കൊല്ലം: ഓണാവധിക്കു നാട്ടിലെത്തിയ സൈനികനേയും സഹോദരനേയും വീട്ടിൽ കയറി മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചു പ്രതികൾക്കും ഏഴുവർഷവും 10 മാസവും 20 ദിവസവും തടവും 1000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.പനയം രതീഷ് (32), ജയേഷ് (28), രാജീവ് ഭവനത്തിൽ വിഷ്ണു (29), രഘുനാഥമന്ദിരത്തിൽ അനീഷ് (33), ഇഞ്ചവിളച്ചേരിൽ മാഹിൻ മൻസിലിൽ മാഹിൻ (31) എന്നിവരെയാണ് ശിക്ഷിച്ചത്. പനയം കാർത്തിക വീട്ടിൽ രാജേഷ്, സഹോദരൻ അരുൺരാജ് എന്നിവരെ ആക്രമിച്ച കേസിൽ കൊല്ലം അസി. സെഷൻസ് ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണനാണ് വിധി പറഞ്ഞത്.2017ലെ തിരുവോണ ദിനമായ സെപ്റ്റംബർ നാലിനു രാത്രി 11.30 നായിരുന്നു സംഭവം. കാർത്തിക വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതികൾ സൈനികനായ രാജേഷിനോട് ജ്യേഷ്ഠസഹോദരനെ തിരക്കി. ടിവി കണ്ടുകൊണ്ടിരുന്ന രാജേഷ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ രതീഷ് രണ്ട് തവണ തലയ്ക്ക് നേരെ വാൾ വീശി. ഒഴിഞ്ഞ് മാറിയതിനാൽ മുതുകത്ത് വെട്ടേറ്റു. വിഷ്ണു വാൾ കൊണ്ട് ഇടതുകാലിൽ വെട്ടി. നിലത്ത് വീണ രാജേഷിനെ അഞ്ചു പ്രതികളും ചേർന്നു ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടാൻ രാജേഷ് എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. ഇതിനിടയിൽ അരുൺ രാജ് മോട്ടോർ സൈക്കിളിൽ അവിടെയെത്തി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ രതീഷ്, അരുൺ രാജിനെ ചീത്ത വിളിച്ചു കൊണ്ട് ചവിട്ടി തറയിലിട്ടു. ഈസമയം ജയേഷ് കൈയിലിരുന്ന മഴു കൊണ്ട് അരുൺ രാജിന്റെ ഇടതു മുട്ടിന് വെട്ടി. രതീഷ് വാളുകൊണ്ട് വീണ്ടും രാജേഷിന്റെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചു. സംഭവദിവസം രാത്രി എട്ടിനു അരുൺരാജിന്റെ ബൈക്ക് ചിറ്റയം ശിവക്ഷേത്രത്തിന്റെ മുന്നിൽ വച്ചിരുന്ന സമയം രതീഷിന്റെ ഓട്ടോറിക്ഷ കൊണ്ടുവന്ന് ഇടിച്ചിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെയും പോലീസിൽ പരാതി കൊടുത്തതിന്റെയും വിരോധത്തിൽ അഞ്ചു പ്രതികളും സംഘം ചേർന്ന് മാരകായുധങ്ങളുമായി വീട്ടിലെത്തി അക്രമിക്കുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.