Friday, 27 March 2026

ഗൾഫിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈറ്റിലെ ഷുവൈഖ് തുറമുഖത്തിന് നേരെ ആക്രമണം

SHARE


 
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റിലെ ഷുവൈഖ് തുറമുത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. സൗദി, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങി വിവിധ രാജ്യങ്ങള്‍ക്കെതിരെയും ഇന്നും ഇറാന്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ ഇരുപത്തിയെട്ടാം ദിവസവും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍.

കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുത്തിന് നേരെ തുടര്‍ച്ചയായി ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡോണിന്റെ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീ പിടുത്തത്തില്‍ കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും നാശനഷ്ടമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രദേശത്ത് ഉഗ്രസ്‌ഫോടന ശബ്ദത്തിന് പിന്നാലെ തീയും പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. റിയാദിനെ ലക്ഷ്യമാക്കി എത്തിയ മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ സേന വ്യക്തമാക്കി. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സമീപത്ത് വീണെങ്കിലും ആര്‍ക്കും ആളപായം ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ഇറാന്റെ ആക്രമണമുണ്ടായി.

കുവൈറ്റിനെ ലക്ഷ്യമാക്കിയും ഇറാന്‍ ഇന്നും ഡ്രോണുകളും മിസൈലുകളും അയച്ചു. ബഹ്‌റൈന് നേരയും തുടര്‍ച്ചയായ ആക്രമണം ശ്രമങ്ങള്‍ ഉണ്ടായി. ഇറാന്റെ ആക്രമണങ്ങളെ അതി ശക്തമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിരോധിക്കുന്നത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും കുറഞ്ഞു എന്നത് ആശ്വാസമാണ്. എങ്കിലും കനത്ത ജാഗ്രതയില്‍ തന്നെയാണ് ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.