നീലേശ്വരം: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി അതിക്രമം നടത്തിയ യുവാവ് പിടിയിൽ. ലോറി ഡ്രൈവറായ ചായ്യോത്ത് മാനൂരിയിലെ കിഴക്കേവീട്ടിൽ സന്തോഷ് (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പരാതി നല്‍കാനുണ്ടെന്ന് പറഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ ഇയാൾ ഓഫീസ് മുറിയിലെ കസേരയും മറ്റും വലിച്ചെറിയുകയും എസ്ഐ അരുൺ മോഹനെയും സിപിഒ നിതീഷിനെയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പരാതിയുണ്ടെന്നു പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ സന്തോഷിനോട് പരാതി എഴുതി നല്കാൻ പിആർഒ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നല്കാൻ തയ്യാറാകാതെ അക്രമാസക്തനാവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ എസ്ഐ അരുൺ മോഹന്റെ കോളറിൽ പിടിക്കുകയും യൂണിഫോമിലെ നെയിംപ്ലേറ്റ് പിടിച്ചുപറിച്ച് കൈയേറ്റം ചെയ്യുകയും ചെയ്തു. തടയാൻ ചെന്ന സിവിൽ പോലീസ് ഓഫീസർ നിതീഷിനെയും ആക്രമിച്ചു. തുടർന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാർ ബലം പ്രയോഗിച്ചാണ് സന്തോഷിനെ കീഴടക്കിയത്. പരിക്കേറ്റ പോലീസുകാർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക