അമേരിക്കയിലെ ലൊസാഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭം തടയാൻ സൈന്യത്തെ വിന്യസിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. 700 യു.എസ്. മറീനുകളെ കൂടി താൽക്കാലികമായി വിന്യസിക്കാനാണ് തീരുമാനം. ഗവർണറെ അറസ്റ്റ് ചെയ്താൽ പിന്തുണയ്ക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, പ്രതിഷേധങ്ങൾ അമർച്ച ചെയ്യാൻ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിനെതിരെ കാലിഫോർണിയ സ്റ്റേറ്റ് കേസ് ഫയൽ ചെയ്തു. നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കുറ്റപ്പെടുത്തി.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസിൽ പ്രതിഷേധം പുകയുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക