Monday, 13 April 2026

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ, ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല, മോഷണത്തിനിടെയുള്ള കൊലപാതക സാധ്യത സംശയിച്ച് പൊലീസ്



തൃശ്ശൂർ: തൃശ്ശൂർ കടകശ്ശേരിയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. മരിച്ച സഫിയയുടെ സ്വർണ്ണം നഷ്ടപ്പെട്ടതായി കുടുംബം പരാതി ഉയർത്തിയതോടെയാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്.

കടകശ്ശേരിയിലെ വീട്ടിൽ സഫിയക്കൊപ്പമുണ്ടായിരുന്ന മകൾ ഭർതൃവീട്ടിൽ പോയ സമയത്താണ് സംഭവം. മകൾ വീട്ടിൽ ഇല്ലാത്തപ്പോൾ സമീപത്തുള്ള ബന്ധു വീടുകളിലേക്ക് സഫിയ കിടന്നുറങ്ങാൻ പോകുന്നതായിരുന്നു പതിവ്. എന്നാൽ ഇന്നലെ രാത്രി വൈകിയും സഫിയ എത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. മൂക്കിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം.

സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്, മരണം കൊലപാതകമാണോ എന്ന സംശയം ഉയർന്നത്. ശരീരത്തിൽ സ്വാഭാവിക മുറിവുകളുണ്ടെന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കണ്ടെത്തി. ഇതും മോഷണത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിന് ബലം പകരുന്നുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും

'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും



വാഷിങ്ടൺ: ഇറാന് സൈനിക സഹായം നല്‍കിയാല്‍ ചൈനക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. ചൈന ഇറാനെ സഹായിച്ചാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസിലെ മരിയ ബാർട്ടിറോമോയുമായുള്ള അഭിമുഖത്തിനിടെ, ഇറാനെ പിന്തുണയ്ക്കുകയും സൈനിക ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്താൽ 50 ശതമാനം തീരുവ നേരിടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

'അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്'. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു. ചൈന ഇറാന് മിസൈൽ നൽകുമെന്ന വാർത്തകൾ ഉണ്ട്. പക്ഷേ അവർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി സംഘം അടുത്ത മാസം ബീജിംഗ് സന്ദര്‍ശിക്കും. ഇറാനുമായുള്ള യുദ്ധം കാരണം നേരത്തെ നടക്കേണ്ടിയിരുന്ന ഉച്ചകോടി മാറ്റിവച്ചിരുന്നു. അതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തീരുമാനമാകാഞ്ഞതോടെ ഹോര്‍മുസ് കടലിടുക്ക് തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച യുഎസ് നാവികസേനയോട് ഉത്തരവിട്ടു. ഇത് മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു

എണ്ണവില 103 ഡോളർ ആയി; ഹോര്‍മുസിലെ യുഎസ് നാവിക ഉപരോധം ആശങ്കയാകുന്നു



ഇറാനെതിരെ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡിന്റെ വില എട്ട് ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 103 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച വില 111 ഡോളര്‍ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ വില വീണ്ടും 100 ഡോളര്‍ എന്ന പരിധിക്ക് മുകളിലെത്തിയിരിക്കുകയാണ്.

യുഎസും ഇറാനും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരം തടയാന്‍ യുഎസ് നാവികസേനയോട് ട്രംപ് നിര്‍ദേശിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് നല്‍കിയ വിശദീകരണമനുസരിച്ച്, ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് മാത്രമായിരിക്കും നിയന്ത്രണം. മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ഇത് ബാധിക്കില്ല. ഈ ഉപരോധം തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ പ്രാബല്യത്തിലായി.

യുഎസിന്റെ നീക്കം സാമ്പത്തിക വിപണികളില്‍ വലിയ അനിശ്ചിതത്വമുണ്ടാക്കി. തിങ്കളാഴ്ച ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കേയ് 0.9 ശതമാനവും ദക്ഷിണ കൊറിയയിലെ കോസ്പി 1 ശതമാനത്തിലധികവും ഇടിഞ്ഞു. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം ആഗോള ഊര്‍ജ വിതരണത്തെ സങ്കീര്‍ണമാക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എണ്ണ വിതരണം നടക്കുന്നുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം എണ്ണവിലയില്‍ നേരത്തെ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ ഉപരോധ പ്രഖ്യാപനം ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിക്കായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ റഷ്യയേയും ആഫ്രിക്കന്‍ രാജ്യങ്ങളേയും ആശ്രയിക്കുന്ന സാഹചര്യത്തിനും സംഘര്‍ഷം വഴിതുറന്നിട്ടുണ്ട് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്



കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.

എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്. ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. പരിക്കേറ്റ റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേമ്പനാട്ട് കായലിൽ കലാ സംഗമം നടത്തി

വേമ്പനാട്ട് കായലിൽ കലാ സംഗമം നടത്തി



ആലപ്പുഴ:കൊച്ചി ആസ്ഥാനമായി ചിത്ര കലാ പ്രദർശന രംഗത്ത് പ്രവർത്തിക്കുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായലിൽ ആർട്ട് ആൻ്റ് മ്യൂസിക് എന്ന പേരിൽ ഹൗസ് ബോട്ട് യാത്രയും ,കലാസംഗമവും നടത്തി. കലാ പ്രവർത്തകരേയും ,കലയെ സ്നേഹിക്കുന്നവരെയും ഉൾപ്പെടുത്തി നടത്തിയ യാത്രയിൽ ചിത്രകാരൻമാർ, ,ഗായകർ ,ഗാനരചയിതാക്കൾ ,കലാസ്വാദകർ എന്നിവർ പങ്കെടുത്തു.  

കലാ സംഗമം
വിശിഷ്ടാതിഥികൾ ഒന്നിച്ച്  കേക്ക് മുറിച്ചാണ് ഉത്ഘാടനം ചെയ്തത്..
പ്രശസ്ത ഗസൽ ഗായകൻ ഉസ്താത് അഷ്റഫ് ഹൈദ്രോസും സംഘവും  അവതരിപ്പിച്ച ഗസൽ-ഖവാലി സംഗീത സദസ്സ്  ശ്രദ്ധേയമായി. വിവിധ ജില്ലകളിൽ നിന്നുള്ള ഗസൽ പ്രേമികളും ബോട്ട് യാത്രയ്ക്കായി തലേ ദിവസം തന്നെ എത്തിയിരുന്നു. ചിത്രകാരൻമാർ കുട്ടനാടിൻ്റെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച്  തൽസമയ  ചിത്രരചന നടത്തി.

 ചന്ദ്ര പ്രശാന്ത് ,ശൈലേന്ദ്രബാബു കൊല്ലം എന്നീ ചിത്രകാരൻമാരുടെ നേതൃത്വത്തിൽ പങ്കെടുത്തവർക്ക് തൽസമയ പോർട്രെയ്റ്റ്  , കാരിക്കേച്ചറുകൾ എന്നിവ സമ്മാനമായി നൽകി.  ഹിന്ദി ഗസൽ ഗായികയായ നീതുവിൻ്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ  ഹിന്ദിഗാനങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഗാനമേള ഏറെ ഹൃദ്യമായി. 



പുന്നമട ഫിനിഷിംങ്ങ് പോയിൻ്റിൽ നിന്നാരംഭിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ വേമ്പനാട് കായൽ ചുറ്റി വൈകിട്ടോടെ യാത്ര ആലപ്പുഴയിൽ  സമാപിച്ചു. ആലുവ സ്വദേശിയും ,നൂറ്റമ്പതിലേറെ ചിത്ര പ്രദർശനങ്ങളുടെ  ക്യൂറേറ്ററുമായ ആസിഫ് അലി കോമു , സാമൂഹ്യ പ്രവർത്തകൻ വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി , ചിത്രകാരനായ അഷ്റഫ് ചുള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കലാസംഗമം സംഘടിപ്പിച്ചത്.

കായൽയാത്രയിലുടനീളം ചിത്രകാരൻമാരുമായി സംവദിക്കുന്നതിന് അവസരം  ഒരുക്കിയിരുന്നു. ഗാനരചയിതാവും ,ഹൈക്കോടതി അഭിഭാഷക സാഹിത്യ വേദി പ്രസിഡൻ്റുമായ അഡ്വ: സലാഹുദ്ദീൻ കേച്ചേരി, ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം വൈസ് പ്രസിഡൻ്റ് അഡ്വ: പി.എ അസീസ് ,റിട്ട: ഡി.എം ഒ ഡോ: അനഘൻ ,ഡോ :പി .എ സെയ്ത് ലക്ഷദ്വീപ് എന്നിവരും  സംഗമത്തിൽ പങ്കാളികളായി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം



ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

പിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കരദാസ് 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി

'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം'; വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രി മോദി



ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ നീക്കം 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ദേശീയ തലത്തിലുള്ള നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണെന്നും ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ബിൽ യാഥാർത്ഥ്യമാകുന്നതെന്നും 2029-ഓടെ ഇത് പൂർണ്ണമായും നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ഈ വിഷയത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടേതായ രീതിയിൽ ഈ തീരുമാനത്തിനായി സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭരണനിർവ്വഹണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കൂടുതൽ മികച്ച ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി. സാമൂഹിക നീതി ഭരണത്തിന്റെ സ്വാഭാവിക ഭാഗമാകുന്ന കാഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറും ചടങ്ങിൽ സന്നിഹിതയായിരുന്നു. വനിതാ സംവരണ പ്രക്രിയയിൽ ഏപ്രിൽ 16 മുതൽ 18 വരെയുള്ള തീയതികൾ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്ത്രീകൾക്ക് അർഹമായ ആദരവും അധികാരവും നൽകുന്നതിനായുള്ള ഈ ചുവടുവെപ്പ് രാജ്യത്തിന്റെ വളർച്ചയിൽ വലിയ നാഴികക്കല്ലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക