Monday, 13 April 2026

കേരളത്തിൽ ഇന്നും ചൂട് തന്നെ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ചൂട് തന്നെ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്


 
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്നു. ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഓറഞ്ച്അലർട്ട്: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,പാലക്കാട്

യെല്ലോ അലർട്ട് : എറണാകുളം,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്, വയനാട്













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസിലെ തെറ്റായ നീക്കങ്ങൾ അമേരിക്കയെ മരണച്ചുഴിയിൽ പെടുത്തുമെന്ന് ഇറാൻ; ഹോർമുസ് ഉപരോധിക്കാൻ യു എസ് സൈന്യം

ഹോർമുസിലെ തെറ്റായ നീക്കങ്ങൾ അമേരിക്കയെ മരണച്ചുഴിയിൽ പെടുത്തുമെന്ന് ഇറാൻ; ഹോർമുസ് ഉപരോധിക്കാൻ യു എസ് സൈന്യം


 
ടെഹ്റാൻ: ഹോർ‌മുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ വെല്ലുവിളിച്ച് ഇറാൻ. അമേരിക്കയുടെ ഭീഷണിക്കെതിരെ പാകിസ്താനിൽ ചർച്ചയ്ക്ക് നേതൃത്വം കൊടുത്ത പാർലമെൻ്റ് സ്പീക്കർ മുഹമ്മ​ദ് ബാ​ഗർ ​ഗാലിബാഫും ഐആർജിസിയും രം​ഗത്ത് വന്നിട്ടുണ്ട്. ഹോർമുസ് ഉപരോധിക്കാനുള്ള നീക്കം ഇറാനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ​ഗാലിബാഫ് വ്യക്തമാക്കുന്നത്. ഒരു ഭീഷണിക്ക് മുന്നിലും ഇറാൻ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പും ഗാലിബാഫ് നൽകിയിട്ടുണ്ട്. പാകിസ്താനിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹോർമുസ് ഉപരോധിക്കാനുള്ള ട്രംപിൻ്റെ നീക്കം.

ഒരു പടികൂടി കടന്ന് അമേരിക്കയ്ക്ക് ശക്തമായ താക്കീതാണ് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ് കോർപ്സ് നൽകിയിരിക്കുന്നത്. തന്ത്രപ്രധാനമായ ജലപാതയിലെ തെറ്റായ നീക്കങ്ങൾ ശത്രുവിനെ മരണച്ചുഴിയിൽ പെടുത്തുമെന്നായിരുന്നു ഐആർജിസിയുടെ മുന്നറിയിപ്പ്. ഹോർമുസ് വഴി വരുന്ന സൈനിക കപ്പലുകളെ ദാക്ഷിണ്യമില്ലാതെ നേരിടുമെന്ന മുന്നറിയിപ്പ് ഐആർജിസി ആവർത്തിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകൾ ഉൾപ്പെടെയുള്ള സിവിലിയൻ കപ്പലുകൾ ഹോർമുസ് വഴി കടത്തിവിടുമെന്നും ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച മുതൽ ഹോർമുസിനെ ഉപരോധിക്കുന്നത് ആരംഭിക്കുമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഹോർമുസ് വഴി പുറത്തേയ്ക്കും തിരിച്ച് ഇറാനിലേയ്ക്കും വരുന്ന കപ്പലുകളെ ഉപരോധിക്കുമെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ സൈന്യം ഇറാനെ അവസാനിപ്പിച്ചെന്ന പ്രസ്താവനയുമായി അമേരിക്ക രം​ഗത്ത് വന്നിട്ടുണ്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട താൽപ്പര്യങ്ങൾ അവസാനിപ്പിക്കാൻ ഇസ്ലാമാബാദിലെ ചർച്ചയിൽ ഇറാൻ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോർമുസ് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവിപണിയിൽ വില ഉയർന്നു. ഇതിനിടെ ഹോർമുസ് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കം രാഷ്ട്രീയവും സൈനികവുമായുള്ള അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് ഉപരോധിക്കുന്നതിനിടെ അമേരിക്കൻ സൈനിക കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ അത് അമേരിക്കയിൽ പ്രതിഷേധത്തിന് വഴിതെളിച്ചേക്കാം. നിലവിൽ ഇറാനുമായുള്ള യുദ്ധത്തെ എതിർക്കുന്ന വലിയൊരു വിഭാ​ഗം അമേരിക്കയിലുണ്ട്. ഇത് ട്രംപിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉപരോധം ആ​ഗോള ഊർജ്ജ വിതരണത്തെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ



തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തു. ഇന്ന് നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതാണ് പരീക്ഷ നടത്തുന്നതിന് പ്രതിസന്ധിയാകുന്നത്. എസ്എസ്എല്‍സിക്ക് ഓണം, ക്രിസ്മസ് മോഡല്‍ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്ത് ഫലം തീരുമാനിക്കും. പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ക്ക് പ്രകാരമാകും പ്ലസ് ടു ഫലപ്രഖ്യാപനം. തീരുമാനം വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

നേരത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകള്‍ ആണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലും സംഘര്‍ഷം തുടരുന്നതാണ് ഗള്‍ഫിലെ വിദ്യാഭ്യാസരംഗത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ അമേരിക്ക വിട്ടുനല്‍കും: റിപ്പോര്‍ട്ട്

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ അമേരിക്ക വിട്ടുനല്‍കും: റിപ്പോര്‍ട്ട്



ദുബൈ: മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്‍. ഖത്തറിലും മറ്റ് വിദേശ സ്ഥലങ്ങളിലുമായി അമേരിക്ക മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ തയ്യാറായെന്നാണ് ഇറാന്റെ വൃത്തങ്ങളെ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്താനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയ്ക്കിടയിലാണ് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ട്.

എന്നാല്‍ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന നിബന്ധന മുന്നോട്ട് വെച്ചാണ് ഇറാന്‍ ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്ക് പോയത്.

ലബനനിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സ്വത്തുക്കള്‍ വിട്ടുനല്‍കുക എന്നീ നിബന്ധനകളായിരുന്നു ഇറാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഈ നിബന്ധനകള്‍ പാലിക്കാതെ ചര്‍ച്ചകള്‍ക്ക് തങ്ങളുടെ പ്രതിനിധി സംഘം പുറപ്പെടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് പറഞ്ഞിരുന്നു.

അതേസമയം ഇറാന്റെ ഈ മുന്നറിയിപ്പില്‍ രൂക്ഷമായ ഭാഷയിലായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചത്. തങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ജെ ഡി വാന്‍സ് പ്രതികരിച്ചത്. നിലവില്‍ വിവിധ രാജ്യങ്ങളിലായി 120 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന്റെ മരവിപ്പിച്ച ആസ്തി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച


 
100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി കെട്ടിപ്പടുക്കുക എന്നത് സംരംഭകരുടെ വലിയ സ്വപ്നമാണ്. എന്നാല്‍ ആ കമ്പനിയെ സുതാര്യമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. വളര്‍ച്ചയേക്കാള്‍ കൂടുതല്‍ സുതാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി.ആര്‍. ഷെട്ടിയുടെ കഥ. പ്രതാപകാലത്ത് 1000 കോടി ഡോളറിലധികം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഷെട്ടി കെട്ടിപ്പടുത്തത്

എന്നാല്‍ ബിസിനസിന്റെ ഔന്നത്യത്തില്‍ തകരുകയും, കമ്പനി വെറും 74 രൂപയ്ക്ക് (1 ഡോളര്‍) വില്‍ക്കപ്പെടുകയും ചെയ്തു. ഇതൊരു അതിശയോക്തിയോ കെട്ടുകഥയോ അല്ല; കോടതി വിധികളും മരവിപ്പിക്കപ്പെട്ട ആസ്തികളും അടങ്ങുന്ന ഒരു യഥാര്‍ഥ കോര്‍പറേറ്റ് പരാജയമാണ്. പുതുതലമുറ സംരംഭകര്‍ക്ക് പ്രായോഗിക പാഠപുസ്തകമാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച. എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ഇതില്‍നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം

ആദ്യകാല ജീവിതവും വളര്‍ച്ചയും

1942ല്‍ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ബി.ആര്‍. ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് മണിപ്പാലില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, മെച്ചപ്പെട്ട അവസരങ്ങള്‍ തേടി 1973ല്‍ അദ്ദേഹം ഇന്ത്യ വിട്ടു. അന്ന് വളര്‍ന്നുവരുന്ന രാജ്യമായിരുന്ന യുഎഇയിലേക്കാണ് അദ്ദേഹം പോയത്. യുഎഇയില്‍ എത്തിയ ഷെട്ടി ആദ്യം ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിട്ടാണ് ജോലി ചെയ്തത്. വാസ്തവത്തില്‍, ആ രാജ്യത്തെ ആദ്യ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അദ്ദേഹമായിരുന്നു.

1975ല്‍ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു ആ ക്ലിനിക്കിലെ ഏക ഡോക്ടര്‍. ജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയം. കാലക്രമേണ, എന്‍എംസി യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അത് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി മാറി.

ബിസിനസ് വളർച്ച

ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്. 2003ല്‍ അബുദാബിയില്‍ നിയോഫാര്‍മ എന്ന മരുന്ന് നിര്‍മാണ യൂണിറ്റ് തുടങ്ങി. 2014ല്‍ അന്താരാഷ്ട്ര ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലക്‌സ് അദ്ദേഹം സ്വന്തമാക്കി. ഈ ബ്രാന്‍ഡുകളെല്ലാം 'ഫിനാബ്ലര്‍' എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാണ് അദ്ദേഹം നിയന്ത്രിച്ചിരുന്നത്. 2012ല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎഇ ആരോഗ്യ സംരക്ഷണ കമ്പനിയായി എന്‍എംസി ഹെല്‍ത്ത് മാറി.

തുടക്കത്തില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം പിന്നീട് 10 ബില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഷെട്ടിയുടെ വ്യക്തിഗത ആസ്തി 3.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഉടമയായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഇതൊരു വലിയ വിജയഗാഥയായിരുന്നു.

തകര്‍ച്ചയുടെ തുടക്കം

2019 ഡിസംബറിലാണ് തകര്‍ച്ചയുടെ തുടക്കം. അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്‍എംസി ഹെല്‍ത്ത് തങ്ങളുടെ പക്കലുള്ള പണം പെരുപ്പിച്ചു കാട്ടുകയും നിക്ഷേപകരില്‍നിന്ന് കടബാധ്യതകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. 2020ന്റെ തുടക്കത്തോടെ, മുമ്പ് വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുള്ളതായി എന്‍എംസി ഹെല്‍ത്ത് സമ്മതിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു

ഇറാനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിച്ചിട്ടില്ല, ഇനിയും പലതും ചെയ്യാനുണ്ട്: നെതന്യാഹു


 
ടെൽ അവീവ്: പാകിസ്ഥാനിൽ നടന്ന യുഎസ് ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങൾ തങ്ങൾക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് - സിറിയ - യെമൻ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേർന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാൻ ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണ്. ഇറാൻ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിച്ചതോടെ 20 മണിക്കൂറോളം നേരം നീണ്ടുനിന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞു.

ഹോർമൂസ് കടലിടുക്ക്, ആണവ പദ്ധതി എന്നിവയാണ് പ്രധാന ചർച്ചാവിഷയമായത്. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയെങ്കിലും ഇറാൻ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും നിരവധി വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും എന്നാൽ രണ്ടുമൂന്ന് പ്രധാന വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതിനാൽ ഒരു കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മൈൽ ബാഗ്ഹായി പറഞ്ഞു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയം നിരസിച്ചു; ഉത്തര്‍പ്രദേശില്‍ മകള്‍ക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, 21കാരി കൊല്ലപ്പെട്ടു

പ്രണയം നിരസിച്ചു; ഉത്തര്‍പ്രദേശില്‍ മകള്‍ക്കും അമ്മയ്ക്കും നേരെ ആസിഡ് ആക്രമണം, 21കാരി കൊല്ലപ്പെട്ടു


 
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ 23കാരിയായ കാജള്‍ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാംകൊല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മൊര്‍വാന്‍ എന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച കാജള്‍ മരിക്കുകയായിരുന്നു

കാജളിന്റെ സഹോദരന്‍ അഭിഷേക് യാദവ് രാംകൊള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിയില്‍ ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും കാജള്‍ അത് നിരസിക്കുകയായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അഡീഷണല്‍ സൂപ്രണ്ട് സിദ്ധാര്‍ത്ഥ് വര്‍മ പറഞ്ഞു. ഇതില്‍ പകമൂത്താണ് കാജളിന് നേരെ ആക്രമണം നടത്തിയത്. ജനലില്‍ കൂടി വീടിന്റെ മകള്‍ ഭാഗത്ത് കയറി വീടിനുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക