Thursday, 9 July 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

SHARE

 





കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് അപകടമുണ്ടായത്. ടവർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും ട്രെയിൻ അടച്ചിട്ട നിലയിലായിരുന്നതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 2.05-നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ സമയോചിതമായി ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനകളും ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചു. നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തേ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന് കൂടുതൽ ബലക്ഷയം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ടവർ തകർന്നുവീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക നിർമ്മിതിയുടെ തകർച്ച റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.