കോടിക്കണക്കിന് ഇമെയിലുകള്‍, പാസ് വേഡുകള്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് ഉള്‍പ്പടെയുള്ള ആപ്പുകളുടെയും വെബ്‌സൈറ്റുകളുടേയും ഓതറൈസേഷന്‍ ഇമെയിലുകള്‍ എന്നിവ ചോര്‍ന്നു
മുന്‍നിര കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ വിവരച്ചോര്‍ച്ച. 18.4 കോടി പാസ് വേഡുകളാണ് ചോര്‍ന്നത്. സൈബര്‍ സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളറാണ് ഈ വിവരച്ചോര്‍ച്ച ആദ്യം കണ്ടെത്തിയത്.
ബാങ്കുകളുടേയും മറ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടുകളുടേയും സര്‍ക്കാര്‍ പോര്‍ട്ടലുകളിലെയും ഹെല്‍ത്ത് പ്ലാറ്റ്‌ഫോമുകളിലേയും ലോഗിന്‍ വിവരങ്ങളും ചോര്‍ന്നവയിലുണ്ട്. ഏതെങ്കിലും മാല്‍വെയര്‍ ഉപയോഗിച്ചാവാം ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ഫൗളര്‍ പറയുന്നു.
വിവിധങ്ങളായ സൈബര്‍തട്ടിപ്പുകള്‍ക്കും ഈ ഡേറ്റാബേസ് ഉപയോഗപ്പെടുത്താനാവും. പാസ് വേഡുകളും ലോഗിന്‍ വിവരങ്ങളും ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറാനും വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കും. കോണ്‍ടാക്ട് വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തികളെ ബന്ധപ്പെട്ട് സ്പാം സന്ദേശങ്ങള്‍ അയക്കാനും മാല്‍വെയര്‍ പ്രചാരണത്തിനും മറ്റും ഉപയോഗിക്കാനാവും.
ഓണ്‍ലൈനില്‍ സുരക്ഷിതമായിരിക്കാന്‍ പഴുതുകളില്ലാത്ത പരിഹാരമാര്‍ഗങ്ങളൊന്നും ലഭ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ് വേഡുകള്‍ ഉപയോഗിക്കുന്നതും അവ നിശ്ചിത ഇടവേളകളില്‍ മാറ്റുന്നതും മികച്ചൊരു മുന്‍കരുതലാണ്. ഒപ്പം ടു ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ സംവിധാനങ്ങളും ഉപയോഗിക്കുക.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക