Tuesday, 21 April 2026

യുഎഇ നിവാസികൾക്ക് ആശ്വാസം; ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ച് എമിറേറ്റ്സ് എന്‍ബിഡി

യുഎഇ നിവാസികൾക്ക് ആശ്വാസം; ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ച് എമിറേറ്റ്സ് എന്‍ബിഡി



യുഎഇയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എമിറേറ്റ്സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച ഇളവുകള്‍ വിപുലീകരിച്ചു. ബാങ്ക് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം 100 ദിര്‍ഹത്തിന്റെ ലോണ്‍ മാറ്റിവയ്ക്കല്‍ ഫീസ് ജൂണ്‍ 30 വരെ പൂര്‍ണമായും ഒഴിവാക്കി. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്ക് പൂജ്യം ശതമാനം പലിശയും അനുവദിച്ചു. കൂടാതെ, ജൂണ്‍ 15 വരെ സീറോ പെര്‍സെന്റേജ് ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളില്‍ പ്രോസസ്സിംഗ് ഫീസും ഈടാക്കില്ല.

യുഎഇയിലും ജിസിസി രാജ്യങ്ങളിലും സൗജന്യമായി പണം പിന്‍വലിക്കാനും കേടുപാടുകള്‍ സംഭവിച്ച ഡെബിറ്റ് കാര്‍ഡുകള്‍ സൗജന്യമായി മാറ്റിവാങ്ങാനും ജൂണ്‍ 30 വരെ അവസരമുണ്ടാകും. ദുബായ് ഭരണകൂടം ബിസിനസ് മേഖലയ്ക്കായി പ്രഖ്യാപിച്ച ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ പിന്തുണാ പദ്ധതിക്ക് പിന്നാലെയാണ് ബാങ്കിന്റെ തീരുമാനം. പ്രാദേശികമായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഇളവുകള്‍ ദീര്‍ഘിപ്പിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്



ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍.

സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു

സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു


 
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.

35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെന്‍ഷന് അപേക്ഷിക്കാം. അതിനാല്‍ തന്നെ ഗുണഭോക്താക്കള്‍ ഇനിയും കൂടും. മലപ്പുറം ജില്ലയിലാണ് അപേക്ഷകര്‍ കൂടുതല്‍. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം. ഇവരില്‍ 2.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.91 അപേക്ഷകരാണ് ജില്ലയിലുള്ളത്. 1.69 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകര്‍. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.

ബാക്കി അപേക്ഷകള്‍ പരിശോധനയിലാണ്. 35നും 60നും ഇടയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ അംഗങ്ങളായ സ്ത്രീകള്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. സംസ്ഥാനത്തുനിന്ന് താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താലോ റേഷന്‍കാര്‍ഡ് മാറിയാലോ പെന്‍ഷന്‍ കിട്ടില്ല. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയാല്‍ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുകയും ചെയ്യും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും;വെടിനിര്‍ത്തലവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും;വെടിനിര്‍ത്തലവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം



തെഹ്‌റാന്‍: അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കാതെ ഇറാന്‍. വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇറാന്റെ ഈ നിലപാട്. അതേ സമയം ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ഇസ്ലാമാബാദിലെത്തും.

ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതിലുള്ള അതൃപ്തിയാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്. കപ്പല്‍ പിടിച്ചെടുത്തതിലും ഹോര്‍മൂസിലെ യുഎസ് ഇടപെടലിലും ഇറാന് കടുത്ത അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ അനുനയ ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ നടക്കുന്നുണ്ട്.

അതേ സമയം ഇറാനുമായുള്ള യുദ്ധത്തില്‍ താന്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും തന്റെ സ്വന്തം സാമൂഹ്യമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ

ഇറാൻ-US രണ്ടാംഘട്ട ചർച്ച; വാൻസും സംഘവും പാകിസ്താനിലേക്ക് പുറപ്പെട്ടെന്ന് ട്രംപ്, നിലപാട് വ്യക്തമാക്കാതെ ഇറാൻ




വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചയ്ക്ക് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും സംഘവും ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നാളെ നടക്കാനിരിക്കുന്ന സമാധാന ച‍ർച്ചയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രതിനിധികൾ ഉടൻ തന്നെ പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ എത്തുമെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ അമേരിക്കയെ വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ രം​ഗത്തെത്തി. അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് പെസഷ്കിയാൻ്റെ പ്രതികരണം. അമേരിക്കയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. നയതന്ത്ര ചർച്ചയിൽ യുഎസിനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അമേരിക്കൻ ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാന് എന്നും ഉണ്ടാകുമെന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.

'അർത്ഥവത്തായ സംഭാഷണത്തിന്റെ അടിസ്ഥാനം പ്രതിബദ്ധതകളെ മാനിക്കുക എന്നതാണ്. യുഎസ് ഭരണകൂടത്തോടുള്ള അവിശ്വാസം ഇറാനിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. അത് ഇനിയും തുടരും. അമേരിക്കൻ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്ന പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ കയ്പ്പേറിയ സന്ദേശമാണ് നൽകുന്നത്. അവർ ഇറാന്റെ കീഴടങ്ങൽ ആഗ്രഹിക്കുന്നു. എന്നാൽ ഇറാൻ ബലപ്രയോഗത്തിന് വഴങ്ങുന്നില്ല', എന്നാണ് ഇറാൻ പ്രസിഡൻ്റ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍

യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍



ബെയ്‌റൂത്ത്: തെക്കന്‍ ലെബനനില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു.

യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല്‍ സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. പലസ്തീനിയന്‍ റിപ്പോര്‍ട്ടറായ യുനിസ് തിരാവിയാണ് ചിത്രം പുറത്തുവിട്ടത്. ചിത്രം പുറത്ത് വന്നതോടെ ഇസ്രയേലിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പ്രതികരിച്ചത്.

ആദ്യം ചിത്രത്തിന്റെ വസ്തുത പരിശോധിക്കട്ടെയാണ് ചിത്രം പുറത്തുവന്നപ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ലെ.കേണല്‍ നദാവ് ഷോഷാണി പ്രതികരിച്ചത്. പിന്നീട് ചിത്രം ശരിക്കുള്ളത് തന്നെയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സമ്മതിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

 


ന്യൂ ഡൽഹി: ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന. പേർഷ്യൻ ​ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി. സുരക്ഷയുടെ ഭാ​ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ​ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രം യാത്ര തുടരാനുമാണ് ഇന്ത്യൻ നാവികസേന മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ കാത്തിരിക്കുന്ന എല്ലാ കപ്പലുകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന അറിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ 11 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നത്. അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെട്ടത്തിന് പിന്നാലെ ഇറാൻ വീണ്ടും ഹോർമൂസിൽ ഉപരോധം ശക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാ​ഗമായി ഇന്ത്യൻ കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഒമാന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. 20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മൂസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിന് നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവെച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് വിട്ടിരുന്നു. ഹോർമൂസിൽ നിന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ തിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ വന്നിരുന്നു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക