Thursday, 23 April 2026

ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്

ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്



രാജ്യത്തെ ആഭ്യന്തര എണ്ണ, പ്രകൃതിവാതക ഉല്‍പാദനത്തില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് ആഭ്യന്തര എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആഭ്യന്തര പ്രകൃതി വാതക ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2025-26 കാലയളവില്‍ ആഭ്യന്തര എണ്ണ ഉല്‍പാദനം 2.5 ശതമാനം ഇടിഞ്ഞ് 28 മില്യണ്‍ മെട്രിക് ടണ്‍ ആയി. 2014-15 കാലയളവ് തൊട്ടാണ് എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയത്. അന്ന് മുതല്‍ ഇന്നുവരേയ്ക്കും 22 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ഉല്‍പാദനത്തില്‍ 2025-26 കാലയളവില്‍ 3.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ 34,776 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്ററാണ് ഉല്‍പാദനം.

നിലവിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ ശേഖരം തീരാറാകുകയും പുതിയ എണ്ണപ്പാടം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് എണ്ണ ഉല്‍പാദനത്തിലെ ഇടിവിന് കാരണം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി, പര്യവേക്ഷണ പ്രവര്‍ത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭൂമിശാസ്ത്ര ഡേറ്റാ ശേഖരം സ്ഥാപിക്കല്‍, പാരിസ്ഥിതിക അംഗീകാരങ്ങള്‍ ലളിതമാക്കല്‍, പര്യവേക്ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സാമ്പത്തിക ചട്ടക്കൂടുകള്‍ അവതരിപ്പിക്കല്‍ എന്നിവയെല്ലാമാണ് അവ. എന്നിട്ടും വേണ്ട പങ്കാളിത്തം ഈ മേഖലകളില്‍ ഉണ്ടായിട്ടില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനമേഖലയിലെ റെയിൽ പാളത്തിൽ എതിർ ദിശയിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ചു, ഡെൻമാർക്കിൽ വലിയ അപകടം

വനമേഖലയിലെ റെയിൽ പാളത്തിൽ എതിർ ദിശയിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ചു, ഡെൻമാർക്കിൽ വലിയ അപകടം


 
കോപ്പൻഹേഗ്:വനമേഖലയിലെ റെയിൽ പാളത്തിൽ മുഖാമുഖം കൂട്ടിയിടിച്ച് ട്രെയിനുകൾ. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ വലിയ അപകടം. എതിർ ദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ വെച്ചുണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചതായും അധികൃതർ വിശദമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാതയിലെ സിഗ്നൽ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. ഈ മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടത്തിൽ ട്രെയിനുകളുടെ ബോഗികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് ട്രെയിനിൽ 38 പേരുണ്ടായിരുന്നതായാണ് വിവരം. കോപ്പൻഹേഗിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി


 
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബ ട്രസ്റ്റ് മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായതാണ് ട്രസ്റ്റ്. ​നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.

​തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.

​നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
​സ്നേഹപൂർവ്വം,













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു

ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു


 
റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൊടുംക്രൂരത. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ക്രൂരകൃത്യം ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിമാറ്റിയ പ്രതി ശരീരം ചാക്കിലാക്കുകയായിരുന്നു. ശേഷം തലയുമായി തെരുവിലൂടെ 'എന്റെ ഭാര്യയെ ഞാന്‍ കൊന്നു' എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കൊണ്ടുപോയി. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുമക്കളാണുളളത്.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ



കോഴിക്കോട്: വെള്ളിമാടുകുന്നില്‍ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ പിടികൂടിയത്. അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തില്‍ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ രണ്ടുമാസം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയാണ് അമല്‍. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തുന്നതാണ് അമലിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയിക്കാതിരിക്കാന്‍ യുവതികളുടെ പേരില്‍ മുറിയെടുത്താണ് ഇവര്‍ താമസിക്കാറുള്ളതെന്നും പൊലീസ് അറിയിച്ചു 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുന്നു

തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം; കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുന്നു



തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് മുക്കുന്നിമലയില്‍ തീപിടിത്തം. വായുസേന റഡാര്‍ സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്‍ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തന്ത്രപ്രധാന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനാകുന്നില്ല. ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു. തീ കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുകയാണ്. മലയിലെ കാറ്റും ചൂടും അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. രാജാജി നഗര്‍, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നീ അഗ്നിശമന സേന സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കരസേന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന്; വെടിനിർത്തൽ ഒരു മാസം നീട്ടാൻ ആവശ്യപ്പെടും

ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന്; വെടിനിർത്തൽ ഒരു മാസം നീട്ടാൻ ആവശ്യപ്പെടും



ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. വെടിനിർത്തൽ ഒരു മാസം നീട്ടാൻ ലെബനോൺ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 10 ദിവസത്തേക്കാണ് വെടിനിർത്തൽ. പരോക്ഷ ചർച്ചകൾക്ക് ഹിസ്ബുല്ല തയാറായേക്കുമെന്നും വിവരം. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ച എപ്പോൾ നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ഇറാൻ നേതാക്കൾ ഏകീകൃത നിർദ്ദേശവുമായി മുന്നോട്ടുവരുന്നതു വരെ വെടിനിർത്തൽ കരാർ തുടരാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. എന്നാൽ ചർച്ചകൾക്കും ധാരണയ്ക്കും ഇറാൻ തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് ഐ ആർ ജി സി പുറത്തുവിട്ടു. ഇന്നലെയാണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ഇന്ത്യയിലേക്കുള്ള ഒരു കപ്പലടക്കം രണ്ടു കപ്പലുകൾ പിടിച്ചെടുത്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്ന കണ്ടെയ്‌നർ കപ്പലാണ് ഇറാന്റെ പിടിയിലുള്ളത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക