Monday, 13 April 2026

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്

മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്






മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്ന മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് മത്സരത്തിൽ ഗോൾഡൻ ക്ലോവ് ഫൈവ് സ്റ്റാർ റേറ്റിങ് നേടി കോട്ടയം ചങ്ങനാശ്ശേരിയിലെ അച്ചായൻസ് ഹെറിറ്റേജ് റസ്റ്ററന്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഫുഡ് ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ വീർ സാങ്‍‍വി പുരസ്ക്കാരം സമ്മാനിച്ചു. മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മുഖ്യ പ്രോയോജകർ മേളം സീനിയർ സെയിൽസ് മാനേജർ ദീപേഷ് വാര്യർ എന്നിവരുടെ സാനിധ്യത്തിലാണ് പുരസ്ക്കാരം നൽകിയത്. കോട്ടയം കുമരകം കെടിഡിസി വാട്ടർസ്കേപ്സ് റിസോർട്ടിലാണ് ഗോൾഡൻ ക്ലോവ് പുരസ്കാര ചടങ്ങുകൾ നടന്നത്. മനോരമ ഓൺലൈൻ ഗോൾഡന്‍ ക്ലോവ് അവാർഡിന്റെ മുഖ്യ പ്രായോജകർ മേളം മസാലയും സഹപ്രായോജകർ കേരഫെഡുമാണ്.

ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് ബൈപാസ് റോഡിൽ സ്ഥിതി ചെയ്യുന്ന അച്ചായൻസ് ഹെറിറ്റേജ് റെസ്റ്റോറന്റ്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ, അറബിക്, കൂടാതെ തനത് കേരള വിഭവങ്ങളുടെയും ഒരു മികച്ച കലവറയാണ്. മനോഹരമായ അന്തരീക്ഷവും വിശാലമായ സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലുകൾക്കും സുഹൃത്തുക്കൾക്കൊപ്പമുള്ള വിരുന്നുകൾക്കും ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. വിശാലമായ പാർക്കിങ് സൗകര്യവും അവിടെ എത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. ആലപ്പുഴയിലും തൊടുപുഴയിലും ഇവർക്ക് മറ്റ് ശാഖകളുണ്ട്.

ഗ്രിൽഡ് ചിക്കൻ മുതൽ ക്രിസ്പി അപ്പം, സ്വാദിഷ്ടമായ ബിരിയാണി, സ്വാദിഷ്ടമായ സാൻഡ്‌വിച്ചുകൾ തുടങ്ങി രുചിയൂറുന്ന വിവിധ ഭക്ഷണങ്ങൾ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടിച്ച്‌പൊളിച്ച് ജീവിക്കണം: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കോളേജ് വിദ്യാർത്ഥികൾ

അടിച്ച്‌പൊളിച്ച് ജീവിക്കണം: സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കോളേജ് വിദ്യാർത്ഥികൾ


 
ബെംഗളുരു: ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥികൾ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തി സഹപാഠിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം.

ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിൽ പഠിക്കുന്ന ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം കാറിൽ കയറ്റി യുവാവിനെ പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിക്കുകയാണ് ഉണ്ടായത്. തുടർന്ന് യുവാവിനെ വിട്ടുനൽകണമെങ്കിൽ അമ്പതിനായിരം രൂപ നൽകണമെന്ന് അയാളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ആദ്യം സുഹൃത്തുക്കൾ പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്‌തെങ്കിൽ സംശയം തോന്നിയതിനാൽ പൊലീസിൽ വിവരം അറിയിച്ചു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയും യുവാവിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

പ്രതികളുടെ പക്കൽ നിന്നും മെറ്റൽ കളിത്തോക്ക്, കത്തി എന്നിവ പൊലീസ് കണ്ടെടുത്തു. ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളാണ് ഈ സംഘമെന്നും ഇവർ നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു

ഇടുക്കിയില്‍ 15 വയസുകാരനോട് പിതാവിന്റെ ക്രൂരത; മദ്യലഹരിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചു




ഇടുക്കി ഉടുമ്പന്നൂരില്‍ 15 വയസുള്ള മകനോട് പിതാവിന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ഉടമ്പന്നൂര്‍ സ്വദേശി നജീബിനെ കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ഭാര്യ ചോദ്യം ചെയ്തതോടെ അക്രമാസക്തനായി. 15 വയസുള്ള മകന്‍ അന്‍ഷാദിനെ കസേര കൊണ്ടും വടികൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. ഭാര്യക്ക് നേരെയും ആക്രമണ ശ്രമം ഉണ്ടായി. മര്‍ദ്ദനമേറ്റ അന്‍ഷാദ് വീട്ടില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരിമണ്ണൂര്‍ പൊലീസ് നജീബിനെ കസ്റ്റഡിയിലെടുത്തു. ശരീരത്ത് ഗുരുതരമായി പരുക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ തുടരുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവ്; നില ഗുരുതരം


 
കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യുടെ ജനനായകൻ ഓൺലൈനിൽ ചോർത്തിയ 6 പേർ അറസ്റ്റിൽ, 300 ലിങ്കുകൾ ഡിലീറ്റ് ചെയ്തു

വിജയ്‌യുടെ ജനനായകൻ ഓൺലൈനിൽ ചോർത്തിയ 6 പേർ അറസ്റ്റിൽ, 300 ലിങ്കുകൾ ഡിലീറ്റ് ചെയ്തു



ചെന്നൈ : വിജയ് ചിത്രം ജനനായകൻ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. തമിഴ്നാട് സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറ് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ച 300 ഓളം ലിങ്കുകൾ ഡിലീറ്റ് ചെയ്തു.

ജനനായകൻ സിനിമയുടെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോർന്ന രംഗങ്ങൾ ഏതെങ്കിലും ഡിജിറ്റൽ മാധ്യമത്തിൽ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്താൽ നടപടിയെടുക്കുമെന്ന് നിർമാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള രംഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു. സിനിമയുടെ ആദ്യ 5 മിനിറ്റ് കണ്ടന്റാണ് . പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ചിത്രം ഡൗൺലോഡ് ചെയ്തുവെന്നാണ് വിവരം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്



ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ വിമർശനം.

ഇറാനിലെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തെ പോപ്പ് ലിയോ അപലപിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ, യുദ്ധത്തിന് പിന്നിലെ സർവ്വശക്തിയെന്ന മിഥ്യാധാരണയെ പോപ്പ് വിമർശിക്കുകയും സമാധാനത്തിനായി നേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സ്വയം ആരാധിക്കുന്നതും പണത്തോടുള്ള ആർത്തിയും അധികാര പ്രകടനവും യുദ്ധവും അവസാനിപ്പിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ഇറാന്റെ ആണവ അഭിലാഷങ്ങളെ പോപ്പ് പിന്തുണയ്ക്കുന്നുവെന്നും വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്നതോ, അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിനെ എതിർക്കുന്നതോ ആയ ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനിസ്വേല വൻതോതിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നുവെന്നും അവിടുത്തെ ജയിലുകൾ ശൂന്യമാക്കി കൊലപാതകികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും അമേരിക്കയിലേക്ക് അയക്കുന്നുവെന്നും ട്രംപ് തന്റെ കുറിപ്പിൽ കുറ്റപ്പെടുത്തി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം

ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധം: നോയിഡയില്‍ സംഘര്‍ഷം



ന്യൂ ഡല്‍ഹി : ഡൽഹിക്കടുത്ത് നോയിഡയില്‍ സംഘര്‍ഷം. ശമ്പള വർദ്ധന ആവശ്യപ്പെട്ട് വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനങ്ങള്‍ നശിപ്പിക്കുകയും ഒരു വാഹനത്തിന് തീയിടുകയും കെട്ടിടം അടിച്ച് തകര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ സംഘര്‍ഷത്തിനിടെ കല്ലെറിഞ്ഞതായും ഇത് വ്യവസായിക മേഖലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയതായും അധിക്യതര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു .

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം വ്യാവസായിക യൂണിറ്റുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആഴ്ചതോറുമുള്ള അവധി ഉറപ്പാക്കണമെന്നും ആ ദിവസം ആരെയെങ്കിലും ജോലിക്ക് നിര്‍ബന്ധിച്ചാല്‍ ഇരട്ടി വേതനം നല്‍കണമെന്നും ഫാക്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ഓവര്‍ടൈമിന് ഇരട്ടി വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധികള്‍, ജോലിസ്ഥല സുരക്ഷ' എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡിഎം ഓണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നവംബര്‍ 30 ന് മുമ്പ് തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് നല്‍കുമെന്നും പീഡന പരാതികള്‍ പരിഗണിക്കുന്നതിനായി ഒരു വനിതയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിരക്ഷയും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കുന്നുണ്ടെന്നും ഫാക്ടറികള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.

ശാന്തത പാലിക്കണമെന്നും സമാധാനാന്തരീക്ഷം തകർക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റ് തൊഴിലാളികളോട് ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും ജില്ല മജിസ്ട്രേറ്റ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

കുറഞ്ഞ മിനിമം കൂലിക്കെതിരെ നേയിഡ വ്യാവസായിക മേഖലയിലെ ഫാക്ടറി തൊഴിലാളികൾ നടത്തിയ രണ്ട് ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷങ്ങൾ ഉണ്ടായത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക