മരിച്ചെന്ന് കരുതി സംസ്ക്കരിക്കാൻ കൊണ്ട് പോയ 65 -കാരി ശവപ്പെട്ടിയില്‍ നിന്നും തട്ടിവിളിച്ചതിനെ തുടർന്ന് ജീവിതത്തിലേക്ക് തിരികെയെത്തി. തായ്‌ലൻഡിലെ നോന്താബുരിയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. സംസ്കരിക്കുന്നതിനായി കൊണ്ട് പോകും വഴിയാണ് ഇവര്‍ തന്‍റെ ശവപ്പെട്ടിയില്‍ തട്ടി ശബ്ദമുണ്ടാക്കിയത്. ഇതേ തുടർന്ന് ശവപ്പെട്ടി തുറന്ന് നോക്കിയപ്പോൾ കണ്ണ് തുറന്ന് കൈ വിരലുകൾ അനക്കുന്ന സ്ത്രീയെയാണ് കണ്ടെത്തിയത്.
ഏകദേശം രണ്ട് വർഷമായി കിടപ്പിലായിരുന്നു ചോന്തിറോട്ട് എന്ന സ്ത്രീ. രണ്ട് ദിവസമായി ഒരു പ്രതികരണവും ചോന്തിറോട്ടില്‍ നിന്നും ഉണ്ടായിരുന്നില്ല. പിന്നാലെ ഇവർ ശ്വാസോച്ഛ്വാസം എടുക്കുന്നില്ലെന്നും ബന്ധുക്കൾ കണ്ടെത്തി. ഇതേ തുടർന്ന് ഇവർ മരിച്ചെന്ന് കരുതിയാണ് ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അവരുടെ ഇളയ സഹോദരൻ ഒരു വെള്ള ശവപ്പെട്ടിയിൽ ബാങ്കോക്കിനടുത്തുള്ള വാട്ട് രാറ്റ് പ്രഖോങ് താം ക്ഷേത്രത്തിലേക്ക് മൃതദേഹം എത്തിച്ചു. ശവപ്പെട്ടിയുമായി ഏകദേശം 362 കിലോമീറ്ററോളം സഞ്ചരിച്ചാണ് സൗജന്യമായി ദഹിപ്പിക്കാനുള്ള സൗകര്യം നൽകുന്ന ക്ഷേത്രത്തിലെക്ക് ഇവർ എത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.