പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ്.ഐ. ജയ്‌മോനെ ജില്ലാ ആസ്ഥാനത്തെ എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സംഭവസമയത്ത് കൂടൽ പോലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി.ഐ.യ്‌ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സൂചന.
വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹൃദ്രോഗിയായ 20-കാരനെയാണ് വ്യാജപരാതിയിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്സിൽ എത്തിച്ച് മർദിച്ചതെന്നാണ് യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും മർദനം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
യുവാവ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം കസ്റ്റഡി മർദനം നടന്നതായി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.യ്‌ക്കെതിരേ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്.
അതേസമയം, 13 വയസ്സുകാരി പത്തുപേരാൽ ലൈംഗിക ചൂഷണത്തിനിരയായെന്നായിരുന്നു ആദ്യം നൽകിയ മൊഴി. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയുൾപ്പെടെ നടത്തിയ അന്വേഷണത്തിൽ പീഡനത്തിന് തെളിവുകൾ ലഭിക്കാത്തതിനാൽ എല്ലാവരെയും വിട്ടയച്ചു.
പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി വ്യാജപരാതി നൽകിയതെന്ന് പോലീസ് പിന്നീട് വിശദീകരിച്ചു. സംഭവത്തിൽ കോന്നി സി.ഐ.യ്‌ക്കെതിരായ തുടർനടപടി ഡി.ഐ.ജി. തലത്തിൽ തീരുമാനിക്കുമെന്നാണ് വിവരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.