നൈജീരിയയിലെ നൈജർ സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ 151 പേർ മരിച്ചു.
പ്രമുഖ വ്യാപാരകേന്ദ്രമായ മോക്വ പട്ടണത്തിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയാണു പ്രളയത്തിനു കാരണം. അഞ്ചു മണിക്കൂർ നീണ്ട മഴയിൽ ജനങ്ങളുടെ അരയ്ക്കൊപ്പം വെള്ളമുയർന്നു.
ഒട്ടേറെപ്പേരെ കാണാതായെന്നു സംസ്ഥാന വൃത്തങ്ങൾ അറിയിച്ചു. 3000 പേരെ ഒഴിപ്പിച്ചു മാറ്റി. റോഡുകൾ ഒലിച്ചുപോവുകയും പാലങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് വിദഗ്ധസംഘത്തെ അയച്ചതായി നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക