Saturday, 28 March 2026

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍


 
കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം അടിച്ചമര്‍ത്തിയതിൽ നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ. കാർക്കി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേപ്പാള്‍ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിഞ്ജ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെ പി ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു. നേപ്പാളിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെൻസി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പാനൽ രൂപീകരിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കെ പി ശർമ്മ ഒലിയും രമേശ് ലേഖയ്ക്കും പരമാവധി 10 വർഷം വരെ തടവ് ശിക്ഷ നൽകാൻ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്ക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാ​ഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർ‌ക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. ‍സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാ‍ർ ആരോപിക്കുന്നത്. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 27 March 2026

അജി മർക്കോസ് നൽകിയ പരാതിയിലുള്ള കെട്ടിടം പൊളിച്ചു നീക്കി

അജി മർക്കോസ് നൽകിയ പരാതിയിലുള്ള കെട്ടിടം പൊളിച്ചു നീക്കി

 

പാലാ :തന്റെ സമരം പാതി വിജയം കണ്ടെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പാലാ നഗരസഭാ ആഫീസിനു മുൻപിൽ ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ 51 കാരൻ അജി മാർക്കോസ്.അജി മാർക്കോസ് അന്ന് പറഞ്ഞ കാര്യങ്ങളിൽ പകുതി വിജയം കണ്ടു.വിവാദ കെട്ടിടം ഇന്നലെ പൊളിച്ചു നീക്കുകയുണ്ടായി .

രാത്രിയുടെ മറവിലാണ് പൊളിച്ചു മാറ്റിയത് പ്രശ്നം തീർന്നില്ല എന്ന്  അജി മാർക്കോസ് പറയുന്നു .പി ഡബ്ലിയൂ ഡി യുടെ സ്ഥലം കയ്യേറിയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പിന്തുണയോടെ കയ്യേറ്റം നടത്തിയത്.സ്ഥലത്തിന്റെ അടിത്തറ പൊളിച്ചു നീക്കി .സ്ഥലം ജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നു കൊടുക്കും വരെ തന്റെ സമരം തുടരുമെന്നാണ് അജി മാർക്കോസ് അഭിപ്രായപ്പെട്ടത് .

തനിക്കു പേറ്റന്റുള്ള മൊബൈൽ പാർക്ക് എന്ന പേര്  അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട അജി മർക്കോസ് വിവാദമായ കടയുടെ ഉടമയുമായി  കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചതാണെന്നും എന്നാൽ അത് തർക്കത്തിലേക്ക് നീങ്ങുക ആയിരുന്നെന്നും പറഞ്ഞു . ഇതിനെതിരെ നഗരസഭയിൽ പരാതിപ്പെട്ടപ്പോഴാണ് ഈ കെട്ടിടം പി ഡബ്ലിയൂഡി പുറമ്പോക്കാണെന്നു മനസിലായത് .നഗരസഭയിൽ നിന്നും നടപടികൾ വരാൻ താമസിച്ചപ്പോഴാണ് നഗരസഭയ്ക്കു  മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു അജിസമരം നടത്തിയത്.

 മുൻസിപ്പിൽ അധികൃതർ  പൊളിച്ചു മാറ്റാൻ  നിർദ്ദേശം നൽകി, വിവാദ കെട്ടിടത്തിന്മേൽ പരാതി വരികയും പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ  ഉടമയ്ക്ക് മൂന്നുപ്രാവശ്യം നോട്ടീസ് നൽകി അതിന്റെ നടപടി ക്രമങ്ങൾ എടുക്കുവാനുള്ള കാലതാമസം വന്നിരുന്നു .

എന്നാൽ പാതി പൊളിച്ചു നീക്കിയ ഇവിടെ മറ്റൊരു കൈയ്യേറ്റത്തിനായി കാത്തിരിക്കയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും .സ്ഥലം നിരപ്പാക്കി ജനങ്ങൾക്ക്‌ സഞ്ചരിക്കാൻ നൽകുന്നത് വരെ തന്റെ സമരം തുടരുമെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച ആചരിച്ചു

വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച ആചരിച്ചു


 വാഗമൺ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ചയായ ഇന്ന് (മാർച്ച് 27) വാഗമൺ കുരിശുമലയിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വാരത്തിന് മുന്നോടിയായി കർത്താവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തിയത്.

രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു. വിശ്വാസികൾ വലിയ മരക്കുരിശുകൾ ഏന്തി പ്രാർത്ഥനാപൂർവ്വം മലമുകളിലേക്ക് നീങ്ങി.

കുരിശിന്റെ വഴിക്ക് ശേഷം രാവിലെ 10.30-ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.

തിരുകർമ്മങ്ങളിൽ പങ്കെടുത്ത വിശ്വാസികൾക്കായി മലമുകളിൽ നേർച്ചക്കഞ്ഞി വിതരണവും ക്രമീകരിച്ചിരുന്നു.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തി. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു. വരും ദിവസങ്ങളിലും ദുഃഖവെള്ളി, പുതുഞായർ തിരുനാൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകൾ തുടരും.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ  ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു.

നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു.

 

അരുവിത്തുറ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ച അരുവിത്തുറ വല്യച്ചൻ മലയിൽ  ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. കർത്താവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ച് മലകയറി പ്രാർത്ഥിക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നിന്നും മലമുകളിലേക്ക് ഒഴുകിയെത്തിയത്. പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ അനുസ്മരിച്ചുകൊണ്ട് ഓരോ കേന്ദ്രങ്ങളിലും  പ്രത്യേക പ്രാർത്ഥനകളും നടന്നു. വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തീർത്ഥാടകരും പ്രാർത്ഥനാനിർഭരമായ ഈ യാത്രയിൽ പങ്കുചേർന്നു.

മലമുകളിലെ വലിയ കുരിശിന് ചുവട്ടിൽ നടന്ന സമാപന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ആക്രമണം

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ആക്രമണം


 
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റിലെ ഷുവൈഖ് തുറമുത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. സൗദി, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി വിവിധ രാജ്യങ്ങള്‍ക്കെതിരെയും ഇന്നും ഇറാന്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ ഇരുപത്തിയെട്ടാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍.

കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുത്തിന് നേരെ തുടര്‍ച്ചയായി ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡോണിന്റെ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീ പിടുത്തത്തില്‍ കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും നാശനഷ്ടമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്ത് ഉഗ്രസ്‌ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റിയാദിനെ ലക്ഷ്യമാക്കി എത്തിയ മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ സേന വ്യക്തമാക്കി. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സമീപത്ത് വീണെങ്കിലും ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ഇറാന്റെ ആക്രമണമുണ്ടായി.

കുവൈറ്റിനെ ലക്ഷ്യമാക്കിയും ഇറാന്‍ ഇന്നും ഡ്രോണുകളും മിസൈലുകളും അയച്ചു. ബഹ്‌റൈന് നേരയും തുടര്‍ച്ചയായ ആക്രമണം ശ്രമങ്ങള്‍ ഉണ്ടായി. ഇറാന്റെ ആക്രമണങ്ങളെ അതി ശക്തമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിരോധിക്കുന്നത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും കുറഞ്ഞു എന്നത് ആശ്വാസമാണ്. എങ്കിലും കനത്ത ജാഗ്രതയില്‍ തന്നെയാണ് ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും


 
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പതിനാലുകാരൻ പീഡിപ്പിക്കപ്പെട്ടത്. 14കാരന്റെ സഹോദരിക്ക് കുട്ടികള്‍ ഉണ്ടാകാത്ത പ്രശ്നം മനസിലാക്കിയാണ് സൈനുൽ ആബിദീൻ ഒപ്പം കൂടിയത്. മന്ത്രവാദത്തിലൂടെ സൈനുൽ ആബിദീൻ പ്രശ്നപരിഹാരം ഉറപ്പു നൽകി. പിന്നാലെ മന്ത്രവാദത്തിന് ശേഷം തിരികെ പോകുമ്പോൾ പതിനാലുകാരനെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 2025 ജനുവരിയിൽ വിധി പറയാൻ ഇരുന്ന കേസായിരുന്നു ഇത്. പ്രതി ഒളിവിൽ പോയതിനെ തുടർന്നാണ് നീണ്ടത്. മംഗലാപുരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ

എടയാർ തീപിടുത്തം; 30 ലക്ഷം നഷ്ടപരിഹാരം ലഭിക്കാതെ തൊഴിലാളിയയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നാട്ടുകാർ


 
കൊച്ചി എടയാർ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ. മരിച്ച തൊഴിലാളി ശത്രുഘ്ജ്ഞന്റെ മൃതദേഹം സംസ്കരിക്കുന്നത് വൈകുകയാണ്. കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി കുടുംബവുമായി ചർച്ച നടത്തി. കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകാൻ ജില്ലാ കളക്ടർ ഉത്തരവ് ഇട്ടിരുന്നു.ഓയിൽ കമ്പനിയ്ക്ക് ആണ് നിർദേശം നൽകിയത്. കുട്ടികളുടെ പഠന ചിലവ് ഏറ്റെടുക്കണം, ഭാര്യക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകണമെന്നും നിർദേശമുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു എടയാറിലെ കരിയോയിൽ സംസ്കരണ യൂണിറ്റിൽ അപകടം ഉണ്ടായത്. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കിയതിന് നേരത്തെ മാലിന്യ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയ സ്ഥാപനത്തിലാണ് അപകടമുണ്ടായത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക