Showing posts with label Kollam. Show all posts
Showing posts with label Kollam. Show all posts

Wednesday, 28 January 2026

ആയൂർ- കൊട്ടാരക്കര റോഡിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു

ആയൂർ- കൊട്ടാരക്കര റോഡിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസുകളും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി ഡ്രൈവർ മരിച്ചു



കൊല്ലം: ആയൂര്‍- കൊട്ടാരക്കര റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. ഡോണ്‍ബോസ്‌കോയുടെ മൃതദേഹം നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ വെട്ടിപ്പൊളിച്ചായിരുന്നു പുറത്തെടുത്തത്.

ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ആയൂര്‍- കൊട്ടാരക്കര റോഡിലെ വയയ്ക്കല്‍ ജംഗ്ഷനില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അതിന് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

 


കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ഭരണസമിതി സംവിധാനമായ ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

നിലവിലെ ഭരണസമിതിയായ സിപിഎം, സിപിഐ, കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ പരാജയപ്പെടുത്തിയാണ് ഭക്തജന സമിതിയുടെ വിജയം. ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ സംഘപരിവാറുകാരായ ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ഓണത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ പൂക്കളമിട്ടതിന് ക്ഷേത്രഭരണസമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വിവാദമായിരുന്നു.

ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടീൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടതെന്ന് ഭക്തജനസമിതി പ്രതിനിധികൾ പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം. ഒരു വാർഡിൽ പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളും വീതം മൂന്നുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 27 January 2026

ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായ സമരം അമർച്ച ചെയ്യാൻ നീക്കം; സമരപ്പന്തൽ പൊളിക്കാൻ പൊലീസ് നോട്ടീസ്

ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരായ സമരം അമർച്ച ചെയ്യാൻ നീക്കം; സമരപ്പന്തൽ പൊളിക്കാൻ പൊലീസ് നോട്ടീസ്


 
കൊല്ലം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66ന്റെ അപാകതകൾക്കെതിരായ സമരത്തെ അമർച്ച ചെയ്യാൻ ശ്രമം ശക്തമാക്കി അധികൃതർ. കൊട്ടിയത്ത് സമരക്കാർ സ്ഥാപിച്ചിട്ടുള്ള ജനകീയ സമരപ്പന്തൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടിയം പോലീസ് നോട്ടീസ് നൽകി. കൊട്ടിയത്ത് ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടാൻ ശ്രമം നടത്തിയതുൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെ, ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാവീഴ്ചയ്ക്കുമെതിരേ സമരം ശക്തമാക്കിയതിന്റെ പ്രതികാര നടപടിയെന്നാണ് ആക്ഷേപം. കൊട്ടിയം പറക്കുളത്തും എച്ച്.പി. പമ്പിന് മുൻവശത്തും അടിത്തറ ഇളകി വിള്ളലുകൾ വീണിരുന്നു. മതിൽപ്പാളി പുറത്തേക്ക് തള്ളുകയും ചെയ്തു. ചതുപ്പുപ്രദേശമായ ഇവിടെ രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ആദ്യം വലിയ വിള്ളലുകൾ കണ്ടത്. പോലീസ് സാന്നിധ്യത്തിൽ രാത്രിതന്നെ ഇവിടെ കോൺക്രീറ്റ് സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ ടാർ ചെയ്ത് റോഡ് നിരപ്പാക്കുകയും ചെയ്തു.


ദിവസങ്ങളോളം എടുത്ത് നടത്തണ്ട ബലപ്പെടുത്തൽ ജോലികൾ ധൃതി പിടിച്ച് രാത്രി തന്നെ പൂർത്തിയാക്കിയത് തകരാർ പൊതുശ്രദ്ധയിലെത്താതിരിക്കാൻ എന്നാണ് ആക്ഷേപം. അങ്ങനെ വന്നാൽ നിർമാണം തടയപ്പെടുമെന്ന് ബോധ്യമായതിനാലാണ് രാത്രി തന്നെ ടാറിട്ട് വിള്ളലടയ്ക്കാനുള്ള ശ്രമം നടന്നതെന്നാണ് ആക്ഷേപം. ഇത് ബോധ്യപ്പെട്ട സമരസമിതി, പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിള്ളലുകൾ ടാറിട്ട് മൂടിയത് തുടർപരിശോധനകളെ ബാധിക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.മൈലക്കാടും മറ്റുമുണ്ടായ അപകടങ്ങൾ വീണ്ടും കൊട്ടിയത്തും ആവർത്തിച്ചേക്കുമെന്നാണ് നാട്ടുകാരുടെ ഭയം. ഈ ആശങ്കകൾക്കടക്കം പരിഹാരം തേടിയാണ് സമരസമിതി പ്രതിഷേധം ആരംഭിച്ചത്. ഗതാഗതതടസ്സമുണ്ടാകാതെയുള്ള പ്രതിഷേധത്തെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇതിന്റെ ഭാഗമായാണ് സമരപ്പന്തൽ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകിയതെന്നും ആരോപിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്തുവകുപ്പ് മന്ത്രി, കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സമരസമിതി നിവേദനം നൽകി.

മുൻപ് എം.പി. ഉറപ്പുനൽകിയ പ്രകാരം സുരക്ഷാപരിശോധന നടത്തണമെന്നും കളക്ടർ സ്ഥലം സന്ദർശിച്ച് പണികൾ നിർത്തിവെച്ച് സർവ്വകക്ഷി യോഗം വിളിക്കണം എന്നും സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. വിള്ളലുകൾ ശാസ്ത്രീയമായി പരിഹാരം കാണാതെയും തൂൺപാലം എന്ന ആവശ്യത്തിൽ വ്യക്തതവരുത്താതെയും നിർമാണവുമായി മുന്നോട്ടുപോകുന്നത് വലിയദുരന്തത്തിന് വഴിയൊരുക്കുമെന്നും സമരസമിതി നേതാക്കൾ പറയുന്നു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു


 
കൊല്ലം: കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ ഗോകര്‍ണ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 24 January 2026

ചിതറയില്‍ പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

ചിതറയില്‍ പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റില്‍


 

കൊല്ലം: ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് വിധേയനാക്കിയ ക്ഷേത്ര പൂജാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ 22കാരന്‍ അഭിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു.

പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിന്‍ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം. നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിഞ്ഞും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

മാതാപിതാക്കള്‍ യഥാസമയം കണ്ടതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക