Tuesday, 12 May 2026

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ

മുഖ്യമന്ത്രി ചർച്ച: പ്രതിഷേധങ്ങൾ ആസൂത്രിതം, ലക്ഷ്യം ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക: മുതിർന്ന നേതാക്കൾ



മുഖ്യമന്ത്രി പദത്തിൽ നേതാക്കളെ ചൊല്ലി സംസ്ഥാനത്തെ പ്രതിഷേധങ്ങൾ ആസൂത്രിതം എന്ന് ചില മുതിർന്ന നേതാക്കൾ. ഇത് ജനകീയ പ്രതിഷേധങ്ങൾ അല്ലെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വിച്ച് ഇട്ടപോലെ നിന്നത് അതിൻ്റെ തെളിവാണ്. ഒരു വിഭാഗം ആസൂത്രിതമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതാണ്. ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കൾ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള പോരും, തീരുമാനം നീളുന്നതും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ഉൾപ്പെടെ യുഡിഎഫ് ഘടകക്ഷിനേതാക്കൾ പരസ്യവിമർശനവുമായി എത്തിയിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫുമായി ആശയവിനിമയം നടത്തി. എന്നാൽ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് വലിയ സ്വാധീനം ഇല്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം എം ഹസൻ പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി.

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമമാകും. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. വൈകിട്ട് രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചർച്ച നടത്തും. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമതീരുമാനത്തിലേക്ക് നേതൃത്വം കടക്കുക. ഇനി വൈകേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിറകില്‍ തീ; എത്തിഹാദ് എയര്‍വെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി

ചിറകില്‍ തീ; എത്തിഹാദ് എയര്‍വെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി


 
ചെന്നൈ: ചിറകില്‍ തീ കണ്ടതിനെത്തുടര്‍ന്ന് എത്തിഹാദ് എയര്‍വെയ്‌സിന്റെ ചെന്നൈ-അബുദാബി വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് സംഭവം പൈലറ്റുമാരുടെ ശ്രദ്ധയില്‍ പെട്ടത്. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയും വിമാനം റദ്ദാക്കുകയും ചെയ്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെറ്റ് സ്കി ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്തു; കുവൈത്തിൽ ഏഴുപേർ അറസ്റ്റിൽ

ജെറ്റ് സ്കി ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്തു; കുവൈത്തിൽ ഏഴുപേർ അറസ്റ്റിൽ



കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്ത കേസിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് മറ്റ് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ജെറ്റ് സ്കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ലഹരിമരുന്ന് വിൽപ്പന, പ്രവാസികൾ അറസ്റ്റിൽ

ലഹരിമരുന്ന് വിൽപ്പന നടത്തിയെന്ന കേസിൽ രണ്ട് ലെബനീസ് സ്വദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികൾ ലഹരിമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് സമയത്ത് ഇവരുടെ കൈവശം 2 കിലോ കഞ്ചാവ്, 400 ഗ്രാം ഹാഷിഷ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 6,000 ലിറിക്ക ഗുളികകൾ, മൂന്ന് ഡിജിറ്റൽ തൂക്കക്കരണ്ടികൾ, പാക്കിംഗിനുള്ള പ്ലാസ്റ്റിക് ബാഗുകൾ എന്നിവ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല



മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഗസ് പേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പരീക്ഷകളുടെ വിശ്വാസ്യത നിലനിർത്താൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ഇത്തരം വാർത്തകൾ വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും അന്വേഷണം പൂർത്തിയാക്കാൻ ഏജൻസികൾക്ക് സമയം നൽകണമെന്നും എൻടിഎ ആവശ്യപ്പെട്ടു.

മെയ് 7-ന് വൈകുന്നേരമാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങൾ എൻടിഎയ്ക്ക് ലഭിച്ചത്. തുടർന്ന് മെയ് 8 ന് വിവരം കേന്ദ്ര ഏജൻസികൾക്ക് കൈമാറി. മെയ് 3 ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ എത്തിച്ചതെന്നും എൻടിഎ വ്യക്തമാക്കി. സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നുവെന്നും എൻടിഎ അറിയിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ ഇസ്രായേലിന്റെ പ്രിയപ്പെട്ട ഇടം'; പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ബെഞ്ചമിൻ നെതന്യാഹു

'ഇന്ത്യ ഇസ്രായേലിന്റെ പ്രിയപ്പെട്ട ഇടം'; പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് ബെഞ്ചമിൻ നെതന്യാഹു



ഇറാനുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ  അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെടുന്നു എന്ന വാദങ്ങളെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇസ്രായേലിന് ആഗോളതലത്തിൽ ലഭിക്കുന്ന ശക്തമായ പിന്തുണയ്ക്ക് ഉദാഹരണമാണ്  ഇന്ത്യയെന്ന് സിബിഎസ് ചാനലിലെ '60 മിനിറ്റ്സ്' എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു

തന്റെ അവസാനത്തെ ഇന്ത്യൻ സന്ദർശനം ഒരു 'സ്നേഹോത്സവം' (Love Fest) പോലെയായിരുന്നുവെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി, ഏകദേശം 140 കോടിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്കിടയിൽ ഇസ്രായേലിന് വലിയ ജനപ്രീതിയുണ്ടെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ അടുത്ത സൗഹൃദത്തെ അദ്ദേഹം പ്രശംസിച്ചു. മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും തന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ജനങ്ങളിൽ നിന്ന് നേരിട്ടനുഭവിച്ച സ്നേഹം ഇസ്രായേലിനോടുള്ള വലിയ താൽപ്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് ഉപരോധ ഭീഷണി: റഷ്യന്‍ എല്‍എന്‍ജി വേണ്ടെന്നുവച്ച് ഇന്ത്യ, സിംഗപ്പൂരില്‍ കുടുങ്ങി ഗ്യാസ് ടാങ്കര്‍

യുഎസ് ഉപരോധ ഭീഷണി: റഷ്യന്‍ എല്‍എന്‍ജി വേണ്ടെന്നുവച്ച് ഇന്ത്യ, സിംഗപ്പൂരില്‍ കുടുങ്ങി ഗ്യാസ് ടാങ്കര്‍



പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാണെങ്കിലും റഷ്യന്‍ പ്രകൃതി വാതകം തല്‍ക്കാലം വാങ്ങേണ്ടതില്ലെന്ന് ഇന്ത്യയുടെ തീരുമാനം. ഇതോടെ റഷ്യന്‍ ഗ്യാസ് ടാങ്കര്‍ സിംഗപ്പൂര്‍ തീരത്തിനു സമീപം കുടുങ്ങിക്കിടക്കുകയാണ്. ഇന്ധന ക്ഷാമം നേരിടുന്ന സാഹചര്യത്തിലും, ഉപരോധിത ചരക്കുകള്‍ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയത് ശ്രദ്ധേയമാണ്.

റഷ്യയിലെ ബാള്‍ട്ടിക് കടല്‍തീരത്തുള്ള അമേരിക്കന്‍ ഉപരോധ പട്ടികയിലുള്ള പോര്‍ട്ടോവായ പ്ലാന്റില്‍ നിന്നുള്ള എല്‍എന്‍ജിയാണ് ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്. 1,38,200 ഘനമീറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ഏപ്രില്‍ പകുതിയോടെയാണ് റഷ്യയില്‍ നിന്ന് പുറപ്പെട്ടത്. ഇത് ഗുജറാത്തിലെ ദഹേജ് എല്‍എന്‍ജി ടെര്‍മിനലിലേക്കാണ് വരുന്നതെന്ന് ഷിപ്പിങ് ഡേറ്റ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് കപ്പലിന്റെ ലക്ഷ്യസ്ഥാനം ഒഴിവാക്കുകയും ഇപ്പോള്‍ അത് സിംഗപ്പൂരില്‍ കടലില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യന്‍ മന്ത്രിയായ പവേല്‍ സൊറോകിന്‍ ഏപ്രില്‍ 30ന് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപരോധത്തിന് വിധേയമായ എല്‍എന്‍ജി ഇന്ത്യ വാങ്ങില്ലെന്ന് അന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

റഷ്യന്‍ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ എല്‍എന്‍ജി ക്രൂഡ് ഓയില്‍ പോലെ മറച്ചുവെക്കാന്‍ എളുപ്പമല്ല. എണ്ണ കപ്പലുകള്‍ക്ക് സമുദ്രത്തില്‍വച്ച് ഷിപ്-ടു-ഷിപ് ട്രാന്‍സ്ഫര്‍ വഴി ചരക്കുകള്‍ മാറ്റി ഉറവിടം മറയ്ക്കാന്‍ സാധിക്കുമ്പോള്‍, എല്‍എന്‍ജി ചരക്കുകള്‍ പ്രത്യേക ടാങ്കറുകളും ടെര്‍മിനലുകളും വഴിയാണ് കൈകാര്യം ചെയ്യേണ്ടത്. അവയെ ട്രാക്ക് ചെയ്യുന്നതും ഉപരോധ ലംഘനം കണ്ടെത്തുന്നതും കൂടുതല്‍ എളുപ്പമാണ്. ഇതാണ് ഇന്ത്യയെ കൂടുതല്‍ ജാഗ്രതയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശക്തമായ മിന്നലില്‍ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ച് വീണ് ഗൃഹനാഥന് പരിക്ക്; മിന്നലേറ്റ് വീട്ടിലെ കോഴികൾ ചത്തു

ശക്തമായ മിന്നലില്‍ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ച് വീണ് ഗൃഹനാഥന് പരിക്ക്; മിന്നലേറ്റ് വീട്ടിലെ കോഴികൾ ചത്തു



കോഴിക്കോട്: ശക്തമായ മിന്നലില്‍ വീടിന്‍റെ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് നരിക്കുനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാര്യംവീട്ടില്‍ മാധവന്‍ നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീടിനും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറോടെയാണ് മഴക്കൊപ്പം ഇടിമിന്നലുമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിലാണ്. വീടിന്‍റെ വയറിങും ഏതാനും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.

ആർത്തലച്ചെത്തി വേനൽ മഴ

കോഴിക്കോട് ആർത്തലച്ചെത്തിയ വേനൽ മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്തും വളയത്തും ശക്തമായ മഴയും ഉണ്ടായി. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകളില്‍ മരങ്ങള്‍ വീണത് കാരണം ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശ്ശേരി മലയോര മേഖലയിലും ശക്തമായ മഴ പെയ്തു.

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.



 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവിൽ നിസ്കാരം അനുവദിക്കില്ല, കല്ലേറ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി; നീക്കവുമായി ബംഗാൾ സർക്കാർ

തെരുവിൽ നിസ്കാരം അനുവദിക്കില്ല, കല്ലേറ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി; നീക്കവുമായി ബംഗാൾ സർക്കാർ



കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ. തെരുവുകളിൽ പ്രാർത്ഥനയ്ക്കും നിസ്‌കാരത്തിനും നിരോധനം ഏർപ്പെടുത്തുമെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എഐൽഎ അർജുൻ സിങ് ആവർത്തിച്ചു. സംസ്ഥാനത്ത് വീണ്ടും ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രമസമാധാനം, അനധികൃത പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരൽ എന്നിവയ്‌ക്കെതിരെ കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് അർജുൻ സിങ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

"തെരുവുകളിൽ നിസ്‌കാരം പാടില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടേ, തെരുവുകളിൽ വേണ്ട. അത് അനുവദനീയമല്ല"- എന്നാണ് അർജുൻ സിങ്ങിന്റെ വാക്കുകൾ. കൊൽക്കത്തയിലെ പൊതു പ്രാർത്ഥനകളെ പരാമർശിച്ച് കൊണ്ട് അത്തരം ഒത്തുചേരലുകൾ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹിമന്ത ബിശ്വ ശർമ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഹിമന്ത ബിശ്വ ശർമ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി



അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തിന്റെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 82 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു

2016-ൽ ഭരണം പിടിച്ച ബിജെപി, പത്ത് വർഷത്തിന് ശേഷവും അസമിൽ ആധിപത്യം തുടരുകയാണ് .സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്.മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർ ഠാക്കൂറിനെ പരാജയപ്പെടുത്തിയത്.

അതേസമയം സർക്കാരിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസ് പിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയി ജോർഹട്ടിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. ഗൗരവ് ഗോഗോയിക്ക് പുറമെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്,എന്നിങ്ങനെ പ്രതിപക്ഷത്തെ മുൻ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക