
ആലുവ: ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ആലുവയിൽ നാലു കിലോഗ്രാം കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറുപേർ പിടിയിൽ. കഴിഞ്ഞ രാത്രി പമ്പ് ജംഗ്ഷനിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിലി(28)നെയാണ് നാലു കിലോഗ്രാം കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവഗൗഡ(29), കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ ( 32), രാംബാബു സൂന (32) എന്നിവരും പിടിയിലായി. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25000 രൂപാ നിരക്കിൽ വില്പന നടത്തുകയായിരുന്നു. കച്ചവടം ചെയ്ത ശേഷം ഇവർ അടുത്ത തീവണ്ടിയിൽ തിരിച്ചു പോകും. ഡാൻസാഫുമായി ചേർന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. പോലീസ് സംശയിക്കാതിരിക്കാൻ കുടുംബമായാണ് ഇവർ വന്നത്. ശിവ ഗൗഡയാണ് ഇവരുടെ തലവൻ. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷം രൂപ വില മതിക്കും. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അഡീ. എസ്പി എം. കൃഷ്ണൻ, ഡിവൈഎസ്പി ടി.ആർ. രാജേഷ്, സിഐമാരായ സോണി മത്തായി, സുനിൽ, എസ്ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, ചിത്തുജി, സിജോ ജോർജ്, എഎസ്ഐമാരായ പി.എ. നൗഷാദ്, സാജിത , സിന്ധു, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് , മുഹമ്മദ് അമീർ, വി.എ. അഫ്സൽ സിറാജുദ്ദീൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
(മയക്കുമരുന്ന് ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ, ഈ വിവരം കേരള പോലീസ് ആരംഭിച്ച യോദ്ധവിന്റെ വാട്ട്സ്ആപ്പ് നമ്പറായ 9995966666-ൽ ടെക്സ്റ്റ് സന്ദേശം, ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ശബ്ദ സന്ദേശം ആയി അറിയിക്കാവുന്നതാണ്.)
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക