Monday, 2 June 2025

മുങ്ങിയ കപ്പലിലെ മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ബാധിക്കും.

SHARE

മുങ്ങിയ കപ്പലിലെ മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) മുന്നറിയിപ്പ്. തിരമാല, കാറ്റ്, കപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ നടത്തിയ ഇടപെടലുകൾ എന്നിവ കാരണം മലിനവസ്തുക്കൾ ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു തീരദേശ ഭാഗങ്ങളിലേക്ക് വ്യാപിക്കാമെന്ന് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവയാണു  മുന്നറിയിപ്പു നൽകിയത്. ദ് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയ്സ്) തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻജിടി സ്വമേധയാ കേസെടുത്തിരുന്നു.

 മുങ്ങിപ്പോയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകൾ 48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, കൊല്ലം തീരങ്ങളിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന പ്രാഥമിക റിപ്പോർട്ടാണ് ഇൻകോയ്സ് നൽകിയത്. കപ്പലിലെ 13 കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന അപകടകരമായ ചരക്കിനെക്കുറിച്ചു കപ്പലുടമ കൂടുതൽ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും എൻജിടി പറഞ്ഞു. 640 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്നും അതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നുവെന്നുമാണ് എൻജിടിയുടെ പക്കലുള്ള വിവരം.




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user