Friday, 10 July 2026

30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ  തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ

30 വർഷത്തിനിടെ 300-ലധികം ഹോട്ടലുകളിൽ തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ


10 സംസ്ഥാനങ്ങൾ, 300 ആഡംബര ഹോട്ടലുകൾ  തട്ടിപ്പുനടത്തിയ 69-കാരൻ പിടിയിൽ


 ന്യൂഡൽഹി: ആഡംബര ഹോട്ടലുകളിൽ താമസിച്ച ശേഷം ബിൽ അടയ്ക്കാതെ കടന്നുകളയുന്നത് പതിവാക്കിയ 69-കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ബിങ്‌സൺ ജോണിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്തെ 300-ലധികം ആഡംബര ഹോട്ടലുകളെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുകയും, തുടർന്ന് ബിൽ അടയ്ക്കാതെ മുങ്ങുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ തട്ടിപ്പുരീതിയെന്ന് പൊലീസ് വ്യക്തമാക്കി

വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അദ്ധ്യാപകൻ, യോഗ പരിശീലകൻ തുടങ്ങിയ വ്യാജവിലാസങ്ങളിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ ഇയാൾ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ച് ഹോട്ടലിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചശേഷം ബില്ലടയ്‌ക്കാതെ കടന്നുകളയുന്നതായിരുന്നു പതിവ്. ചില സന്ദർഭങ്ങളിൽ ഹോട്ടലിലെ വിലപിടിപ്പുള്ള സാധനങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഛത്തീസ്‌ഗഡിലെ റായ്‌പൂരിലുള്ള ഹൈറ്റ് ഹോട്ടലിലാണ് ഏറ്റവും ഒടുവിലായി തട്ടിപ്പ് നടത്തിയത്. രണ്ട് ദിവസം താമസിച്ച ശേഷം ഏകദേശം 63,755 രൂപയുടെ ബില്ലടയ്‌ക്കാതെയാണ് ഇയാൾ കടന്നുകളഞ്ഞത്. കൂടാതെ ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാ‌പ്‌ടോപ്പും മോഷ്‌ടിച്ചുകൊണ്ടുപോയെന്ന് ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകി. പിന്നാലെ ആന്റി ക്രൈെം ആന്റ് സൈബർ യൂണിറ്റും പൊലീസ് സംഘവും സംയുക്തമായി അന്വേഷണം ആരംഭിച്ചു.മൊബൈൽ ഫോൺ രേഖകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ചാണ് ഒഡീഷയിലെ ഭുവനേശ്വറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 72 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ഇയാൾ ഹോട്ടലിൽനിന്നും കൈവശപ്പെടുത്തിയ ലാപ്‌ടോപും പൊലീസ് കണ്ടെടുത്തു.

 1990 മുതൽ സമാനരീതിയിൽ താൻ ആഡംബരഹോട്ടലുകളെ കബളിപ്പിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2022ൽ തിരുവനന്തപുരത്തെ ഒരു ഫൈസ് സ്റ്റാർ ഹോട്ടലിലും ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാൾ പിടിയിലായത്. അന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തിരുന്നു.ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച ഇയാൾ 1980കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്‌തിട്ടുണ്ട്. വിനോദസഞ്ചാരികൾക്കൊപ്പം എത്തുന്നതിനാൽ പല ഹോട്ടലുകളിലും ഇയാൾക്ക് താമസസൗകര്യം സൗജന്യമായി ലഭിച്ചിരുന്നു. ഒരു ആഡംബര ഹോട്ടലിൽവച്ച് ജീവനക്കാരനിൽനിന്ന് അപമാനിക്കപ്പെട്ട സംഭവവമാണ് പിന്നീട് വിലകൂടിയ ഹോട്ടലുകളെ ലക്ഷ്യമിടാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.1996ലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്. തുടർന്ന് തിഹാർ ജയിലടക്കമുള്ള വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു. കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നീ ജയിലുകളിലായി ഏകദേശം 15 വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. തിഹാർ ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധനായ സീരിയൽ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ചാൾസ് ശോഭരാജിനെ മാതൃകയാക്കി വ്യാജ തിരിച്ചറിയൽ രേഖകളും തന്ത്രങ്ങളും ഒരുക്കാൻ തുടങ്ങി. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന കേസുകളുടെ വിവരങ്ങൾ റായ്‌പൂർ പൊലീസ് ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലക്കെട്ട്: കസ്റ്റഡി മർദനം; എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം

തലക്കെട്ട്: കസ്റ്റഡി മർദനം; എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം

 





പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ്.ഐ. ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സംഭവസമയത്ത് കൂടൽ പോലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി.ഐ.യ്‌ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സൂചന.

വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൃദ്രോഗിയായ 20-കാരനെയാണ് വ്യാജപരാതിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്സിൽ എത്തിച്ച് മർദിച്ചതെന്നാണ് യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും മർദനം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവാവ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം കസ്റ്റഡി മർദനം നടന്നതായി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.യ്‌ക്കെതിരേ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്.

അതേസമയം, 13 വയസ്സുകാരി പത്തുപേരാൽ ലൈംഗിക ചൂഷണത്തിനിരയായെന്നായിരുന്നു ആദ്യം നൽകിയ മൊഴി. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയുൾപ്പെടെ നടത്തിയ അന്വേഷണത്തിൽ പീഡനത്തിന് തെളിവുകൾ ലഭിക്കാത്തതിനാൽ എല്ലാവരെയും വിട്ടയച്ചു.

പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി വ്യാജപരാതി നൽകിയതെന്ന് പോലീസ് പിന്നീട് വിശദീകരിച്ചു. സംഭവത്തിൽ കോന്നി സി.ഐ.യ്‌ക്കെതിരായ തുടർനടപടി ഡി.ഐ.ജി. തലത്തിൽ തീരുമാനിക്കുമെന്നാണ് വിവരം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

ജെ.സി.ബിയിൽ ആത്മഹത്യാ ഭീഷണി

 





കോതമംഗലം: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ.സി.ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ്‌സും സുരക്ഷിതമായി താഴെയിറക്കി.

ഇടുക്കി പഴയരിക്കണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്‌കുമാർ (സുകു-46) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ചെമ്പൻകുഴി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം.

2020-ൽ പാഴ്‌മരങ്ങൾ നീക്കം ചെയ്ത കേസിലാണ് തന്റെ ഉപജീവന മാർഗമായ ജെ.സി.ബി. വനംവകുപ്പ് കസ്റ്റഡിയിലെടുത്തതെന്ന് അജീഷ് പറയുന്നു. വെറും 500 രൂപയുടെ നഷ്ടമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം അഞ്ചുവർഷമായി വിട്ടുനൽകിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതി ഉത്തരവുണ്ടായിട്ടും വാഹനം കൈമാറാത്തതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിലെത്തിയത്. ജെ.സി.ബിയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും ചേർന്ന് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഒടുവിൽ അടുത്ത ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2.45ഓടെ അജീഷ് പ്രതിഷേധം അവസാനിപ്പിച്ചത്.

"എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ജെ.സി.ബി. ബാങ്ക് വായ്പ അടയ്ക്കാനോ കുടുംബം പോറ്റാനോ കഴിയാത്ത അവസ്ഥയാണ്. അഞ്ച് വർഷമായി ജീവിതം തകർന്നിരിക്കുകയാണ്," എന്ന് അജീഷ് കണ്ണീരോടെ പറഞ്ഞു.

അതേസമയം, കൈവശ വനഭൂമിയിൽ നിന്ന് മണ്ണെടുത്തതിനും മരങ്ങൾ നീക്കം ചെയ്തതിനുമാണ് കേസെടുത്തതെന്നും നിയമലംഘനത്തെ തുടർന്നാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വാഹനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

അനസ്തേഷ്യയ്ക്ക് പിന്നാലെ ദുരന്തം

 





കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ജൂലായ് 5-നാണ് സംഭവം. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ മുറിവ് തുന്നിക്കെട്ടുന്നതിനായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ എത്തിയ അനസ്തേഷ്യ വിദഗ്ധ ഡോക്ടർ വാർഡിൽ മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന് അനസ്തേഷ്യ ഇഞ്ചക്ഷൻ നൽകി. ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനാകുകയും കണ്ണുകൾ മുകളിലേക്ക് മറിയുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

തുടർന്ന് ആരോഗ്യനില വഷളായ കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

അനസ്തേഷ്യ നൽകുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകളോ ആരോഗ്യപരിശോധനകളോ കുഞ്ഞിന്റെ മെഡിക്കൽ ചരിത്രം വിലയിരുത്തലോ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ പ്രാഥമികമായി നിഷേധിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ച് കൂടുതൽ പ്രതികരണങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

 





തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐ.ടി. ഉദ്യോഗസ്ഥരുടെ മരണത്തിനിടയായ ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടം ബൈക്ക് നിയന്ത്രണം വിട്ടുണ്ടായതല്ല, പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശിയായ നവീൻ സിബി (25), തൊടുപുഴ സ്വദേശിനിയായ മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. ഐ.ടി. ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ആദ്യഘട്ടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് കരുതിയിരുന്നെങ്കിലും, സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെ പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായി.

അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

 

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 
ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോട് സമീപത്ത് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിത്തമുണ്ടായത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ഉടൻ റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ

 

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; 

                                                                         

നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 


തിരുവന്തപുരം : സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.

സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല.



                 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

 





ഇടുക്കി: ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി. പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഉപ്പുതറ–കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോട്ടയത്ത് നിന്ന് വാഗമൺ–ഉപ്പുതറ വഴി കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' ബസ്, സ്വകാര്യ ബസിന്റെ സമയക്രമത്തിൽ സർവീസ് നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം.

കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ രാജേഷ്, ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻ ടയറിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു. "തന്റെ നെഞ്ചത്തുകൂടി ബസ് കയറ്റൂ" എന്ന് പറഞ്ഞ് വികാരാധീനനായി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നാണ് വിവരം.

സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സ്വകാര്യ ബസിന്റെ നിശ്ചിത സമയത്ത് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയതിനെ ചോദ്യം ചെയ്തുള്ള പ്രതിഷേധമാണിതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, പൊതുനിരത്തിൽ ഇത്തരം അപകടകരമായ പ്രതിഷേധരീതികൾ അംഗീകരിക്കാനാകില്ലെന്നും മറ്റുചിലർ പ്രതികരിക്കുന്നു.

സംഭവത്തിൽ കെഎസ്ആർടിസിയുടെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

 





കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് അപകടമുണ്ടായത്. ടവർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും ട്രെയിൻ അടച്ചിട്ട നിലയിലായിരുന്നതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 2.05-നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ സമയോചിതമായി ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനകളും ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചു. നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തേ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന് കൂടുതൽ ബലക്ഷയം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ടവർ തകർന്നുവീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക നിർമ്മിതിയുടെ തകർച്ച റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക