ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ തന്റെ ജീവിതം ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചുവെന്നും അല്‍ഫോന്‍സാമ്മയെപ്പോലെ ഈശോയോടൊപ്പം വഴിനടക്കാന്‍ നാം തയാറായാല്‍ ആന്തരിക ആനന്ദവും ദൈവസ്നേഹവും നമ്മുടെ ഹൃദയത്തിലും ജ്വലിക്കുമെന്നും ഉജ്ജയിന്‍ രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. ഭരണങ്ങാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കിട്ടിയ അവസരങ്ങളിലെല്ലാം മറ്റുള്ളവര്‍ക്കു നന്മചെയ്ത് വിശുദ്ധിയുടെ വഴിയിലൂടെ നടന്നു. മറ്റുള്ളവരില്‍ ദൈവത്തെക്കണ്ട് അവര്‍ക്കു ദൈവസ്നേഹം പകര്‍ന്നുകൊടുത്ത് പറ്റുന്ന സഹായം ചെയ്തുകൊടുക്കാന്‍ തയാറാകണമെന്നും ബിഷപ് പറഞ്ഞു. ഫാ. ജെയ്മോന് വടക്കേടം, ഫാ. ആശിഷ് കീരഞ്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഇന്നലെ ഫാ. തോമസ് തോട്ടുങ്കല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, ഫാ. ജോസഫ് മുളഞ്ഞനാല്, ഫാ. സിറില്‍ പൂച്ചാലിക്കളത്തില്, ഫാ. ജേക്കബ് പൊട്ടക്കുളം, ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫാ. ജീവന് കദളിക്കാട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോസഫ് മണര്‍കാട് റംശാ പ്രാര്‍ഥനയ്ക്കും ഫാ. സെബാസ്റ്റ്യന്‍ പെട്ടപ്പുഴ ജപമാലപ്രദക്ഷിണത്തിനും നേതൃത്വം നല്കി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.