ഇനി പാലായിൽ പോത്തിറച്ചി വില 435; പന്നിയിറച്ചി 340
പാലാ: നഗരസഭ പരിധിക്കുള്ളിൽ മാംസ കച്ചവടക്കാർക്ക് കർശന നിർദേശങ്ങളുമായി നഗരസഭ ചെയർപേഴ്സൺ വിളിച്ചുകൂട്ടിയ യോഗം. ഏറ്റവും കൂടുതൽ പോത്തിറച്ചി ഉപഭോഗം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ പാലായിൽ അനിയന്ത്രിതമായ വിലക്കയറ്റം അനുവദിക്കാനാകില്ലെന്നും ഇനിമുതൽ പാലായിൽ പോത്തിറച്ചി 435 രൂപയായിരിക്കുമെന്നും പന്നിയിറച്ചിക്ക് 340 ആയിരിക്കുമെന്നും അതിൽ ഒരു രൂപയെങ്കിലും കൂട്ടി എവിടെയെങ്കിലും വില്പന നടന്നാൽ ചെയർപേഴ്സണെയോ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും ചെയർപേഴ്സൺ ദിയ ബിനു കർശനമായി നിർദ്ദേശിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് ചെയർപേഴ്സന്റെ ചേമ്പറിൽ വിളിച്ചുചേർത്ത പാലായിലെ മാംസ വിൽപ്പനക്കാരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.ഇറച്ചിക്കടകളിൽ ദുർഗന്ധം ഒഴിവാക്കണമെന്നും ജീവനക്കാരുടെയും കടയുടെയും വൃത്തി കർശനമായി പാലിക്കണമെന്നും അതിനായി നഗരസഭ പരിശോധന ആരംഭിക്കുകയാണെന്നും ചെയർപേഴ്സൺ അറിയിച്ചപ്പോൾ അതിനായി 15 ദിവസത്തെ സാവകാശമാണ് കച്ചവടക്കാർ ആവശ്യപ്പെട്ടത്. എന്നാൽ പത്ത് ദിവസത്തെ സാവകാശം അനുവദിച്ച ചെയർപേഴ്സൺ, പക്ഷേ യോഗത്തിൽ ഹാജരാകാത്ത എല്ലാ മാംസ വിൽപ്പന ഷോപ്പുകളിലും ഇന്നുമുതൽ തന്നെ കർശന പരിശോധന ആരംഭിക്കുവാൻ നിർദ്ദേശം നൽകി.കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ , ബിനു പുളിക്കക്കണ്ടം എന്നിവർ ചെയർപേഴ്സൻ്റെ നിലപാടിനൊപ്പം ഉറച്ചുനിന്നു.ഇറച്ചി തൂക്കുമ്പോൾ മുൻതൂക്കം നൽകുന്നുണ്ടെന്നും അതിൻറെ വില തങ്ങൾക്ക് നഷ്ടമാണെന്നും വ്യാപാരികൾ പറഞ്ഞു
പാലായിൽ പ്രമുഖമായ ഒരു കടയിലെ വില മാറ്റത്തിനനുസരിച്ച് ബാക്കി ചെറുകിട കച്ചവടക്കാരെല്ലാം വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവാത്ത പ്രവണതയാണെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
കോഴിയിറച്ചി വിൽക്കുന്ന കടകളിലെ വേസ്റ്റ് അംഗീകൃത ഏജൻസികൾക്ക് മാത്രം കൊടുക്കണമെന്നും പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് കൊടുക്കുന്നത് കർശന നടപടികൾ നേരിടാൻ കാരണമാകും എന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.
അസോസിയേഷൻ തീരുമാനിച്ച വിലയ്ക്കാണ് വില്പന നടത്തുന്നതെന്ന ഒരു വിഭാഗം കച്ചവടക്കാരുടെ വാദത്തെ മറ്റൊരു വിഭാഗം കച്ചവടക്കാർ എതിർക്കുകയും ഉണ്ടായി. പോത്തിറച്ചിയുടെ വില കുറയ്ക്കണം എന്ന നിർദ്ദേശത്തെ കച്ചവടക്കാർ ശക്തിയുക്തം എതിർത്തെങ്കിലും കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന ചെയർപേഴ്സന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ പോത്തിറച്ചിയുടെ വില 460ൽ നിന്നും 435ലേക്ക് കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാവുകയായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയി ദിയ ബിനു പുളിക്ക ക്കണ്ടത്തെ കരുതുന്നു
അതിനിടെ തങ്ങൾ കാളയിറച്ചി കൂടി ചേർത്താണ് പലരും പോത്തിറച്ചി എന്ന പേരിൽ വിലകുറച്ച് വിൽക്കാൻ ശ്രമിക്കുന്നതെന്ന് ചില വ്യാപാരികൾ പറഞ്ഞത് യോഗത്തിൽ ചിരി ഉണർത്തി.എന്നാൽ അത് സ്വയമറിയാതെയുള്ള ഒരു തുറന്നു സമ്മതിക്കലായിരുന്നു.ഇറച്ചി തൂക്കി നൽകുമ്പോൾ തങ്ങൾ മുൻതൂക്കം നൽകുന്നുണ്ടെന്നും വിലകുറച്ചാൽ അത് തങ്ങൾക്ക് നഷ്ടമാണെന്നും വ്യാപാരികൾ പറഞ്ഞു.പക്ഷേ അത് തികച്ചും വാസ്തവ വിരുദ്ധമായ ഒരു കാര്യമാണ്. ഇപ്പോൾ ഇലക്ട്രോണിക് ത്രാസുകളിൽളിൽ ഇറച്ചി തൂക്കി നൽകുമ്പോൾ ഓരോ മില്ലി ഗ്രാമിന്റെയും വില ഈടാക്കി തന്നെയാണ് ഇറച്ചി വില്പനക്കാർ പണം വാങ്ങുന്നത്. നാളെ (14/1/2026) രാവിലെ മുതൽ പാലാ നഗരസഭ പരിധിക്ക് ഉള്ളിലെ എല്ലാ മാംസ വില്പന കേന്ദ്രങ്ങളിലും പോത്തിറച്ചിക്ക് കിലോ 345 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും ആയിരിക്കും.അതിൽ കുറച്ച് വിൽക്കാൻ അനുവാദം ഉണ്ടെങ്കിലും ഒരു രൂപ പോലും കൂട്ടി വിൽക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.പരാതിയുള്ളവർക്ക് നേരിട്ട് ചെയർപേഴ്സണോ അല്ലെങ്കിൽ നഗരസഭാ അധികൃതർക്കോ രേഖാമൂലം പരാതി നൽകാവുന്നതാണ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




