Thursday, 28 August 2025

ക്യാൻസറാണെന്ന് അറിയിക്കാതെ ചികിത്സ നൽകി, 45കാരിക്ക് ദാരുണാന്ത്യം..

SHARE
 

കോഴിക്കോട്: കു​റ്റ്യാടിയിൽ ക്യാൻസർ ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആറ് മാസമായി ഹാജിറ സ്ഥാപനത്തിൽ ചികിത്സയ്ക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ചതോടെയാണ് മറ്റൊരു ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് ക്യാൻസറാണെന്ന് മനസിലായത്.

ബന്ധുക്കളെ അറിയിക്കാതെയാണ് ഹാജിറ ചികിത്സയ്ക്കായി സ്ഥാപനത്തിൽ എത്തിയത്. അവസാന ഘട്ടത്തിലാണ് വിവരങ്ങൾ അറിഞ്ഞതെന്ന് ഒരു ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. അലോപ്പതിയിൽ ചികിത്സ നടത്തിയാൽ ഭേദമാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ഥാപനം ചികിത്സ നടത്തിയത്. ദിവസവും 300 മില്ലിലി​റ്റർ വെളളവും നാല് ഈത്തപ്പഴവും മാത്രം കഴിച്ചാൽ രോഗം പൂർണമായി ഭേദമാകുമെന്നാണ് അക്യുപങ്‌ചറിസ്റ്റ് ഹാജിറയോട് പറഞ്ഞിരുന്നതെന്നും ബന്ധു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഉയരുന്ന ആക്ഷേപം.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.