കൊല്ലം സാങ്കേതികതയിലും ലൈസൻസുകളിലും വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയിലും തട്ടി അതീവ പ്രതിസന്ധിയിലേക്ക് നീങ്ങി ജില്ലയിലെ ഹോട്ടൽ റസ്റ്റോറന്റ് മേഖല. സാധനങ്ങളുടെ വിലവർധനവിലും വിപണിയിലെ കടുത്ത മത്സരത്തിന് പുറമെയാണ് നിയമങ്ങളുടെയും അനുമതികളുടെയും നൂലാമാലകളിൽ തട്ടി ചെറുകിട ഇടത്തരം ഹോട്ടൽ റസ്റ്റോറന്റുകൾ വ്യവസായം ബുദ്ധിമുട്ടിൽ ആവുന്നത്. തദ്ദേശീയ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട ലൈസൻസിന് പോലും ഏറെനാളായി അപേക്ഷകളും പരാതികളും നൽകിയിട്ടും പരിഹാരമാകാതെ വന്നതോടെ വലിയ പ്രതിഷേധത്തിലാണ് ഉടമകൾ. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്റ്റേറ്റ് ജില്ലാ കമ്മിറ്റി പ്രദേശവകുപ്പിന് മന്ത്രിക്കും കോർപ്പറേഷൻ കളക്ടർക്കും പരാതികൾ നൽകി
അശാസ്ത്രീയമായ പരിശോധനകൾ
ആഹാരവസ്തുക്കൾ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കുവാൻ ഉള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ആണ് എന്നിരിക്കെ മറ്റു പല വകുപ്പുകളും ഹോട്ടലിൽ കയറി പരിശോധന നടത്തുകയും ഫൈനൽ ഈടാക്കി സമർത്ഥത്തിൽ ആക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു പരാതി. ആരോഗ്യവകുപ്പിന്റെ സമ്മതത്തോടെ എടുക്കുന്ന തൊഴിലാളികളുടെ ഹെൽത്ത് കാർഡിന്റെ അധികാരികതയും കാലാവധിയെയും അംഗീകൃത ലാബുകളെ പരിശോധന ഫലങ്ങളും അംഗീകാരിക്കാതിരിക്കുന്നതും ഇവർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്
കൂണുപോലെ മുളച്ചു പൊന്തുന്ന അനധികൃത വ്യാപാരശാലകൾ
അനധികൃത ഭക്ഷണശാലകൾ ഹോട്ടലുകൾക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളും ചെറുതല്ല ഒട്ടേറെ ലൈസൻസുകളും ചട്ടങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന ഹോട്ടൽ മേഖലയുടെ നിലനിൽപ്പിന് തന്നെ ബാധിക്കുന്നുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക