Thursday, 30 April 2026

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'



മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു. ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ അത് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ ദോഷമുണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും ക്രെംലിൻ അറിയിച്ചു.

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ചർച്ചകൾക്ക് അവസരം നൽകുന്ന ഈ നീക്കം മേഖലയിലെ സാഹചര്യം സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ക്രെംലിൻ അറിയിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് ചോദിച്ചറിഞ്ഞപ്പോൾ, റഷ്യൻ സൈന്യം തന്ത്രപരമായ മുന്നേറ്റം നടത്തുകയാണെന്ന് പുടിൻ മറുപടി നൽകി. യുക്രെയ്ൻ ഭരണകൂടം യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന കാര്യത്തിൽ ഇരു നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ക്രെംലിൻ അവകാശപ്പെട്ടു.

മെയ് 9-ന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ഈ നിർദ്ദേശത്തെ ട്രംപ് പിന്തുണച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് റഷ്യ വിജയദിനം ആഘോഷിക്കുന്നത്. യുക്രെയ്ൻറെ പ്രത്യാക്രമണ ഭീഷണിയുള്ളതിനാൽ ഇത്തവണത്തെ വിജയദിന പരേഡ് നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടക്കുകയെന്ന് ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം



കോഴിക്കോട്: കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം. കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്‍റെ ബ്രേക്ക് നഷ്ടമായി. തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി കടമില്ല അഡ്വാന്‍സ് പേയ്‌മെന്റ് വേണമെന്ന് എണ്ണകമ്പനികള്‍

ഇനി കടമില്ല അഡ്വാന്‍സ് പേയ്‌മെന്റ് വേണമെന്ന് എണ്ണകമ്പനികള്‍


 
ന്യൂഡല്‍ഹി: ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില്‍ മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള്‍. ഇനി അഡ്വാന്‍സായി പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഇന്ധനം നല്‍കുവെന്ന് കമ്പനികള്‍ അറിയിച്ചുവെന്നാണ് വിവര. ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള്‍ അഡ്വാന്‍സായി പണം നല്‍കേണ്ട സ്ഥിതിയിലാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടേതാണ് തീരുമാനം. മുമ്പ് ഇന്ധനം ഇറക്കി അഞ്ച് ദിവസം കഴിഞ്ഞ് മാത്രം പമ്പുടമകള്‍ പണം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഉള്‍പ്പടെ വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായതോടെയാണ് നിലവിലുണ്ടായിരുന്ന നയത്തില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയത്.

അതേസമയം, എണ്ണകമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധവുമായി ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പല ഉപഭോക്താകള്‍ക്കും തങ്ങള്‍ കടമായാണ് ഇന്ധനം നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ കമ്പനികള്‍ക്കും കടമായാണ് ഇന്ധനം നല്‍കുന്നതെന്നും പുതിയ തീരുമാനം ഇക്കാര്യങ്ങളെയെല്ലാം സ്വാധീനിക്കുമെന്നും ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.

ഇന്ത്യയിലെ 90 ശതമാനം പമ്പുകളും പൊതുമേഖല എണ്ണകമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖല എണ്ണകമ്പനികളുടെ കീഴില്‍ വരുന്ന ഏകദേശം 1,01,470 പമ്പുകള്‍ വരും. നേരത്തെ ഇന്ത്യന്‍ എണ്ണകമ്പനികള്‍ നഷ്ടത്തിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലിറ്ററിന് 18 രൂപ വരെ നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, എണ്ണവില 120 ഡോളറും പിന്നിട്ട് കുതിക്കുകയാണ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 110 ഡോളറിലേക്ക് അടുക്കുകയാണ് അതേസമയം പ്രകൃതിവാതകത്തിന്റെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിൽ, തീർച്ചായായും ഒരു മികച്ച സിനിമയായിരിക്കും: ബി ഉണ്ണികൃഷ്ണൻ

പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിൽ, തീർച്ചായായും ഒരു മികച്ച സിനിമയായിരിക്കും: ബി ഉണ്ണികൃഷ്ണൻ



മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിലാണെന്നും ചിത്രം മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പൊളിച്ചെഴുതുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'നാളെ 'പേട്രിയറ്റ്' തീയറ്ററുകളിലെത്തുകയാണ്. ശ്രീ.മമ്മുട്ടിയും ശ്രീ.മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആൻ്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എംമ്പുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.


നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സിനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം



മുംബൈ: മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സിയോൺ - പൻവേൽ ഹൈവേയിൽ ആണ് സംഭവം. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

അശാസ്ത്രീയമായ രീതിയിൽ തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ച പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിവടെയുള്ള സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.

അപകടത്തെ തുടർന്ന് മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നോർത്ത് ബൗണ്ട് സ്ട്രെച്ചിലെ മൻഖുർദ് പുതിയ പാലത്തിന് സമീപം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഇടപെടലിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം, ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ തർക്കം മുറുകുന്നുവെന്ന് റിപ്പോർട്ട്

അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം, ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ തർക്കം മുറുകുന്നുവെന്ന് റിപ്പോർട്ട്


 
അമേരിക്ക–ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ! കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ പ്രതിരോധ വകുപ്പ് (Pentagon) പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ യുദ്ധത്തിനായി ഏകദേശം 2500 കോടി ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടൊപ്പം 14 അമേരിക്കൻ സൈനികർ ജീവൻ നഷ്ടപ്പെട്ടതായും അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.

യുദ്ധവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് വേണ്ടി അമേരിക്കൻ കോൺഗ്രസിലെ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി യോഗത്തിൽ ഹാജരായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. യുദ്ധത്തെ വിമർശിക്കുന്ന ഡെമോക്രാറ്റുകളെയും ചില റിപ്പബ്ലിക്കൻ അംഗങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇതോടെ യോഗം പലവട്ടം തർക്കഭരിതമായി മാറി.

ആയുധ ശേഖരം കുറയുന്നു

യുദ്ധത്തിന്റെ ലക്ഷ്യം എന്താണ്? എപ്പോൾ അവസാനിക്കും? എന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമർശനം. “ഈ യുദ്ധം എവിടേക്കാണ് പോകുന്നത്?” എന്ന ചോദ്യമാണ് പ്രതിപക്ഷം ശക്തമായി ഉയർത്തുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ് അമേരിക്കക്കാർ. ന്യൂയോർക്ക് പോലുള്ള ന​ഗരങ്ങളിൽ നാലം​ഗങ്ങളുള്ള കുടുംബത്തിന് ജീവിതം മുന്നോട്ടു തള്ളി നീക്കാനാകാത്ത അവസ്ഥയാണിപ്പോൾ. സാധാരണക്കാരും യുദ്ധത്തിനെതിരെ തെരുവിലിറങ്ങുന്ന സ്ഥിതി വിശേഷമാണുള്ളതെന്ന് കാണാനാകും.

എന്നവസാനിക്കും യുദ്ധം?

മറ്റൊരു വശത്ത്, അമേരിക്കൻ സൈനിക മേധാവികൾ ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുവെന്ന് അവകാശപ്പെട്ടു. എങ്കിലും യുദ്ധം അവസാനിക്കാൻ എത്ര സമയം വേണ്ടിവരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിലും വ്യക്തതയില്ല. മധ്യസ്ഥ ചർച്ചകൾ വിലപ്പോകാത്ത ഈ വേളയിൽ എങ്ങനെയും യുദ്ധം അവസാനിപ്പിച്ച് അമേരിക്കക്കാർക്കിടയിലെങ്കിലും മുഖം രക്ഷിക്കണമെന്ന് ട്രംപിന്റെ ആശയും ഫലവത്താകാതെ പോകുകയാണ്. ഇതിനിടയിൽ യുദ്ധം മൂലം അമേരിക്കയുടെ ആയുധ ശേഖരം കുറയുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒപ്പം മദ്ധ്യപൂർവ്വേഷ്യയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളെ ബാധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. സർക്കാരിന്റെ നടപടികൾക്ക് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഈ യുദ്ധത്തിൽ അമേരിക്ക യഥാർത്ഥത്തിൽ വിജയിക്കുമോ, അതോ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുമോ? ട്രംപിന് യാഥാർഥ്യ ബോധം കൈവന്നാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ പാസ്‌പോർട്ടിൽ ട്രംപിന്റെ തലപ്പടം; പരിഹാസവുമായി ഇറാൻ എംബസി

അമേരിക്കൻ പാസ്‌പോർട്ടിൽ ട്രംപിന്റെ തലപ്പടം; പരിഹാസവുമായി ഇറാൻ എംബസി



ജൂലൈയിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക ഒരു ചരിത്ര നാഴികക്കല്ലിന് ഒരുങ്ങുകയാണ്. ഈ ആഘോഷങ്ങളിൽ നിന്നുമെല്ലാം ഒരു പുതിയ അനുസ്മരണ പ്രകാശനം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാചകവും, സ്വർണ്ണത്തിൽ കൊത്തിയെടുത്ത ഒപ്പും കൊണ്ട് ചുറ്റപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) ഛായാചിത്രം ഉൾക്കൊള്ളുന്ന എണ്ണപ്പെട്ട പാസ്‌പോർട്ടുകൾ യുഎസ് പുറത്തിറക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തതു പ്രകാരം ഈ 'ദേശസ്നേഹ പാസ്‌പോർട്ട്', UFC250 പോരാട്ടം, ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന വിശാലമായ 'ഫ്രീഡം250'ന്റെ ഭാഗമാണ്. ഭരണകൂടം ഇതിനെ 'ദേശീയ അഭിമാനത്തിന്റെ പുതുക്കൽ' ആയി കാണുമ്പോൾ, അന്താരാഷ്ട്ര സമൂഹത്തിനും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും വളരെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക