Friday, 26 June 2026

അട്ടപ്പാടി വൈദ്യുതീകരണ പദ്ധതിയിൽ അഴിമതി; എൽഡിഎഫ് കാലത്തെ ക്രമക്കേട് സ്ഥിരീകരിച്ച് മുൻമന്ത്രി കൃഷ്ണൻകുട്ടി

അട്ടപ്പാടി വൈദ്യുതീകരണ പദ്ധതിയിൽ അഴിമതി; എൽഡിഎഫ് കാലത്തെ ക്രമക്കേട് സ്ഥിരീകരിച്ച് മുൻമന്ത്രി കൃഷ്ണൻകുട്ടി

 





പാലക്കാട്: അട്ടപ്പാടിയിലെ വനമേഖലയിലെ ആദിവാസി ഊരുകളിലേക്ക് സോളാർ–വിൻഡ് ഹൈബ്രിഡ് വൈദ്യുതീകരണ പദ്ധതി നടപ്പാക്കിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തുറന്നുപറഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കാർ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ എത്തിക്കാൻ പ്രയാസമുള്ള വിദൂര ആദിവാസി പ്രദേശങ്ങളിൽ അനർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. സോളാർ പാനലുകളും ചെറിയ കാറ്റാടികളും (വിൻഡ് മിൽ) സംയോജിപ്പിച്ച ഹൈബ്രിഡ് സംവിധാനമായിരുന്നു പദ്ധതി. എന്നാൽ, പ്രദേശത്തെ കാറ്റിന്റെ ലഭ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയാണ് കാറ്റാടികൾ സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ.

സമാനമായ പദ്ധതി വയനാട്ടിലെ മേപ്പാടി വെള്ളപ്പൻകണ്ടി ആദിവാസി കോളനിയിലും നടപ്പാക്കിയിരുന്നെങ്കിലും അവിടെ ചെലവായ തുകയെക്കാൾ ഇരട്ടിയിലധികം തുകയാണ് അട്ടപ്പാടിയിലെ ഓരോ വീടിനും ചെലവഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഇതാണ് പദ്ധതിയിൽ അഴിമതി നടന്നെന്ന സംശയം ശക്തിപ്പെടുത്തിയത്.

പദ്ധതിയുടെ കരാർ വിൻഡ് സ്‌കീം എനർജി ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിക്കാണ് നൽകിയിരുന്നത്. കരാർ നൽകുന്ന നടപടിക്രമത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ഊർജ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കെ. കൃഷ്ണൻകുട്ടി തന്നെ പദ്ധതിയിൽ അഴിമതി നടന്നതായി സ്ഥിരീകരിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത് രാഷ്ട്രീയമായും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ആദിവാസി ക്ഷേമവും ഗ്രാമീണ വൈദ്യുതീകരണവും ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ പൊതുപണം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.

എൽഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന മുൻമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാടും അന്വേഷണത്തിന്റെ തുടർനടപടികളും നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

 





ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം. മെലോണിയുടെ പുതിയ പുസ്തകമായ 'Giorgia's Vision'-ലാണ് ഈ സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

2023-ൽ ഇന്ത്യ സന്ദർശിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മെലോണി ഈ കൗതുകകരമായ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യയിൽ വിമാനമിറങ്ങിയ നിമിഷം മുതൽ തന്നെ തന്റെ ചിത്രത്തോടുകൂടിയ നൂറുകണക്കിന് സ്വാഗത പോസ്റ്ററുകൾ നഗരമൊട്ടാകെ കണ്ടതായും, സന്ദർശനം അവസാനിച്ച് മടങ്ങുമ്പോൾ അതേ സ്ഥലങ്ങളിൽ "Thank You for Visiting" എന്നെഴുതിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായും മെലോണി പുസ്തകത്തിൽ പറയുന്നു.

ഈ കാഴ്ചകൾ കണ്ട ശേഷമാണ് ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനി തമാശയായി, "മെലോണി ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കുറഞ്ഞത് 10 ലക്ഷം വോട്ട് ഉറപ്പാണ്" എന്ന് പറഞ്ഞതെന്ന് മെലോണി പുസ്തകത്തിൽ കുറിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് ലഭിക്കുന്ന വൻസ്വീകരണവും പ്രചാരണ രീതികളും സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

2023-ൽ രണ്ട് തവണയാണ് ജോർജ മെലോണി ഇന്ത്യ സന്ദർശിച്ചത്. ജി-20 ഉച്ചകോടിയിലും പിന്നീട് നടന്ന പ്രധാന അന്തർദേശീയ പരിപാടികളിലും പങ്കെടുത്ത മെലോണി, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളും ആഗോള നേതാക്കളുമായുള്ള സൗഹൃദപരമായ അനുഭവങ്ങളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അവതാരിക എഴുതിയിരിക്കുന്ന 'Giorgia's Vision' എന്ന പുസ്തകത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായുള്ള അനുഭവങ്ങൾക്കും നയതന്ത്ര ബന്ധങ്ങൾക്കുമൊപ്പം ഇന്ത്യാ സന്ദർശനത്തിലെ ഈ രസകരമായ സംഭവവും ശ്രദ്ധേയമായി ഉൾപ്പെടുത്തിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ ; പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം

മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ ; പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം


 പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ  കൊലപാതകം ചെയ്തതെങ്കിൽ  വധശിക്ഷ തന്നെ നൽകണമെന്ന് മാതാപിതാക്കൾ പറഞ്ഞു. മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി.  സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സംഭവത്തിൽ സാഹചര്യ തെളിവുകൾ ശക്തമാണ്. കോടതിയിൽ കേസ് വിജയിക്കാൻ കൂടുതൽ ശക്തമായ തെളിവുകൾ വേണം. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. പ്രതികൾ മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനായി കൊലപാതക രീതികൾ പഠിച്ചു. കൊലപാതകത്തിന്റെ തലേന്ന് പൂനയിലെ കഫെയിൽ സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും എത്തിയതിന്റെ സിസിടിവി തെളിവുകളും ഇന്ന് പുറത്തുവന്നു.

കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമായിരുന്നെങ്കിൽ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവർത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നിൽ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികൾക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവർത്തിക്കുകയാണ് പ്രതിയ സിയ ഗോയൽ. കൊലപാതകത്തിന് മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ

രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ





രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ

ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം അധ്യക്ഷത വഹിച്ചു.

പാലാ ആർ.ഡി.ഓ. ഷാഹിനാ രാമകൃഷ്ണൻ, തഹസിൽദാർ സജിമോൻ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ, ആരോഗ്യ വകുപ്പ്, ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മർച്ചന്റ് അസോസിയേഷൻ, നാലമ്പല ദർശന കമ്മിറ്റി ഭാരവാഹികൾ, ക്ഷേത്രം ഭാരവാഹികൾ,  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നാലമ്പലങ്ങളേയ്ക്ക് പോകുന്ന റോഡുകളിലെ ഇരു സൈഡിലെ ഓടകളിലുള്ള കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും, റോഡ് സൈഡിലുള്ള കല്ലുകളും തടികളും നീക്കം ചെയ്യണമെന്നും, റോഡുകളിലെ വഴിവിളക്കുകൾ തെളിക്കുന്നതിനും, പോലീസും, ആരോഗ്യ വകുപ്പും, കെ.എസ്.ഇ.ബി.യും പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും ഭക്തർക്ക് ആവശ്യമായ എല്ലാം ചെയ്ത് നൽകണമെന്നും യോഗം തീരുമാനിച്ചു.

തീർത്ഥാടന കാലമായ ഒരു മാസക്കാലം രാമപുരം ഗവൺമെന്റ് ആശുപത്രിയിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും വൈകുന്നേരം വരെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാലാ ഡി.വൈ.എസ്.പി. കെ. സദൻ, ആർ. റ്റി.ഓ. ജോണി തോമസ്, ആർ.എം.ഓ. ഡോ. രേഷ സുരേഷ്, പോലീസ് എസ്.എച്ച്.ഓ. ദ രാമപുരം ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ബ്ലെസി, ഉഴവൂർ ഹോസ്പിറ്റൽ ദീപക് കെ, സൂപ്രണ്ട് ഡോ. സുരേഷ് കെ.സി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ നിമ്മി അഗസ്റ്റിൻ, കെ.എസ്.ഇ.ബി. എ.ഇ. ജോർജ് മാത്യു, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസർ ജെമി, രാമപുരം വില്ലേജ് ഓഫീസർ പ്രിൻസി സിറിയക്ക്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സെബാസ്റ്റിൻ കെ.ജെ, കെ.എസ്.ആർ.റ്റി.സി.

എ.റ്റി.ഓ. വി. അശോക് കുമാർ, പി.ഡബ്ലു.ഡി. എ.ഇ. അഞ്ജു മാത്യു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടോം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺമാരാ പഴ്‌സൺമാരായ സൗമ്യ സേവ്യർ, മിനി റ്റി. ജോഖ മെമ്പർമാരായ ഗോപിക സതീഷ്, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടൻ, ജോൺ, ജീനസ് നാഥ്, വിഷ്ണു എൻ.ആർ, ആൻമരിയ ജോൺ, ലിജിമോൾ സണ്ണി, സാലി ജെയ്മോൻ, സിന്ധു പി.കെ, ബൈജു ജോൺ, ജോസ് തോമസ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ബെന്നി ആനത്താറയ്ക്കൽ, നാലമ്പല കമ്മിറ്റി ഭാരവാഹികളായ പി.ആർ. രാമൻ നമ്പൂതിരി, അഡ്വ. എ.ആർ. ബുദ്ധൻ, വി. സോമനാഥൻ നായർ അക്ഷയ, പി.പി. നിർമ്മലൻ, ഉണ്ണികൃഷ്ണൻ കൃഷ്ണനിവാസ്, വിഷ്ണു കൊണ്ടൂർമന,  എം.പി. കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 25 June 2026

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി    SSLC, +2 പരീക്ഷകളിൽ എല്ലാ  വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 





വിജയോത്സവം-2026

BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ എല്ലാ  വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
25-07-2026 വ്യാഴം 4 PM ന്
മേവട വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോ സമ്മാനിച്ചു.  BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  പാലാ മണ്ഡലം പ്രസിഡൻ്റ് Adv. ജി അനീഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത വിനോദ് , മഞ്ജു ദിലീപ്, ഹരിത അനിൽകുമാർ ,മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് മാഞ്ചേരിൽ ശിവദാസ് കുച്ചിടത്ത്, ഹരികൃഷ്ണൻ ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരകവിഞ്ഞൊഴുകുന്ന കാരുണ്യ പദ്ധതികളുമായി പാലായുടെ അഭിമാനമായി ലയൺസ് ക്ലബ് ഓഫ് പാലാ

കരകവിഞ്ഞൊഴുകുന്ന കാരുണ്യ പദ്ധതികളുമായി പാലായുടെ അഭിമാനമായി ലയൺസ് ക്ലബ് ഓഫ് പാലാ


 
ലയൺസ് ക്ലബ് ഓഫ് പാലായുടെ അഭിമാന മുഹൂർത്തം

പ്രകൃതി രമണീയതയും പൗരാണികതയും പ്രൗഢിയും പാരമ്പര്യവും നിറച്ചാർത്തേകുന്ന മലയാള ക്കരയുടെ സുവർണ്ണമകുടമാണ് പാലാ. ആ സ്വർണ്ണകിരീടത്തിൽ കഴിഞ്ഞ 52 വർഷമായി മിന്നിതിളങ്ങി നില്ക്കുന്ന പൊൻതൂവലാണ് ലയൺസ് ക്ലബ് ഓഫ് പാലാ.

ഈ വർഷവും കഴിഞ്ഞകാലങ്ങളിൽ ചെയ്‌ത സേവന പ്രവർത്തനം പോലെ ഹോം ഫോർ ഹോമ ലസ് പ്രൊജക്‌ടിൻ്റെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുകയും പാലായിലും പരിസരപ്രദേശത്തും ഉള്ളവർക്ക് ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്‌തും കാൻസർ രോഗികൾക്ക് മെഡിക്കൽ സഹാ യവും ആതുരാലയങ്ങൾ, ശരണാലയങ്ങൾ തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് വീൽചെയർ, വസ്ത്രങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയും ഈ വർഷത്തെ സേവന പ്രവർത്തനങ്ങളിൽപ്പെടുന്നു. കുട്ടി കളിൽ വായനാശീലം വളർത്തിയെടുക്കാൻ വായനാക്കളരി, കുട്ടികളിൽ ലഹരി ഉപയോഗം തടയു ന്നതിനുവേണ്ടി സ്‌കൂളിൽ വിദഗ്‌ധരായ പരിശീലകരെ ഉൾപ്പെടുത്തി ട്രെയിനിംഗ് സംഘടിപ്പിക്കുന്ന ത്, പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി 1000 വ്യക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും വീടുക ളിൽ വിഷരഹിത പച്ചക്കറികൾ ഉല്‌പാദിപ്പിക്കുന്നതിനുവേണ്ടി അടുക്കളത്തോട്ടം പദ്ധതി കുറ്റിയാ ങ്കൽ നഴ്‌സറിയുമായി ചേർന്ന് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു. ലയൺസ് കണ്ണാശുപത്രി പൈക യുമായി ചേർന്ന് ഐ ക്യാമ്പുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലബ് നവീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി 12 ലക്ഷം രൂപയുടെ വികസനങ്ങൾ നടത്തുവാനും ഉദ്ദേശിച്ചിട്ടുണ്ട്.

വിവിധ കാലഘട്ടങ്ങളിൽ മൂന്ന് ഡിസ്ട്രിക്റ്റ് ഗവർണറന്മാർക്ക് ജന്മം നല്‌കിയ വിളനിലമാണ് പാലാ ലയൺസ് ക്ലബ്. ലയൺസ് ഡിസ്ട്രിക്റ്റ് 324-E-1989 കളിൽ ഭരണസൗകര്യാർത്ഥം രണ്ടായി വിഭജിച്ച പ്പോൾ 324-E-1-ന്റെ ആദ്യഗവർണറായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ലയൺ ജയിംസ് ചെറിയാൻ മരുതുക്കുന്നേൽ. നെല്ലിയാനിയിലുള്ള ലയൺസ് മന്ദിരത്തിൻ്റെ പണികൾക്ക് തുടക്കം കുറിച്ചത് ലയൺ ജയിംസ് ചെറിയാൻ്റെ കാലത്താണ് എന്ന് പ്രത്യേകം പറയട്ടെ. 2007-2008-ൽ ലയൺ ഡോ. ജോർജ് മാത്യു ഡിസ്ട്രിക്റ്റ് ഗവർണറായി. ക്രാന്തദർശിയായ ലയൺ ഡോ. ജോർജ് മാത്യുവിന്റെ ചിന്തയും കാഴ്‌ചപ്പാടുമാണ് പൈകയിൽ സ്ഥാപിതമായിരിക്കുന്ന ഡിസ്ട്രിക്റ്റിൻ്റെ തന്നെ അഭിമാനമായ ലയൺസ് കണ്ണാശുപത്രി. ഡിസ്ട്രിക്റ്റിൻ്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പാലാ ലയൺസ് ക്ലബ്ബും കൈ കോർത്തപ്പോൾ കാഴ്‌ചകുറഞ്ഞ അനേകരുടെ കണ്ണുകൾക്ക് വെളിച്ചമേകാൻ കഴിഞ്ഞു. യശഃശരീര നായ ആ മഹാപ്രതിഭക്ക് ആയിരം അശുപ്രണാമങ്ങൾ അർപ്പിക്കുന്നു.

ഡിസ്ട്രിക്റ്റ് 318-B യിൽ നിന്ന് അതിൻ്റെ ചരിത്രത്തിൽ ആദ്യമായി ലയൺ മാഗി ജോസ് മേനാംപറ മ്പിൽ പ്രഥമ വനിതാ ഡിസ്ട്രിക്റ്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന മികവിൻ്റെ വലിയ അടയാളപ്പെടുത്തലാണ്. ലയൺ മാഗിയുടെ പ്രവർത്തന കാലഘട്ടത്തിൽ കിഡ്‌നി രോഗികൾക്കായി 30 ലക്ഷം രൂപ വിലയുള്ള അഞ്ച് ഡയാലിസിസ് മെഷീനുകൾ മരിയൻ മെഡി ക്കൽ സെൻ്ററിന് സംഭാവനയായി നല്‌കുകയും നൂറുകണക്കിന് ഡയാലിസിസ് കിറ്റുകൾ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തു. ഉൽക്കണ്ഠയും നിരാശയും വിഷാദവും മുറ്റി നില്ക്കുന്ന മനുഷ്യമനസ്സുകളെ സ്വസ്ഥമനസ്സുകളാക്കി മാറ്റുന്ന "മനസ്സ്" എന്ന സ്ഥിരം പദ്ധതിയും പാലാ ലയൺസ് ക്ലബിന്റെ പ്രവർത്തന വഴിയിലെ ഒരു കണ്ണിയാണ്.

പാലാ ക്ലബ്ബിന്റെ അരുമ അംഗങ്ങളായ പാലായുടെ ഹാട്രിക് വിജയി ലയൺ മാണി. സി. കാപ്പൻ M.L.A., പൂഞ്ഞാറിൻ്റെ കന്നി അംഗജേതാവ് ലയൺ എം.ജെ. സെബാസ്റ്റ്യൻ മൂലേച്ചാലിൽ M.L.A. എന്നി വർ ഏറെ ജനപ്രിയരും ജനസേവകരും കരുത്തുറ്റവരുമാണ് എന്നത് തികച്ചും സ്വാഗതാർഹമാണ്. മഹാ ത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്‌ചാൻസലർ ലയൺ ഡോ. ബാബു സെബാസ്റ്റ്യൻ ക്ലബ്ബിന്റെ അഭിമാനഭാജനമായ അംഗമാണ്. ഇവരെല്ലാം ക്ലബ്ബിന് നല്‌കിയ സഹായസഹകരണങ്ങൾ എന്നും ഏറെ സ്മരണീയമാണ്. ഇവരുടെയെല്ലാം നിർദ്ദേശങ്ങളും ഉപദേശങ്ങളും ക്ലബ്ബിൻ്റെ വളർച്ചയുടെ വഴികളിൽ മാർഗദീപങ്ങളാണ്.

വരും കാലങ്ങളിൽ സാമൂഹ്യ ആതുര സേവനരംഗങ്ങളിൽ ഒട്ടുവളരെ കാര്യങ്ങൾ ചെയ്‌തു തീർക്കു ന്നതിന് എന്നും പാലാ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. എല്ലാ ലയൺസ് മെമ്പറുടെയും പൊതു സമൂഹത്തി ന്റെയും സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് തുടർന്നും നിർലോഭമായി നല്‌കണമെന്ന് ആഗ്രഹിക്കു കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പാലായ്ക്കും പാലാ നിവാസികൾക്കും മുഴുവൻ ലയൺസ് കുടുംബാഗങ്ങൾക്കും ഈശ്വരാനുഗ്രഹ ങ്ങളും സർവ്വവിധ ഭാവുകങ്ങളും നന്മകളും ഭവിക്കട്ടെയെന്ന് ഹ്യദയപൂർവ്വം ഞാൻ ആശംസിക്കുന്നു.

മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോമോൻ അഗസ്റ്റിൻ കുറ്റിയാങ്കൽ (പ്രസിഡണ്ട്) റെജി എം തോമസ് മുളയ്ക്കൽ സെക്രട്ടറി) ജോർജ് കുട്ടി ആനി ത്തോട്ടം , എബ്രാഹം പാലക്കുടി , ടോമിച്ചൻ പാറങ്കുളങ്ങര , കെ.ടി തോമസ് കിഴക്കേക്കര എന്നിവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി

 

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃക :ജോസ് ടോം 

പാലാ :വലവൂർ: സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃകയെന്ന് പ്രമുഖ സഹകാരി ജോസ് ടോം അഭിപ്രായപ്പെട്ടു .

വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി വലവൂർ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ജോസ് ടോം.

കുടിശിഖ കാർക്കെതിരെ രാഷ്ട്രീയവും;മതവും  മുഖം നോക്കാതെയുമുള്ള നടപടികളാണാവശ്യം അതിൽ വലവൂർ ബാങ്ക് ഏറെ മുന്നേറിയതിന് ഇപ്പോൾ തെളിവുകളുണ്ട് .മീനച്ചിൽ താലൂക്കിന്റെ തന്നെ ധന സംഭരണിയായി വലവൂർ ബാങ്കിനെ മാറ്റിയെടുക്കാൻ ധീരമായ നടപടികൾ സ്വീകരിക്കുന്ന വലവൂർ ബാങ്ക് ഭരണ സമിതിയെ ജോസ് ടോം സ്ളാഹിച്ചു .

ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രിൻസ് അഗസ്റ്റിൻ (പഞ്ചായത്ത് പ്രസിഡണ്ട്)അലൻ കക്കാട്ടിൽ (ബ്ലോക്ക് മെമ്പർ)വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മൈലാടൂർ ;സെക്രട്ടറി സതിമോൾ വി ജി ബാങ്ക് ബോർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു;


രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു.ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഈ കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ പനി കണക്ക് എടുത്താല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് ഉണ്ടാവുക.

എച്ച് 1എന്‍ 1 ബാധിച്ച് ആറ് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മരിച്ചത്. ആശങ്കയായി ഡെങ്കിപ്പനി ബാധിതരുടെയും മലേറിയ ബാധിതരുടെയും എണ്ണവും വര്‍ധിക്കുകയാണ്.ഒരാഴ്ചക്കിടെ 601 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഒരാഴ്ച മാത്രം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ജൂണ്‍ മാസം മാത്രം 1630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെനസ്വേലയിൽ വൻഭൂകമ്പം:  നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,

വെനസ്വേലയിൽ വൻഭൂകമ്പം: നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,



വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു.

 
മരണനിരക്ക് സ്ഥിരീകരിക്കാനായിട്ടില്ലെന്നും യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജപ്പാനിലും ഭൂകമ്പം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സുനാമി മുന്നറിയിപ്പില്ല. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക