സംസ്ഥാനത്തെഡാമുകളിൽ 2018ലേതിനു
സമാനസ്ഥിതിയെന്ന് ആശങ്ക
കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് പാളി. നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണ് റിസർവോയറുകളിൽ ഇപ്പോഴുള്ളത്; 1542465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള വെള്ളം. മഴ ഇതുപോലെ മൂന്ന് ദിവസം കൂടി തുടർന്നാൽ,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ ഉള്ള വെള്ളം ജൂൺ ഒന്നിന് ഡാമുകളിൽ ഉണ്ടാവും.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജല വർഷത്തിന്റെ ആദ്യമേ തന്നെ ഡാമുകൾ ഇത്രയും നിറയുന്നത്. ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018ലെ പ്രണയത്തിലെ സമാനമായ സാഹചര്യത്തിലേക്ക് എത്താം. വൈദ്യുതി ഉൽപാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകൾ തുറന്നുവിട്ടു തുടങ്ങി. ഒരു വർഷത്തിലെ ജൂൺ ഒന്നു മുതൽ അടുത്ത വർഷം മെയ് 3 വരെയാണ് കെഎസ്ഇബി ജലവർഷം കണക്കാക്കുന്നത് കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മെയ് 31 വരെ 500 - 600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം കരുതൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ വേനലിൽ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെ വരികയും കാലവർഷം നേരത്തെ എത്തിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്. ഇപ്പോൾ ഡാമുകളിൽ സംഭരണശേഷിയുടെ 37 % വെള്ളമുണ്ട് 14.5% വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണിത്. മെയ് മാസത്തിൽ വൈദ്യുതി ആവശ്യവും ഉഭോഗവും കുറയുന്നത് മനസ്സിലായിട്ടും അതനുസരിച്ച് ജലവൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാത്തതാണ് കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. കരുതൽ പകരം പരമാവധി ഉപയോഗിക്കാതെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്തു. ഈ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മെയ് മാസത്തിൽ വൈദ്യുതി ഉപയോഗം ആ നിലയിലേക്ക് എത്തിയില്ല ഈ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡ് ഉണ്ടായത് മാർച്ച് 20നാണ് 5347 മെഗാവാട്ട്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക