ഇരിക്കുന്നതിന് വേണ്ടി സീറ്റ് ഒഴിഞ്ഞുനൽകണമെന്നായിരുന്നു ആവശ്യം. അമേരിക്കയിൽ താമസിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പറായ സരൻ ഷൺമുഖനാണ് തന്റെ ദുരനുഭവത്തെ കുറിച്ച് എക്സിൽ പങ്കുവച്ചത്.

സീറ്റ് മാറാൻ കഴിയില്ലെന്ന് സരൻ ഉറപ്പിച്ചുപറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടായി. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡറുമായി സംസാരിക്കുകയും സരനോട് പറഞ്ഞത് പോലെ അദ്ദേഹത്തോടും ഇയാൾ സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവാവിനെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇന്ത്യക്കാരനെ വീണ്ടും അകത്തേക്ക് കടക്കാൻ അനുവദിച്ചു. എന്നാൽ തന്റെ അടുത്തെത്തിയ യുവാവ് തന്നെ നോക്കുക പോലും ചെയ്യാതെ അറിയാത്ത ഭാവത്തിൽ ഇരുന്നെന്നും സരൻ എക്സിൽ കുറിച്ചു.

യുവാവ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യക്കാരൻ സീറ്റ് ആവശ്യപ്പെട്ട് ബഹളംവച്ചത്. ഈ വിഷയം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മുൻകൂട്ടിസീറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പങ്കുവക്കുന്നത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന


 
ലാഹോർ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഹൈ ഒക്ടേൻ ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടി. ഒരു ലിറ്ററിന് 100 പാകിസ്ഥാനി രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില ഒറ്റയടിക്ക് 200 രൂപ വർദ്ധിച്ച് 300 പാകിസ്ഥാനി രൂപയായി. 200 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായത്. ആഡംബര കാറുകളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടാനുള്ള തീരുമാനത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി. ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. അതേസമയം ഈ വിലവർധന പൊതുഗതാഗത ടിക്കറ്റ് നിരക്കുകളെയോ വിമാനയാത്രാ ചെലവുകളെയോ ബാധിക്കില്ലെന്നാണ് പാകിസ്ഥാൻ സർക്കാർ വിശദമാക്കുന്നത്. 

നിയമമന്ത്രി അസം നസീർ തരാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.നേരത്തെ മാർച്ച് 6നും സർക്കാർ പെട്രോൾ, ഡീസൽ വില ലിറ്ററിന് 55 രൂപ വീതം വർധിപ്പിച്ചിരുന്നു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്നതാണ് ഇതിന് കാരണമായി സർക്കാർ പറഞ്ഞത്. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർക്കൊപ്പമാണ് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അന്ന് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വില അനുസരിച്ച് പെട്രോളിന് ലിറ്ററിന് 321.17 രൂപയാകും. പഴയ വില 266.17 രൂപയായിരുന്നു. ഡീസൽ വില 280.86 രൂപയിൽ നിന്ന് 335.86 രൂപയായും ഉയരും. 

നേരത്തെ മാർച്ച് 10ന് വിമാന ഇന്ധന വില വർധിച്ചതിനെ തുടർന്ന് പാകിസ്താനി എയർലൈനുകൾ ടിക്കറ്റ് നിരക്കുകൾ കൂട്ടിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 2800 രൂപ മുതൽ 5000 രൂപ വരെയാണ് വർധനയുണ്ടായത്. കറാച്ചിയിൽ നിന്ന് ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈ വർധന ബാധകമാണ്. അന്താരാഷ്ട്ര ടിക്കറ്റുകളിൽ ഇതിലും വലിയ വർധനവാണുണ്ടായത്. 10000 രൂപ മുതൽ 28000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് കൂടിയത്. ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് പ്രത്യേകമായി 15000 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക