Monday, 8 June 2026

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി



കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം


 
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.

ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കളക്ടർ നൽകിയിരുന്ന വിശദീകരണം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ യുദ്ധം ബാധിച്ച് ആരോഗ്യ മേഖല, അർബുദ മരുന്നുകൾ കിട്ടാനില്ല, കീമോ മരുന്നുകളുമില്ല, രോഗികളും ആശുപത്രികളും വലയുന്നു

പശ്ചിമേഷ്യൻ യുദ്ധം ബാധിച്ച് ആരോഗ്യ മേഖല, അർബുദ മരുന്നുകൾ കിട്ടാനില്ല, കീമോ മരുന്നുകളുമില്ല, രോഗികളും ആശുപത്രികളും വലയുന്നു



തിരുവനന്തപുരം : പശ്ചിമേഷ്യൻ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ. ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി. കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശങ്കയും ശക്തമാണ്.

സ്തന, അണ്ഡാശയ, ശ്വാസകോശ അർബുദങ്ങൾക്കും, ജേം സെൽ ട്യൂമറുമടക്കമുള്ളരോഗങ്ങളിൽ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന കാർബോ പ്ലാറ്റിൻ മരുന്നുകൾക്കാണ് കടുത്ത ക്ഷാമം. ഈ മരുന്നുകളുടെ നിർമാണത്തിനുള്ള ഘടക പദാർഥങ്ങൾ, ആക്റ്റീവ് ഫർസ്മ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് പ്രധാനമായും ജർമനിയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. റഷ്യ, സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്ന് മൂല പദാർഥങ്ങൾ, ജർമ്മനയിൽ അടക്കം എത്തിച്ച് ആദ്യഘട്ട സംസ്കരണം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിഞ്ഞു.

രാജ്യത്ത് മരുന്ന് ഉത്പാദനം കുറഞ്ഞു. അർബുദ രോഗികളിൽ ചികിത്സിച്ചു ഭേദമാക്കാനാകുന്ന ആദ്യ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും, ഗുരുത ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും കടുത്ത ക്ഷാമം. ആർസിസി കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്. ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പല സ്വകാര്യ ആശുപത്രികളിലും ഒരു കോഴ്സ് തികയ്ക്കാനുള്ള മരുന്ന് പോലും രോഗികൾക്ക് കിട്ടാനില്ല. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി



പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഒരു നയാ പൈസ പോലും ഇതിനായി വാങ്ങിയിട്ടില്ല. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചത്. യുഡിഎഫ് ആടിനെ പട്ടിയാക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരു നിലപാട്, ഭരണപക്ഷത്തിരുന്നപ്പോള്‍ മറ്റൊരു നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് പ്രശ്‌നം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ദേശവിദ്യാഭ്യാസ നയത്തിന് പ്രശ്‌നങ്ങളേയുള്ളൂ – അദ്ദേഹം പറഞ്ഞു.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം’; ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ

‘ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം’; ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ



തിരുവനന്തപുരം: പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍. കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്ക് ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കി.

വിനോദിനിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിനോദിനിക്ക് 21 വയസ് ആകുന്നതുവരെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി കിട്ടുന്നതിന് തടസമാകരുതെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിക്ക് വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു.

പിന്നീട് കൈക്ക് അണുബാധയുണ്ടായി. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ അണുബാധയ്ക്ക് പരിഹാരമില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ചുമാറ്റണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു.

സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ മുസ്തഫ, സര്‍ഫറാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഡോ സര്‍ഫറാസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുട്ടിക്ക് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍വെച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം



ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി
ആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.

ഇന്ന് പുലർച്ചെ ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം ഉണ്ടായി. തെക്കൻ ഫിലിപ്പീൻസിലാണ് റിക്ടർ സ്കെയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ അപകടത്തിൽ തകർന്നുവീണു. സ്കൂൾ -സർവകലാശാല കെട്ടിടങ്ങൾ അടക്കമുള്ളവ തകർന്നു. പ്രാദേശിക സമയം 8 മണിയോടെയാണ് അപകടം ഉണ്ടായത്. പല സ്‌കൂളുകളും പ്രവർത്തനം ആരംഭിച്ച സമയത്താണ് ഭൂചലനം ഉണ്ടാകുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്

'മതി, ഇതിവിടെ നിര്‍ത്താം, നന്ദി ഡാര്‍ലിങ്'; മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ട്രംപ്



വാഷിങ്ടണ്‍: മൈക്ക് ഊരിയെറിഞ്ഞ ശേഷം ടെലിവിഷന്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ട്രംപും എന്‍ബിസി അവതാരക ക്രിസ്റ്റന്‍ വെല്‍ക്കറും തമ്മിലുള്ള അഭിമുഖം വാക്കേറ്റത്തില്‍ കലാശിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ വാദത്തിന് തെളിവ് നല്‍കാന്‍ അവതാരക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ഞായറാഴ്ച എന്‍ബിസിയുടെ 'മീറ്റ് ദ പ്രസ്' അഭിമുഖത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.

കാലിഫോര്‍ണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. നാല് ദിവസം കഴിഞ്ഞിട്ടും ഫലം പുറത്തുവരാത്തത് തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ തെളിവാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ ക്രിസ്റ്റന്‍ വെല്‍ക്കര്‍ ഇതിന് തെളിവുണ്ടോയെന്ന് ട്രംപിനോട് ആവര്‍ത്തിച്ച് ചോദിച്ചു. പലരില്‍ നിന്നായി കേള്‍ക്കുന്നുണ്ടെന്നും നോക്കിയാല്‍ തന്നെ തനിക്ക് മനസിലാകുമെന്നായിരുന്നു ഇതിന് ട്രംപ് നല്‍കിയ മറുപടി. എന്നാല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതായി യാതൊരു തെളിവുമില്ലെന്ന് വെല്‍ക്കര്‍ വീണ്ടും പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഫലം പ്രഖ്യാപിക്കാത്തത് ശരിയാണോ എന്ന് ട്രംപ് വീണ്ടും ചോദിച്ചു. വോട്ടെണ്ണല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ കലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്നും നിങ്ങളും അത്തരത്തിലുള്ള ആളാണെന്നും കുബുദ്ധിയാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ അത്തരത്തിലൊരാളല്ലെന്ന് അവതാരക പ്രതികരിച്ചു. എന്നാല്‍ തന്റെ ആരോപണം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

പിന്നാലെ അഭിമുഖം അവസാനിപ്പിച്ച് ട്രംപ് പോവുകയായിരുന്നു. 'ക്ഷമിക്കണം. എനിക്ക് മതിയായതിനാല്‍ നമുക്ക് ഇത് നിര്‍ത്താം. നന്ദി, പ്രിയേ.. നല്ല സമയം ആസ്വദിക്കൂ' എന്ന് പറഞ്ഞുകൊണ്ട് മൈക്രോഫോണ്‍ നിലത്തേക്ക് ഊരി എറിഞ്ഞാണ് ട്രംപ് എഴുന്നേറ്റ് പോയത്.

ഇത് ആദ്യമായല്ല ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കൈറ്റ്ലാന്‍ കോളിന്‍സിനെപ്പറ്റി പരാമര്‍ശം നടത്തിയിരുന്നു. സിഎന്‍എന്‍ ചാനല്‍ വളരെ അഴിമതി നിറഞ്ഞ ഒന്നാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. കൈറ്റ്ലാന്‍ ഒരിക്കലും പുഞ്ചിരിക്കാത്ത ഒരു യുവ സുന്ദരിയാണെന്നും അവളുടെ കണ്ണുകളില്‍ വെറുപ്പാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു



ടെഹ്‌റാന്‍: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ രണ്ട് ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹനില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു. ടെഹ്‌റാനില്‍ നഗരപ്രദേശങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ മരണമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്‌റാനിലെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇമാം ഖൊമെയ്‌നി വിമാനത്താവളം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ഏപ്രിലിലായിരുന്നു വീണ്ടും തുറന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകകപ്പ് മത്സരദിവസം രാവിലെ മാത്രം USൽ കാല് കുത്താം, മത്സരത്തിന് പിന്നാലെ മടങ്ങണം: ഇറാൻ ടീമിന് കർശന വ്യവസ്ഥ

ലോകകപ്പ് മത്സരദിവസം രാവിലെ മാത്രം USൽ കാല് കുത്താം, മത്സരത്തിന് പിന്നാലെ മടങ്ങണം: ഇറാൻ ടീമിന് കർശന വ്യവസ്ഥ


 
ടിജുവാന/മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ മത്സരങ്ങൾക്കായി അമേരിക്കയിൽ എത്താൻ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് മുന്നിൽ കർശന ഉപാധികൾ വെച്ച് അമേരിക്ക. മത്സരദിവസം രാവിലെ മാത്രമേ ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ കാല് കുത്താൻ അനുവാദമുള്ളു. മത്സരത്തിൻ്റെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടൻ തന്നെ ഇറാൻ ടീം രാജ്യം വിടണമെന്ന കർശന വ്യവസ്ഥയും അമേരിക്ക മുന്നോട്ട് വെച്ചിട്ടുണ്ട്. നമുക്ക് രാവിലെ പ്രവേശിക്കാം, അതേ ദിവസം തന്നെ ഞങ്ങൾ പോകണം എന്നാണ് ഇതിനെക്കുറിച്ച് മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബോൾഫാസൽ പസന്ദിദെഹിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക് ഇത്തരമൊരു കർശന നിർ‌ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനിടെ ലോകകപ്പ് മത്സരങ്ങൾക്കായി ക്യാമ്പ് ചെയ്യുന്ന മെക്സിക്കോയിൽ ഇറാൻ ടീം ഞായറാഴ്ച രാവിലെ എത്തിച്ചേർന്നു. പുലർച്ചെ 5.30നാണ് ഇറാൻ ടീം മെക്സിക്കോയിൽ എത്തിയത്. വെള്ള ടി-ഷർട്ടുകൾക്ക് മുകളിൽ നീല ബ്ലേസറുകൾ ധരിച്ചാണ് മെക്സിക്കൻ ന​ഗരമായ ടിജുവാന വിമാനത്താവളത്തിൽ ഇറാനിയൻ ടീം എത്തിച്ചേർന്നത്.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാനിയൻ ടീം പങ്കെടുക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയിലെ അരിസോണയിലെ ടക്‌സണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടീമിൻ്റെ പരിശീലന ക്യാമ്പ് കാലിഫോർണിയയുടെ അതിർത്തിയിലുള്ള മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റിയത്. ഇറാനായിൻ ടീമിന് മെക്സിക്കോ നേരത്തെ വിസ അനുവദിച്ചിരുന്നു. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീം തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്. അറ്റ്ലാൻ്റ വിമാനത്താവളത്തിൽ നിന്ന് ഒരു സ്വകാര്യ ജെറ്റിലാണ് ഇറാനിയൻ ടീം മെക്സിക്കോയിലേക്ക് പറന്നത്.

ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ​ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.

ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ​ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക