Saturday, 16 May 2026

ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്

ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരും: ഉമ തോമസ്



കാക്കനാട് ∙ ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും മനോരമ ക്വിക് കേരള ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ ഏറെ സഹായകരമാകുമെന്ന് നിയുക്ത തൃക്കാക്കര എംഎൽഎ ഉമ തോമസ്. കാക്കനാട് കിൻഫ്ര രാജ്യാന്തര എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ തോമസ്. ഭക്ഷ്യ സംസ്കരണ മേഖല ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വിവിധ ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്തുപോകുന്നർ ആശ്രയിച്ചിരുന്നത് ബേക്കറികളെയോ റസ്റ്റോറന്റുകളെ ആയിരുന്നു. എന്നാൽ എൽപിജിയുടെ വില കൂടിയ സാഹചര്യത്തിൽ ഹോട്ടലുകൾക്കും ബേക്കറികൾക്കും അവരുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

അതുപോലെ ഭക്ഷ്യവിഭവങ്ങൾക്ക് ഓരോ ദിവസവും വിലയും വർധിച്ചു വരുന്നു. ഈ വലിയ പ്രതിസന്ധികൾക്കിടയിൽ ഇങ്ങനെയൊരു എക്സിബിഷൻ സംഘടിപ്പിച്ചത് ഈ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. നൂറ്റമ്പതോളം സ്റ്റാളുകളിലായി നൂതനമായ മിഷനറികൾ ഈ എക്സിബിഷനിൽ കൊണ്ടുവരാൻ മനോരമ ക്വിക് കേരളക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയ്ക്ക് അവരുടെ മികവ് പ്രദർശിപ്പിക്കാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.

ഭക്ഷ്യ, ബേക്കറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ പരിഷ്കാരം ലക്ഷ്യമിട്ട് മനോരമ ക്വിക് കേരള ‘ഫൂഡ് ആൻഡ് ബേക്ക് ടെക് എക്സ്പോ 2026’ പ്രദർശനം തുടരുകയാണ്. ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള മെഷിനറികളും ഇതര സാമഗ്രികളും ആവശ്യമായ മാർഗനിർദേശങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത.

ബേക്കറി, റസ്റ്ററന്റ്, ഹോം ബേക്കിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മാറ്റത്തിനാവശ്യമായ അത്യാധുനിക മെഷീനുകൾ കാണാനും പ്രവർത്തനം മനസ്സിലാക്കാനും ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ലോകത്തെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്നുവട തുടങ്ങിയവ ഉണ്ടാക്കാനുള്ള ഹൈടെക് ഓട്ടമാറ്റിക് മെഷീനുകൾ ഉൾപ്പെടെ ഭക്ഷ്യ സംസ്കരണ രംഗത്തെ ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്.

കറി പൗഡറുകൾ, ഡയറി ഉൽപന്നങ്ങൾ, ഐസ്ക്രീം, പുഡിങ് കേക്കുകൾ, കുക്കീസ്, ഫ്രോസൻ ഫുഡ് എന്നിവയ്ക്കും സ്റ്റാളുകളുണ്ട്. ഫൂഡ് കോർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ നിർദേശങ്ങൾ നൽകുന്ന പവിലിയനുമുണ്ട്. സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിങ്, ബില്ലിങ്, സോഫ്റ്റ്‍വെയർ, ഫൂഡ് ഫൊട്ടോഗ്രഫി, ബാങ്കിങ്–ലോൺ അസിസ്റ്റന്റ്സ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ബേക്ക് വണ്ണിന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പ്രദർശനം. 150 സ്റ്റാളുകളാണ് പ്രദർശന നഗരിയിലുള്ളത്.

ബേക്കറി മെഷീനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ്സ് പാർട്നറായി എക്സൽ റഫ്രിജറേഷനും െഹൽത്ത് പാർട്നറായി സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും ഫൂഡ് പാർട്നറായി പാരഗൺ റസ്റ്ററന്റും ഹോസ്പിറ്റാലിറ്റി പാർട്നറായി ബ്രൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും ട്രാവൽ പാർട്നറായി കൊച്ചി മെട്രോയും പ്രദർശനത്തോട് സഹകരിക്കുന്നു.

പ്രവേശനം സൗജന്യം; യാത്രയ്ക്കും സൗകര്യം
കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് ചിറ്റേത്തുകര എക്സ്പ്രസ് ഹൈവേയിലേക്ക് (ഇൻഫോപാർക്ക് റോഡ്) തിരിഞ്ഞാൽ രാജഗിരി എൻജിനിയറിങ് കോളജിനു സമീപമാണ് പ്രദർശനം നടക്കുന്ന കിൻഫ്ര എക്സിബിഷൻ സെന്റർ. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളമശേരി മെട്രോ സ്റ്റേഷനിൽ നിന്ന് കാക്കനാട് ബസ് സ്റ്റാന്റു വഴി പ്രദർശന നഗരിയിലേക്ക് ഒരു മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മേള 17ന് സമാപിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ റിലീസ് ചെയ്യില്ല, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല: രവി മോഹൻ



തന്റെ വിവാഹമോചനവുമായി ഉയർന്നു വരുന്ന വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ രവി മോഹൻ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇത്രകാലവും മൗനം തുടർന്നെന്നും ഇനി അതുസാധിക്കില്ലെന്നും രവി വ്യക്തമാക്കി. പതിനാലുവർഷമായി ഞാൻ ഇത് സഹിച്ചു, ഒന്നും പ്രതികരിച്ചില്ല. കഴിഞ്ഞ നാലുവർഷമായി ഭാര്യ ആരതിയുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. സുഹൃത്ത് കെനിഷയ്ക്കെതിരെ ഉയരുന്ന സൈബർ ആക്രമണത്തെക്കുറിച്ചും നടൻ മനസുതുറന്നു. വിവാഹമോചനം ലഭിക്കുന്നതു വരെ താൻ ഇനി അഭിനയിക്കില്ലെന്നും തന്റെ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ലെന്നും രവി മോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രവി മോഹന്റെ വാക്കുകൾ:

‘ഇതെന്റെ വ്യക്തിപരമായ അഭിമുഖമായി എടുക്കണം. സിനിമയും ഇതും തമ്മിൽ ബന്ധമില്ല. ഇത്രനാൾ സംസാരിക്കാതെ ഇരുന്നത് വിഡ്ഢിത്തരമായി തോന്നുന്നു. രവി മോഹൻ അല്ലെങ്കിൽ ജയം രവി വളരെ സോഫ്ട് ആയ ആളാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാലും അതെല്ലാം വിട്ടു കൊടുത്ത് പോകുന്ന ആളാണ്. ശരിയാണ്. അതു തന്നെയാണ് എന്റെ വ്യക്തിത്വം… എന്റെ സ്വഭാവം. എന്നാൽ സാധു മിരണ്ടാൽ, കാട് കൊള്ളാത്! ഇത് എന്റെ ഓഫിസ്. എന്നെ പഞ്ചിങ് ബാഗ് ആയി കരുതുന്നവർക്ക് എന്റെ ഓഫിസിലേക്ക് സ്വാഗതം. കരാട്ടെ കിക്ക് അടിക്കുന്ന പോലെ ഞാൻ ചെയ്യാൻ പോകുകയാണ്.

വിവാഹമോചനം ലഭിക്കുന്നതു വരെ എന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യില്ല. കാരണം, എനിക്ക് അഭിനയിക്കാൻ കഴിയുന്നില്ല. എനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ എനിക്ക് താങ്ങാൻ കഴിയുന്നില്ല. എന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ഈ സൈബറാക്രമണവും തീർന്നിട്ടേ ഇനി അഭിനയിക്കുന്നുള്ളൂ. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഡാർലിങ് നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്'; ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ അധ്യാപകൻ അറസ്റ്റിൽ

'ഡാർലിങ് നിനക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ട്'; ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ അധ്യാപകൻ അറസ്റ്റിൽ



ന്യൂഡല്‍ഹി: ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പർ നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റ് പ്രൊഫസർ അറസ്റ്റിൽ. ലക്‌നൗ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പരംജിത് സിങ് ആണ് അറസ്റ്റിലായത്. ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ട് പേപ്പറുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാന്‍ വരികയെന്നും അധ്യാപകന്‍ ചോദിക്കുന്നതിൻ്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

'ഡാർലിങ്, ഞാൻ നിനക്കുവേണ്ടി ചോദ്യപേപ്പറുകൾ ചോർത്തിയിട്ടുണ്ട്. എപ്പോഴാണ് നീ എന്നെ കാണാൻ വരുന്നത്?' പരീക്ഷയ്ക്ക് മുൻപ് വീട്ടിൽ നിന്ന് വരണം. നിനക്ക് പേപ്പറുകൾ കോളജിൽവച്ച് തരാം' എന്നാണ് അധ്യാപകൻ പറയുന്നത്. എന്നാല്‍ ചോദ്യപേപ്പറിൻ്റെ ആവശ്യമില്ലെന്നാണ് വിദ്യാര്‍ത്ഥിനി നൽകിയ മറുപടി.

ചോർത്തിയ പരീക്ഷപ്പേപ്പറുകളുടെ പേരിൽ തന്നെ പരംജിത് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഎസ്‌സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് ഫോൺ സംഭാഷണം സർവകലാശാല അധികൃതർക്ക് നൽകിയത്. അമ്മയുടെ ആരോഗ്യകാരണങ്ങളാൽ അവധിയിലായിരുന്നപ്പോൾ പരംജിത് തന്നെ നിരന്തരം വിളിക്കുകയും കോളേജിൽലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. പിന്നാലെ പരംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരിടത്ത് നിന്ന് മാത്രം പിരിച്ചത് 20 ലക്ഷം! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് പിടിയില്‍

ഒരിടത്ത് നിന്ന് മാത്രം പിരിച്ചത് 20 ലക്ഷം! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് പിടിയില്‍



കോഴിക്കോട്: സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് വാഴൂര്‍ ഈസ്റ്റില്‍ താമസിക്കുന്ന അമ്പലപ്പുറത്ത് വീട്ടില്‍ അശ്വിന്‍ ദേവി(34)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. ഇടുക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അണ്ടിക്കോട് എന്ന സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ച എസ്.ഡി എന്ന പേരിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 20 ലക്ഷത്തോളം രൂപ തലക്കുളത്തൂര്‍ മേഖലയില്‍നിന്ന് മാത്രമായി പിരിച്ചെടുത്തതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയെങ്കിലും പിന്നീട് ഇയാള്‍ തന്നെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. അശ്വിന്‍ സമാനമായ തട്ടിപ്പ് മറ്റിടങ്ങളിലും നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എസ്‌ഐ എന്‍.കെ സഹദ്, എഎസ്‌ഐമാരായ പി.കെ സജിത്ത്, ബൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രശാന്ത്, മധുസൂദനന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അശ്വിനെ ഇടുക്കിയില്‍ എത്തി അറസ്റ്റ് ചെയ്തത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി



സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത്. 2 ദിവസം കൂടെ മഴ തുടരും. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്‌ എന്നീ ജില്ലകളിലും 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവർഷം ആദ്യ സ്റ്റോപ്പായ ആൻഡ്മാൻ നിക്കോബാർ, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഈ മാസം 26ന് കാലവർഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് നിഗമനം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒന്നും ഒളിക്കരുത്, എല്ലാം റിപ്പോർട്ട് ചെയ്യണം'; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ; 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി

'ഒന്നും ഒളിക്കരുത്, എല്ലാം റിപ്പോർട്ട് ചെയ്യണം'; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ; 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി



ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പഠിക്കാൻ ഡിഎംകെ ഒരുങ്ങുന്നു. മണ്ഡലങ്ങളിൽ താഴേത്തട്ടിൽ എത്തി തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റി ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ അറിയിച്ചു.

പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകി. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്റ്റാലിൻ്റെ നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ അവസാനത്തോട തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും പാർട്ടിയിൽ നടത്താനാണ് ഡിഎംകെയുടെ തീരുമാനം.

"പാർട്ടി ആസ്ഥാനത്തെയും എന്നെയും പ്രതിനിധീകരിച്ചാണ് നിങ്ങളെ അയയ്ക്കുന്നത്. നിങ്ങൾ എൻ്റെ കാതുകളായാണ് പോകുന്നത്. വ്യക്തിപരമായ യോജിപ്പോ വിയോജിപ്പോ കണക്കിലെടുക്കാതെ നിങ്ങൾ പാർട്ടി പ്രവർത്തകർ പറയുന്ന സത്യം കേട്ട്, അത് കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് നിങ്ങളുടെ ഏക കർത്തവ്യം. അവർ എന്നെ നേതാവെന്ന നിലയിൽ വിമർശിച്ചാലും കുഴപ്പമില്ല, അതും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം"- സ്റ്റാലിൻ കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കനത്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീണത് ആരും അറിഞ്ഞില്ല; ആലപ്പുഴയില്‍ 45കാരന് ദാരുണാന്ത്യം

കനത്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീണത് ആരും അറിഞ്ഞില്ല; ആലപ്പുഴയില്‍ 45കാരന് ദാരുണാന്ത്യം



ആലപ്പുഴ: കനത്ത മഴയില്‍ മൂടിയില്ലാത്ത ഓടയില്‍വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കാല്‍ വഴുതി ഓടയില്‍ വീഴുകയായിരുന്നു. എന്നാലിത് ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റവർഷം 4 കോടി യാത്രക്കാർ, ഇതുവരെ 40 കോടി യാത്രക്കാർ; നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം

ഒറ്റവർഷം 4 കോടി യാത്രക്കാർ, ഇതുവരെ 40 കോടി യാത്രക്കാർ; നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം



ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം. 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡ് (BIAL) അറിയിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തത്. ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡിന്റെ 134-ാമത് ബോർഡ് യോഗം കർണാടക ചീഫ് സെക്രട്ടറി ശാലിനി രാജ്നീസിൻ്റെ അധ്യക്ഷതയിൽ നടന്നു.

2025-26 സാമ്പത്തിക വർഷം 4.447 കോടി യാത്രക്കാരെ ആണ് വിമാനത്താവളം കൈകാര്യം ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 6.2 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 23.9 ശതമാനം വർധിച്ച് 72.3 ലക്ഷമായ ഉയർന്നു. അതേസമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3.3 ശതമാനം വർധിച്ചു 3.724 കോടിയായി.

ബെംഗളൂരു നഗരത്തിൽനിന്ന് 35 കിലോമീറ്ററുകൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 78 ആഭ്യന്തര സർവീസുകളും 34 രാജ്യാന്തര സർവീസുകളാണ് നടത്തുന്നത്. 2025-26 സാമ്പത്തിക വർഷം വിമാനത്താവളത്തിൽനിന്ന് 2.7 ലക്ഷം വിമാനങ്ങൾ സർവീസ് നടത്തി. മുൻവർഷത്തേക്കാൾ ഇത് 4.5 ശതമാനം വർധിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 769 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന ശരാശരി സർവീസുകളുടെ എണ്ണം 837 ആണ്. വിമാനത്താവളത്തിലൂടെ പ്രതിദിനം കടന്നുപോകുന്നവരുടെ എണ്ണം 1.39 ലക്ഷമായി ഉയർന്നിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; മലപ്പുറം സ്വദേശികളുടെ പരാതിയിൽ ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനും പിഴ 50,000

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; മലപ്പുറം സ്വദേശികളുടെ പരാതിയിൽ ഐആര്‍സിടിസിക്കും മേക്ക് മൈ ട്രിപ്പിനും പിഴ 50,000



മലപ്പുറം: കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐആര്‍സിടിസിക്കും ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നടപടി. സേവനത്തില്‍ വീഴ്ച വരുത്തിയതിന് പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ഹോട്ടലില്‍ നിന്നും പരാതിക്കാരില്‍ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നല്‍കാനും കോടതി വിധിച്ചു

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരന്‍ , സഹോദരന്‍ ബാലാജി ശങ്കര്‍, സുഹൃത്ത് മണികണ്ഠന്‍ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ 'അതിഥി സ്റ്റേ ലോഡ്ജ്' എന്ന ഹോട്ടലില്‍ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവര്‍ ഐആര്‍സിടിസി വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുന്‍കൂട്ടി മുറി ബുക്ക് ചെയ്തത്. 2024 ഒക്ടോബറില്‍ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, 2025 ഫെബ്രുവരി മൂന്നിന് ദീര്‍ഘദൂര യാത്രയ്‌ക്കൊടുവില്‍ അസമയത്ത് ഹോട്ടലില്‍ എത്തിയ പരാതിക്കാര്‍ക്ക് മുറി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഐ.ആര്‍.സി.ടി.സി.യുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടല്‍ സ്വീകരിച്ചത്. കുംഭമേളയുടെ തിരക്കും അപരിചിതമായ സ്ഥലവുമായതിനാല്‍ മറ്റ് താമസസൗകര്യങ്ങള്‍ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാര്‍ക്ക് ഒടുവില്‍ പ്രതിദിനം 4,000 രൂപ നിരക്കില്‍ അധികത്തുക നല്‍കി ഇതേ ഹോട്ടലില്‍ തന്നെ താമസിക്കേണ്ടി വന്നു. തുടര്‍ന്ന് അധികമായി നല്‍കേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക