Wednesday, 24 September 2025

ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിലെന്ന് ഇഡി, പ്രാഥമിക വിവരം തേടിയെന്ന് ഇ‍ഡി കോടതിയിൽ

SHARE
 


ദില്ലി: ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിൽ എന്ന് ഇഡി. പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ട്, ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷൻ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്. ഈ സമയത്തായിരുന്നു കേന്ദ്രസർക്കാർ അഭിഭാഷകന്റെ വാക്കാലുള്ള മറുപടി വാഹന കള്ളക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന കസ്റ്റംസ് പ്രി വെൻറ്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയത്. കേസിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ കൂടി സംശയ നിഴലിലാണ്. വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. കൃത്യമായ രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കാൻ ആണ് നീക്കം. ദുൽഖറിന്റെ വീട്ടിൽ നിന്ന് ഡിഫൻഡർ, ലാൻഡ് ക്രൂയിസർ വാഹനങ്ങളാണ് പിടിച്ചത്. ഇതിൽ ലാൻഡ് ക്രൂയിസർ വാഹനം ദുൽഖറിന്റെ പേരിൽ ഉള്ളതല്ല.ഇതാരുടേത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.